വിജയം

Post date:

Author:

Category:

സകലരും ഇന്നോരോ രണാങ്കണങ്ങളിൽ
ചാടിയും മറിഞ്ഞും ആഞ്ഞ് വെട്ടീടുമ്പോൾ
പിടഞ്ഞു വീണവനുള്ളിൽ ക്ഷത്രിയ മരണവും
ജയിച്ചവനുള്ളിൽ ധീരതപൂകലും.
യുദ്ധത്തിൻ അഗ്നിജ്വാലകൾ അണയുന്നു
വിജയിച്ചവനോരോ ശ്വാസത്തിലും
പിന്തിരിഞ്ഞ് നോക്കുന്നു
യുദ്ധക്കളമവന്റെ ഉറക്കം കെടുത്തുന്നു.
എന്തിനായിരുന്നെന്റെ യുദ്ധങ്ങളെന്ന ഉൾവിളികൾ
വിജയമെന്ന വാക്കിനർത്ഥമെന്തൂഴിയിൽ
എനിക്കിതിലും ശ്രേഷ്ടമാം
പുതിയൊരു പാതയിൽ ചരിക്കാമായിരുന്നില്ലേ..
അഹിംസ, അതൊരു ഹിമാലയം തന്നെ
അത് മാത്രമേ എന്നും പ്രശോഭിക്കൂ
ഉടവാൾ ഞാനിതാ വലിച്ചെറിയുന്നു
എന്നിലെവിടെയോ ബുദ്ധൻ വിടരുന്നു.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Rajeev Joseph Palakkacherry
Rajeev Joseph Palakkacherry
1985 ജൂൺ 10ന് ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തിലാണ് രാജീവ് പാലയ്ക്കശ്ശേരിയുടെ ജനനം. കൈനകരി സെന്റ് മേരീസ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി എസ്.ബി. എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. പിന്നീട് കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ നിന്ന് തത്ത്വശാസ്ത്ര, ദൈവശാസ്ത്ര ബിരുദങ്ങളും മദ്രാസ് സർവ്വകലാശാലയിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്ന് പ്രിന്റ് ജേർണലിസത്തിൽ ബിരുദവും സമ്പാദിച്ചു.
ഫിംഗർടിപ് റവലൂഷൻ എന്ന കവിതാസമാഹാരമാണ് ആദ്യ രചന. ബ്രീത്ത് ഈസി, കാൻസർ വാർഡ്, ഫിഫ വേൾഡ് കപ്പ് തുടങ്ങിയ ചെറുകഥകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ടി.വി. ജേർണലിസം വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: