ചോദിക്കാറുണ്ട് ചിലര്‍
എന്തേ ചിരിക്കാനിത്ര മടിയെനിക്കെന്ന്.
ചിരിപ്പിക്കും ഞാൻ
ചിരിപ്പിക്കാനായും ചിരിക്കും.
പക്ഷേ എനിക്കെന്നേ
ചിരിപ്പിക്കണമെങ്കിൽ,
എളുപ്പം കഴിയുവതില്ലതിനു
ഞാനെന്നേ ജയിക്കണം.
അല്ലെങ്കിലെന്നിലെ
മറ്റൊരു എന്നേ തോല്പിക്കണം
അതു വരെ കാണും ചിരികൾ,
കപടമല്ലോ, വെറും മൂടുപടം.
പുറമേ കാണും ചിരിക്കാഴ്ച്ചയല്ല,
പൊരുളുമാത്മാവുമടങ്ങും ചിരി.
ആ ചിരി,
ജീവനതുള്ള ചിരി.
പൊള്ളയല്ലാതുള്ളിലുളവായിടും
കള്ളമില്ലാതുള്ള നേരിൻ ചിരി.
‘I saw these men in black, there were a few actually’ -Anuradha Bhasin, the Executive Editor of Kashmir Times recollected her co-passengers in flight...
നിശയുടെ ദൂരങ്ങൾക്കപ്പുറം
തിരികെ വരും പുലരി പോൽ
ഇനിയും വരികയില്ലാ വഴിയിൽ ഞാൻ.
ഒരു മണൽത്തരി ഞാൻ.
നിൻ തിരയിൽപ്പെട്ടുഴലാ-
നില്ലയിനിയും.
മറവിയുടെയാഴങ്ങളിൽ
വിരഹജലത്തിൽ
മുങ്ങിച്ചാകാനൊരിടം
തന്നില്ല നീ.
നിന്റെയുള്ളിൽ,
ഓർമ്മകൾ സ്വപ്നങ്ങളാകാമായിരുന്ന രാത്രികളിൽ
ഞാൻ നശിപ്പിച്ച നിദ്രകൾക്ക് മാപ്പ്.
നീ നശിപ്പിച്ച സ്വപ്നങ്ങൾക്കും
നീ ജനിപ്പിച്ച വരികൾക്കും
നന്ദി.
"നിയമം പാലിക്കൂ, നിങ്ങളുടെ പണം ലാഭിക്കൂ"
"Police is watching you"
പലയിടങ്ങളിലും മുന്നറിയിപ്പ് കാണാനിടയായി. Police is watching you എന്ന വാചകത്തിനൊപ്പം പല പല സ്ക്രീനുകളിൽ നോക്കി ഇരിക്കുന്ന ഒരു പോലിസുദ്യോഗസ്ഥന്റെ ചിത്രവുമുണ്ട്.
ട്രാഫിക്ക്...
ഈ മഞ്ഞുകാലത്തെ പകൽവെയിലിന്
പുലർമഞ്ഞുതേച്ച കാറ്റിന്റെ ആവരണം.
ഒറ്റപ്പെടലിന്റെ അഹങ്കാരത്തിന്
എന്നും കൂട്ടായ കവിത പോലെ.
ഏകാന്തതയുടെ ഏകാഗ്രത നിറഞ്ഞ
നിമിഷങ്ങളിൽ നിറഞ്ഞു തുളുമ്പിയ
മൗനത്തിൻ പ്രതികരണമായ്
ജനിക്കുന്നു കവിത.
പ്രണയത്തിന്റെ അളവില്ലാത്ത
മായിക പ്രപഞ്ചം ഉള്ളിലൊതുക്കി
ചുരുക്കും പോലെ പകരുന്നതു
കടലാസിലും കവിതയായ് ചുരുക്കി.
അതേ തീവ്രതയോടെ തന്നെ
ഉള്ളിൽ...
നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ...
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ...!
ആത്മാവിന്റെ ദാഹം...
ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു.
ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.
ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.
മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു.
മനസ്സിന്റെ...
വംശഹത്യയുടെ വിലാപങ്ങൾ
ചരിത്രപരമായ
ആവർത്തനങ്ങളെങ്കിലും
തെരുവുകളിൽ ഞങ്ങളത്
നിഗൂഢമായി കൈമാറ്റം ചെയ്തു.
ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും
ഭാവാത്മകതയോടെ
പ്രാചീനതയുടെ
അഗാധമായ ലയത്തോടെ
ഞങ്ങളത് മൂളി;
പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ
ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ
ഒരു പക്ഷേ,
അതിനേക്കാൾ തീവ്രമായി.
ഹതഭാഗ്യയായ ഞങ്ങളുടെ
മാതൃരാജ്യം...
അസമിലും ബംഗാളിലും
ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ-
ഞങ്ങളുടെ തെരുവുകളിൽക്കൂടിയും
രക്തംകൊണ്ട് ഞങ്ങൾ പൗരത്വം
അടയാളപ്പെടുത്തി...
'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി.
രക്തംകണ്ട്...