തിരുവാതിരയുടെ ഞാറ്റുവേലക്കാലം

Post date:

Author:

Category:

ഒരു തിരുവാതിര ഞാറ്റുവേല കാലം കൂടി വരവായി…

ജൂണ്‍ 22ന് തിരുവാതിര ഞാറ്റുവേല തുടങ്ങും. 365 ദിവസങ്ങളെ 14 ദിവസങ്ങള്‍ വീതമായി ഭാഗിച്ചാണ് ഓരോ ഞാറ്റുവേലയും കാണാക്കാക്കുന്നത്. നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ ഞാറ്റുവേലയും. അതില്‍ ഏറ്റവും വിശേഷപ്പെട്ടതാണ് ‘തിരുവാതിര’ ഞാറ്റുവേല. ഞായറിന്റെ വേളയാണ് ഞാറ്റുവേല.

നല്ല സൂര്യപ്രകാശം, പെയ്‌തൊഴിയാത്ത മഴ, ഏതു മരത്തെയും ഉലയ്കുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റ്… എല്ലാം ഒത്തുചേരുന്ന പ്രകൃതിയുടെ വരദാനം. അതാണ് തിരുവാതിര ഞാറ്റുവേലക്കാലം. വീട്ടിലെ പ്രായം ചെന്നവര്‍ പറയുന്ന ഒരു പഴമൊഴിയുണ്ട് -‘ഒടിച്ചു കുത്തിയാലും പിടിച്ചു പോരും’. ഈ സമയത്ത് എന്തു നട്ടാലും പിടിക്കും. അത് പഴയ തലമുറയ്ക്കറിയാം. എന്നാല്‍ ഇത് നമ്മള്‍ പുതിയ തലമുറയ്ക്ക് പുതിയ അറിവായിരിക്കും.

ഒന്നു ചോദിക്കട്ടെ, ഈ കഴിഞ്ഞ വേനലില്‍ ചുട്ടുപൊള്ളിയ കേരളത്തെ നമ്മള്‍ അറിഞ്ഞതല്ലേ? ഇനി വരുന്ന വേനലിലെ ചൂട് അല്പമെങ്കിലും കുറയ്ക്കാന്‍ നമുക്ക് ശ്രമിച്ചൂടെ? വീടിനുചുറ്റും തണല്‍കിട്ടുന്ന ആര്യവേപ്പ്, ഉങ്ങ് തുടങ്ങിയ മരങ്ങള്‍… അതുപോലെ മൂന്നാം വര്‍ഷം കായ്ക്കുന്ന പ്ലാവ്, മാവ്, പേര… തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാം. ഈ സമയത്ത് നട്ടാല്‍ പരിചരണം കുറച്ചു മതി.

ഇനി വരുന്ന വേനലിലെ ചൂട് അല്പമെങ്കിലും കുറയ്ക്കാന്‍ നമുക്ക് ശ്രമിച്ചൂടെ? വീടിനുചുറ്റും തണല്‍കിട്ടുന്ന ആര്യവേപ്പ്, ഉങ്ങ് തുടങ്ങിയ മരങ്ങള്‍… അതുപോലെ മൂന്നാം വര്‍ഷം കായ്ക്കുന്ന പ്ലാവ്, മാവ്, പേര… തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാം. ഈ സമയത്ത് നട്ടാല്‍ പരിചരണം കുറച്ചു മതി.

പണ്ട് നമ്മുടെ രാജ്യം വിദേശിയരുടെ ആധിപത്യത്തിലായിരുന്നപ്പോള്‍ കുരുമുളകിന്റെ തൈകളും തണ്ടും വെള്ളക്കാര്‍ കൊണ്ടു പോയി എന്ന പരാതിയുമായി പാവം കര്‍ഷകര്‍ സാമൂതിരിയുടെ അടുത്തുചെന്നു. അവര്‍ക്കുകിട്ടിയ മറുപടി രസകരമായിരുന്നു -‘വെള്ളക്കാര്‍ക്ക് തൈകളും മറ്റും കൊണ്ടുപോകാനേ പറ്റൂ. നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ പറ്റില്ല..’

മറുപടി ഫലിതമായെങ്കിലും അതിനുള്ളിലൂടെ വലിയൊരു യാഥാര്‍ഥ്യമാണ് സാമൂതിരി പറഞ്ഞത്. അതുപോലെ തന്നെയാണിതും. ഇത് കേള്‍ക്കുന്ന പലര്‍ക്കും തമാശയായും നേരംപോക്കായുമൊക്കെ തോന്നിയേക്കാം. വരാന്‍ പോകുന്ന വലിയൊരു വിപത്തിന് മുന്നോടിയായി പലതിനും സാക്ഷ്യം വഹിച്ചവരാണ് നമ്മളെന്ന യാഥാര്‍ഥ്യം സൗകര്യപൂര്‍വം ഇവര്‍ മറന്നു പോകുകയാണ്.

യാഥാര്‍ത്ഥ്യം, അത് നമ്മള്‍ മറന്നാലും പ്രകൃതി നമ്മെ ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരിക്കും. ഇനിയും ഒരു ഓര്‍മ്മപ്പെടുത്തലിന് നമുക്ക് ഇട നല്കാതിരിക്കാന്‍ ശ്രമിക്കാം. അതിനായി നമുക്ക് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണീ തിരുവാതിര ഞാറ്റുവേല. അത് വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ മടി കാണിക്കാതിരിക്കാം നമുക്ക്. നമുക്കും എന്തെങ്കിലുമൊക്കെ നടാന്‍ തയ്യാറാകാം. ഈ തിരുവാതിര ഞാറ്റുവേലയില്‍…

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Reshma Raj
Reshma Raj
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയാണ് രേഷ്മ രാജ്. പട്ടിക്കാട് ഗവ. ഹയര്‍ സെക്രണ്ടറി സ്‌കൂളില്‍ നിന്ന് ഹ്യൂമാനിറ്റിസില്‍ പ്ലസ് ടു പാസായ രേഷ്മ മമ്പാട് എം.ഇ.എസ്. കോളേജില്‍ നിന്ന് മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദം നേടി.
ചെറുപ്പം തൊട്ടേ പ്രകൃതിയോടും ചുറ്റുപാടിനോടും ഉള്ള ഇഷ്ടം വളര്‍ന്നപ്പോള്‍ ക്യാമറയോടും ജേര്‍ണലിസത്തോടുമുള്ള താത്പര്യമായി മാറി. അത് കൊണ്ട് തന്നെ ഡിഗ്രി കാലം മുതല്‍ക്കേ പ്രകൃതിയെ അറിയാനുള്ള യാത്രകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു.
മാധ്യമ പഠനത്തിന്റെ ഭാഗമായി ജയ്ഹിന്ദ്, മീഡിയവണ്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശീലനകാലത്ത് ശ്രദ്ധേയമായ വാര്‍ത്തകള്‍ ചെയ്യാന്‍ രേഷ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഡിഗ്രി പഠനകാലം മുതല്‍ക്ക് ഫ്രണ്ട്സ് ഓഫ് നേച്വര്‍ (FON India) എന്ന പരിസ്ഥിതി സംഘടനയില്‍ സജീവാംഗമാണ്. ഇപ്പോള്‍ പഠനത്തോടൊപ്പം തന്നെ FONന്റെ പബ്ലിക് റിലേഷന്‍ ഓഫീസറും സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററും ആയി പ്രവര്‍ത്തിക്കുന്നു. കൂടാതെ പരിസ്ഥിതി, സിനിമ, സാമൂഹികപ്രവര്‍ത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്യാമ്പുകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുകയും ചിലയിടത്ത് റിസോഴ്സ് പേഴ്‌സണ്‍ ആയി പോകുകയും ചെയ്തുവരുന്നു.
ഇഷ്ട്ടപ്പെട്ട മേഖല Environmental Journalism, Wild Life Photography, Natural Photography, Social -Local Reporting, Natural and Social Works എന്നിവയാണ്. അതോടൊപ്പം യാത്രകളും ഫോട്ടോഗ്രാഫിയും എഴുത്തും വായനയും വരയും സിനിമയും പാട്ടുമെല്ലാം ഇഷ്ടം തന്നെ. ഇപ്പോള്‍ കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: