നനവുള്ള കിനാവ്

Post date:

Author:

Category:

ഇപ്പോൾ ഈ വരാന്തയിലിരുന്നു മഴ കാണാൻ എന്തോ ഒരു ഭംഗിതോന്നുന്നു. ഇത്രയും നാൾ കാർമേഘം വന്ന് മൂടിയമനസ്സുമായി ഇവിടെ ഇരുന്നത് കൊണ്ടാകാം ഈ ഭംഗി എനിക്ക് നേരത്തെ ആസ്വദിക്കാൻ കഴിയാതെ പോയത്. എന്നാൽ ഇന്ന് ഇരുണ്ട മേഘങ്ങളെ തുടച്ചുമാറ്റി തെളിഞ്ഞു കിടക്കുന്ന എന്റെ മനസിലേക്കാണ് ഈ മഴ പെയ്തിറങ്ങുന്നത്. മഴയ്ക്കൊപ്പം വീശുന്ന നല്ല തണുത്തകാറ്റ് എന്റെ ശരീരത്തെക്കൂടി ശുദ്ധിയാക്കിയപോലെ.

ഇന്ന് ഇരുണ്ട മേഘങ്ങളെ തുടച്ചുമാറ്റി തെളിഞ്ഞു കിടക്കുന്ന എന്റെ മനസിലേക്കാണ് ഈ മഴ പെയ്തിറങ്ങുന്നത്. മഴയ്ക്കൊപ്പം വീശുന്ന നല്ല തണുത്തകാറ്റ് എന്റെ ശരീരത്തെക്കൂടി ശുദ്ധിയാക്കിയപോലെ.

ഇരുകാലുകളും പുറത്തേക്ക് നീട്ടിവച്ച് ഉമ്മറപ്പടിയിൽ ഇരുന്നു ഞാൻ കുറച്ച് നേരം.. ആഹാ… ! എന്താ തണുപ്പ്, ഓരോ മഴത്തുള്ളിയും എന്റെ കാലുകളെ സ്പർശിക്കാൻ തുടങ്ങി. ആ സമയം ഞാനറിയാതെ എന്റെ മിഴികൾ മെല്ലെയടഞ്ഞു… ഏതോ ഒരു സ്വപ്‌നലോകത്തേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ എനിക്ക് തോന്നി.

എന്നാൽ കുറച്ച് സമയം കഴിഞ്ഞു ഞാനെന്റെ കണ്ണുകൾ തുറന്നു. ആ സ്വപ്നത്തിൽ നിന്ന് ഞാൻ ഉണർന്നപ്പോൾ കാറ്റും മഴയും നിലച്ചിരുന്നു . ഞാൻ പതിയെ എന്റെ നനഞ്ഞ പാദങ്ങളാൽ അകത്തേയ്ക്ക് നടന്നു നീങ്ങി. പക്ഷേ, ആ നടത്തം ഇത്രയും നാൾ എന്നിലുണ്ടായിരുന്ന ഇരുണ്ട മനസ്സുമായിട്ടല്ലായിരുന്നു. പകരം ആ സുന്ദര സ്വപ്‌നങ്ങളിൽ ഞാൻ കണ്ട പുത്തൻ പ്രതീക്ഷകൾ മനസ്സിലേറ്റിയായിരുന്നു…

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Salu S Tripunithura
Salu S Tripunithura
തൃപ്പുണിത്തുറ സ്വദേശിനിയായ പി.എസ്.ശാലു 1998 ഫെബ്രുവരി 7ന് എ.കെ.ശശിയുടെയും ഗീതയുടെയും മകളായി ജനിച്ചു. സെന്റ് മേരീസ് എൽ.പി.എസ്. തൃപ്പുണിത്തുറ, വി.എച്ച്.എസ്.എസ്. ഇരുമ്പനം, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഉദയംപേരൂർ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൂത്താട്ടുകുളം ടി.എം.ജേക്കബ്ബ് സ്മാരക ഗവൺമെന്റ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.
കൈരളി ടിവിയിൽ അസിസ്റ്റന്റ് പ്രോഗ്രാം പ്രൊഡ്യൂസർ ട്രെയ്നിയായി പഠന കാലത്ത് ജോലി ചെയ്തിരുന്നു. പഠനത്തിനു ശേഷം ദേശാഭിമാനിയിൽ കുറച്ചുകാലം പ്രവർത്തിച്ചു. കുട്ടികളുടെ വിനോദ വിജ്ഞാന പരിപാടികൾ സംപ്രേഷണം ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ വിക്ടേഴ്‌സ് ചാനലിൽ അസ്സിസ്റ്റന്റ് ആയും പ്രവർത്തിച്ചു. അതിനുശേഷം തിരുവനന്തപുര ഒരു വർഷം ചില ഓൺലൈൻ മാധ്യമങ്ങളിൽ ജോലി ചെയ്തു.
സങ്കടങ്ങൾ അക്ഷരങ്ങളാക്കി മാറ്റുന്ന പതിവ് കുട്ടിക്കാലത്ത് തുടങ്ങിയതാണ്. അക്ഷരങ്ങളിലൂടെ സങ്കടത്തെ ഇല്ലാതാക്കാനായിരുന്നു ശ്രമം. അത് എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചു. ടെലിവിഷൻ വാർത്തയോട് കുട്ടിക്കാലത്തു തന്നെ തോന്നിയ പ്രണയം കൂടിയായപ്പോൾ മാധ്യമപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ടി.വി. ജേർണലിസം വിദ്യാർത്ഥിനി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: