അച്ഛന്‍, അമ്മ, മകന്‍, ചിത…

Post date:

Author:

Category:

കവിയും നാടകകൃത്തും നടനുമായ സുരാസുവിന്റെ മൃതദേഹം എറണാകുളം പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കാരത്തിനായി എടുക്കുന്നതിന് മുമ്പൊരു നിമിഷം
(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)

ഈ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ നിന്ന് ചില വസ്തുതകള്‍ മനസിലായെങ്കിലും തൃപ്തി നല്‍കുന്നുണ്ടോ? ഇല്ല. ചില ചിത്രങ്ങള്‍ അങ്ങനെയാണ്. ചെറിയൊരു അടിക്കുറിപ്പില്‍ തളച്ചിടാനാവില്ല. അതിന് വിശദമായ കുറിപ്പ് തന്നെ വേണ്ടിവരും.

ഈ ചിത്രത്തിന്റെ വിശദവിവരങ്ങള്‍ ഇവിടെ ചേര്‍ക്കാം.

1997 ജൂണ്‍ 5

സുരാസുവിനെ മദ്യത്തില്‍ വിഷം കലര്‍ത്തിക്കുടിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കോട്ടയം റെയില്‍വേ സ്റ്റെഷനില്‍ കണ്ടെത്തുകയായിരുന്നു.
അജ്ഞാതാവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹം ആരോ തിരിച്ചറിഞ്ഞു.

അങ്ങനെ മാതൃഭുമിയുടെ ഒന്നാം പേജില്‍ ആ മരണ വാര്‍ത്ത വന്നു. നടനും നര്‍ത്തകനും നാടക രചയിതാവും കവിയുമായ സുരാസുവിന്റെ മൃതദേഹം അജ്ഞാതാവസ്ഥയില്‍ കോട്ടയം റെയില്‍വേ സ്‌റെഷനില്‍ കണ്ടെത്തി എന്നതായിരുന്നു വാര്‍ത്ത.

1997 ജൂണ്‍ 6

അടുത്ത ദിവസം.

എറണാകുളത്തെ പച്ചാളം പൊതുശ്മശാനതില്‍ സുരാസുവിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. 10 -12 പേര്‍ അവിടെ കൂടിനില്‍പ്പുണ്ട്. AMMA എന്ന താരസംഘടനയുടെ പുഷ്പചക്രം സുരാസുവിന്റെ പുറത്ത് വെച്ചിട്ടുണ്ട്. ബന്ധുക്കള്‍ എന്ന് തോന്നുന്ന ആരെയും അവിടെ കണ്ടില്ല.

മതപരമായ ചടങ്ങുകളും ഉണ്ടായില്ല.

സുരാസുവിന്റെ ഭാര്യയും മക്കളും വടക്കേ ഇന്ത്യയിലെവിടെയോ ആണ്. അവരില്‍ ആരെയും അവിടെ കണ്ടില്ല. മൃതദേഹം ചിതയിലേക്ക് എടുക്കാന്‍ സമയമായി. വിറകുകൊള്ളികള്‍ കൊണ്ട് ആറടി നീളത്തില്‍ അടുക്കിവെച്ച ചിത തയ്യാറായിരിക്കുന്നു. സുരാസുവിന്റെ മൃതദേഹം ആരാണ് ചിതയിലേക്ക് എടുക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെ എല്ലാരും കൈകെട്ടി നില്‍കുകയാണ്. ശ്മശാന വളപ്പിലെ പുല്‍കൊടി പോലും നിശ്ചലമായ അവസ്ഥ.

പെട്ടെന്ന് ഒരു കാര്‍ അവിടെ വന്നു നിന്നു എല്ലാരും തിരിഞ്ഞു നോക്കി. സുരാസുവിന്റെ ഭാര്യയും മകനുമാണത്.

സുരാസുവിന്റെ ഒരു ഭാര്യയിലെ മകനും മറ്റൊരു ഭാര്യയുമാണ് എത്തിയിരിക്കുന്നത്. ആ അമ്മയും മകനും കാറില്‍ നിന്നിറങ്ങി നടന്നു വന്ന് മൃതദേഹത്തില്‍ ഒന്ന് നോക്കി. എന്നിട്ട് പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. സുരാസുവിന്റെ മരണവാര്‍ത്ത വന്ന പത്രം ആ അമ്മ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്നത് കാണാം.

ഹൃദയസ്പര്‍ശിയായ ആ നിമിഷമാണ് ഈ ചിത്രത്തില്‍ കാണുന്നത്. വല്ലാത്തൊരു കാഴ്ച്ചയാണെന്ന് പറയാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

അച്ഛന്‍, അമ്മ, മകന്‍, ചിത…

സംഹാരത്തിന്റെയും താണ്ഡവത്തിന്റെയും നാഥനായ ശ്രീ പരമേശ്വരന്റെ, കരിക്കട്ടയില്‍ ആരോ കോറിയിട്ട ചിത്രം പശ്ചാത്തലത്തില്‍.

വര്‍ണ്ണനകള്‍കതീതമായ പശ്ചാത്തലവും ജീവിതത്തിന്റെയും മരണത്തിന്റെയും അനിര്‍വചനീയമായ നിമിഷാര്‍ദ്ധവും ബന്ധങ്ങളുടെ ബലവും സമന്വയിച്ച ഒരു ഫ്രെയിം.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

B Chandrakumar
B Chandrakumar
1967ല്‍ തിരുവനന്തപുരം ജില്ലയിലെ ആര്യനാട് കോട്ടയ്ക്കകം അനിരുദ്ധ വിലാസത്തില്‍ ഭാസ്‌കരന്റെയും തങ്കമ്മയുടെയും മകനായിട്ടാണ് ബി.ചന്ദ്രകുമാറിന്റെ ജനനം. സഹോദരനും ഫോട്ടോഗ്രാഫറുമായ ബി.രാജന്റെ കീഴില്‍ പാര്‍ട്ട് ടൈം ആയി ഫോട്ടോഗ്രഫിയില്‍ തുടക്കം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.കോം. പാസായ ശേഷം 1993ല്‍ പി.ആര്‍.ഡിയില്‍ ഫോട്ടോഗ്രഫിക് അസിസ്റ്റന്റായി ചേര്‍ന്നു. 1994ല്‍ മാതൃഭൂമി പത്രത്തിലെത്തി. 2006 വരെ മാതൃഭുമിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു.
മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള തിരുവനന്തപുരം പ്രസ് ക്ലബ് പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. സംസ്ഥാന സാഹസിക ഫോട്ടോഗ്രഫി, ഫാം ജേര്‍ണലിസം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഫൊക്കാന തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്തര ക്രിക്കറ്റ് / ഫുട്‌ബോള്‍ മത്സരങ്ങള്‍ കവര്‍ ചെയ്ത അനുഭവമുള്ളയാളാണ് ചന്ദ്രകുമാര്‍.
12 വര്‍ഷം ആനകളെ പിന്തുടര്‍ന്ന് ഫോട്ടോ ഫീച്ചര്‍ തയ്യാറാക്കി നിരവധി സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'അയണ്‍ ലേഡി ബീഹൈണ്ട് ലെന്‍സ്' എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചു. പല മാധ്യമ പഠന കേന്ദ്രങ്ങളുടെയും ഗസ്റ്റ് ഫാക്കല്‍റ്റിയാണ്. ഇപ്പോള്‍ കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: