പേരറിയാത്തവള്‍

Post date:

Author:

Category:

ആരായിരുന്നു നീ പ്രിയതമേ?
ആരൊക്കെയോ ആയിരുന്നു നീ പലര്‍ക്കും
ആത്മാവായിരുന്നു നീ എനിക്ക്
അകലാതെ അടുത്തതല്ലെ നീ എന്‍ പ്രാണനായ്
അകലേക്കായ് പോയതെന്തേ?
എന്‍ ചെറുവിരല്‍ തേടുന്നു നിന്നെ
കളിവഞ്ചി പ്രായത്തില്‍ ചേര്‍ത്തു പിടിച്ചതല്ലേ?
ഇന്നലെ വരെയും നീ എന്നോര്‍മ്മകളില്‍ മധുരം നിറച്ചതല്ലേ?
ഇന്നാ ഓര്‍മ്മകള്‍ ഇന്നലെകളെ കണ്ണീര്‍ തടങ്ങളാക്കിയതെന്തേ?
എന്റെ ഇന്നിനെ ഇന്നലെയാക്കി
നാളെയെ നൊമ്പരക്കടലിലാഴ്ത്തിയതെന്തേ നീ?
നീയില്ലാത്ത എന്‍ യൗവ്വനം വാര്‍ദ്ധക്യമായ് ഇഴയുന്നു പ്രണയമേ
നീ എനിക്കായ് കണ്ണീര്‍ പുഞ്ചിരിയില്‍ ഒളിപ്പിച്ചു
ഇന്നെന്‍ കണ്ണീർ തോർത്തും വിരലായ്
നീയെന്നരുകില്‍ ഇല്ലാത്തതെന്തേ?
നൊമ്പരം പെയ്‌തൊഴിഞ്ഞ വഴികളില്‍
നീ കണ്ണീര്‍ പൂമൊട്ടായ് വിരിഞ്ഞതെന്തേ?
എന്നെ ചുറ്റിയിരുന്ന പ്രഭാവലയം
ഇരുട്ടില്‍ വെളിച്ചമായിരുന്നത് നീ മാത്രം
എന്റെ വര്‍ണ്ണവും വെളിച്ചവും പുലരിയും
നീ തന്നെയായിരുന്നു.
വരണ്ടുണങ്ങിയ എന്നിലേക്ക്
ആഴ്നിറങ്ങിയ അരുവിയായ നീ
കണ്ണീരായി പുറത്തു വന്നതെന്തേ?
തനിച്ചായിരുന്നോരെന്നെ
വീണ്ടും തനിച്ചിരുത്തി പോയ് മറഞ്ഞതെന്തേ?
നെഞ്ചോട് ചേര്‍ത്തതെല്ലാം പറിച്ചെടുത്ത് പറന്നതെന്തേ?
വേനല്‍ ശിശിരമേ നീ വേനല്‍ മഴയായ് പെയ്തകന്നതെന്തേ?
ഹൃദയം നുറുങ്ങുന്നു പ്രാണനെ
നിനക്കായ് തുടിച്ചതല്ലേ ഉയിരില്‍ ചേര്‍ത്തതല്ലേ?
നിന്നെ തേടി എന്‍ ഹൃദയം ചുമക്കുന്ന ഭാരം
ചുടുകണ്ണീരോളമുണ്ടെന്‍ പ്രിയതമേ.
പ്രേമമായി പ്രണയമായി ചേര്‍ത്തതെല്ലാം വിരഹമായ് അകലുന്നതെന്തേ?
വിരഹമേ നീ എന്നില്‍ മരണമാം വെള്ളി മാലാഖയുടെ പുഞ്ചിരി തൂകാത്തതെന്തേ
എന്‍ കണ്ണീരലിയിക്കാന്‍ മണ്ണായലിയിക്കാതത്തെന്തേ?
സ്‌നേഹവും വിരഹവും ഇല്ലാതെ എന്ത് പ്രണയം
പ്രണയം അനശ്വരമാണെങ്കില്‍
വിരഹം അതിനെ അനന്തമാക്കട്ടെ.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Ashiq Haneefa
Ashiq Haneefa
1995 ല്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കില്‍ പെടുന്ന കാവശ്ശേരിയില്‍ ഹനീഫയുടെയും ആമിനയുടെയും അഞ്ചു മക്കളിലൊരാളായിട്ടാണ് ആഷിഖ് ഹനീയുടെ ജനനം. എ.എല്‍.പി. സ്‌കൂള്‍ കാവശ്ശേരി, എച്ച്.ഐ.യു.പി. സ്‌കൂള്‍ പത്തനാപുരം, കെ.സി.പി. എച്ച്.എസ്.എസ്. കാവശ്ശേരി എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഐ.എച്ച്.ആര്‍.ഡിക്കു കീഴില്‍ പഴയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ നിന്ന് ബി.എസ്.സി. ഇലക്ട്രോണിക്‌സ് ബിരുദവും നേടി.
കുട്ടിക്കാലത്ത് എഴുത്തിനോടും വായനയോടുമൊന്നും വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എല്ലാം ശാസ്ത്രമായിരുന്നു. കഥയിലേക്കും കവിതയിലേക്കും ശ്രദ്ധ തിരിഞ്ഞതോടെ അത് വൈകാരികമായ ഒരു തരം അടുപ്പമായി മാറി.
ഇപ്പോള്‍ കേരള മീഡിയ അക്കാദമിയില്‍ വീഡിയോ എഡിറ്റിങ് വിദ്യാര്‍ത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: