ആഷസിന്റെ കഥ

Post date:

Author:

Category:

1882 ഓഗസ്റ്റ് 30ന് ഇംഗ്ലഡിലെ ദ സ്‌പോര്‍ട്ടിങ്ങ് ടൈംസ് പത്രത്തില്‍ ഒരു ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് കൊല്ലപ്പെട്ടുവെന്നും ശരീരം ദഹിപ്പിച്ച ചാരം (ആഷസ് – ashes) ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു പോയിയെന്നും. തൊട്ടുതലേന്ന് ഓവലില്‍ നടന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ക്രിക്കറ്റിന്റെ തറവാടായ ഇംഗ്ലണ്ട് ആദ്യമായി ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. അതായിരുന്നു കുറിപ്പിനു കാരണമായ സംഭവം. സ്പോർട്സ് പേജിലല്ല, ചരമ പേജിലാണ് അത് വന്നതെന്ന് പ്രത്യേകം പറയണം.

ദ സ്പോർട്ടിങ് ടൈംസിൽ വന്ന ചരമക്കുറിപ്പ്

ലോകപ്രശസ്തമായ ആ വാര്‍ത്തയുണ്ടാക്കിയ മുറിവുണക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് കാത്തിരുന്നു. നാലു മാസങ്ങള്‍ക്കിപ്പുറം ഡിസംബറില്‍ ഓസ്‌ട്രേലിയയിലെത്തിയ ഇംഗ്ലണ്ടിന് മുന്നില്‍ ഒറ്റ ലക്ഷ്യം. ഓവലിലേറ്റ തോല്‍വിക്ക് പകരംവീട്ടണം. പരമ്പര നേടണം. എന്ത് വിലകൊടുത്തും ഇംഗ്ലീഷ് ടീമിന്റെ ചാരം വീണ്ടെടുക്കുമെന്ന് മാധ്യമങ്ങള്‍ക്ക് നായകന്‍ ഇവോ ബ്ലൈയുടെ മറുപടി.

പരമ്പര 2-1ന് ഇംഗ്ലണ്ട് നേടി. പറഞ്ഞ വാക്ക് കാത്ത ഇംഗ്ലീഷ് ക്യാപ്റ്റന് ഫ്‌ളോറെന്‍സ് മോര്‍ഫിയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ വനിതകള്‍ ഒരു സമ്മാനം നല്‍കി. മെല്‍ബണിലെ മൂന്നാം ടെസ്റ്റില്‍ ഉപയോഗിച്ച വിക്കറ്റിന്റെ ബെയില്‍സ് കത്തിച്ച ചാരം നിറച്ച, 15 സെന്റിമീറ്റര്‍ മാത്രമുയരമുള്ള ഒരു മരച്ചെപ്പ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചാരമായിത് വ്യാഖ്യാനിക്കപ്പെട്ടു. ഇംഗ്ലീഷ് മാധ്യമങ്ങള്‍ ആഘോഷിച്ചു.

ഇവോ ബ്ലൈ

ഇവോയുടെയും ഫ്‌ളോറെന്‍സിന്റെയും പ്രണയം ജനിക്കുന്നതും ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ റെഡ്‌ബോള്‍ ക്രിക്കറ്റിലെ വൈരം തുടങ്ങുന്നതും അതോടെയാണ്. ഒരു വര്‍ഷത്തിന് ശേഷം ഇവോ ബ്ലൈയും ഫ്ളോറെന്‍സ് മോര്‍ഫിയും വിവാഹിതരായി. ആഷസെന്ന എക്കാലത്തെയും വാശിയേറിയ ക്രിക്കറ്റ് പരമ്പരയുടെ ഖ്യാതി അപ്പോഴേക്കും ലോകം കീഴടക്കിയിരുന്നു.

തുടര്‍ന്ന് ഇന്ന് ഇരു രാജ്യങ്ങളിലുമായി 70 ആഷസ് പരമ്പരകള്‍. 33 പരമ്പര ജയങ്ങളുമായി ഓസ്ട്രേലിയയും 32 വിജയങ്ങളുമായി ഇംഗ്ലണ്ടും. 1998 മുതല്‍ വിജയികള്‍ക്ക് സമ്മാനിക്കുന്നത് ആഷസിന്റെ സ്പടിക മാതൃകയാണ്. ഒറിജിനല്‍ ആഷസ് ട്രോഫി ലോര്‍ഡ്‌സിലെ എം.സി.സി. മ്യൂസിയത്തിലുണ്ട്.

ഫ്‌ളോറെന്‍സ് മോര്‍ഫി

കാലമിത്ര കടന്ന് പോയെങ്കിലും ആഷസ് പാരമ്പരയോളം ക്രിക്കറ്റിന്റെ സൗന്ദര്യത്തെ എടുത്തണിഞ്ഞ മത്സരം വേറെയില്ല. ഇപ്പോള്‍ നടക്കുന്നത് ആഷസിന്റെ 71-ാം പതിപ്പാണ്. ഏകദിന ലോകകപ്പ് നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. ലോകകപ്പ് സെമിയില്‍ തങ്ങളെ തോല്പിച്ചതിന്റെ കണക്കുതീര്‍ക്കുക എന്ന ലക്ഷ്യവുമായി ഓസ്‌ട്രേലിയയും കച്ചമുറുക്കുന്നു.

ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ആഷസ് പരമ്പര. എജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 251 റണ്‍സിന് മികച്ച വിജയം നേടിയ ഓസ്‌ട്രേലിയ ചിലതൊക്കെ തീരുമാനിച്ചുറച്ച മട്ടാണ്.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Febin Joshi
Febin Joshi
1993 ഓഗസ്റ്റ് 23ന് ആലുവ കുരിശുവീട്ടില്‍ ജോഷി ജോസഫിന്റെയും അന്നമ്മ ജോഷിയുടെയും മകനായി ജനിച്ചു. ചുണങ്ങംവേലി സെന്റ് ജോസഫ് യു.പി സ്‌കൂള്‍, ഗവ. എച്ച്.എസ്.എസ്. എടത്തല എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കളമശ്ശേരി സെന്റ്.പോള്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വെര്‍ടൈസിങ് പൂര്‍ത്തിയാക്കി. നിലവില്‍ കേരള മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ്.
  • ഇ-മെയില്‍: febinjoshi@gmail.com
  • ഫോണ്‍: +91 95678 24844 / +91 70126 44037

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: