കൃഷിക്കളം പോലെ കളിക്കളം!

Post date:

Author:

Category:

ജവാഹർലാൽ നെഹ്രു സ്വർണ്ണക്കപ്പ് അടക്കം ഒട്ടേറെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ കാഴ്ച
(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)

കേരള പൊലീസിന്റെ നിയന്ത്രണത്തിലുള്ളതാണ് തിരുവനന്തപുരത്തെ പ്രശസ്തമായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം. അവർ അത് നന്നായി പരിപാലിക്കുന്നുണ്ട് എന്നാണ്. മികച്ചൊരു ഫുട്ബോൾ സ്റ്റേഡിയമെന്ന നിലയിൽ പേരെടുത്ത ഇവിടെ എത്രയോ തവണ ആവേശാരവങ്ങൾ ഉയർന്നിരിക്കുന്നു.

കേരളപ്പിറവിയുടെ സുവർണ്ണ ജൂബിലി മറ്റെല്ലാവർക്കും നല്ല ഓർമ്മകളാണ് സമ്മാനിക്കുന്നതെങ്കിലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് അങ്ങനെയല്ല. ജൂബിലി ആഘോഷങ്ങൾ ഇവിടെ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് കടന്നു വരുന്നതിനായി ഗ്യാലറിയുടെ ഒരു ഭാഗം ഇടിച്ചുകളഞ്ഞ് ട്രാക്കിനുള്ളിലൂടെ റോഡ് പണിതു.

പ്രധാനമന്ത്രി വന്നു പോയ ശേഷം ട്രാക്ക് വീണ്ടെടുത്തെങ്കിലും ഗ്യാലറി പുനർനിർമ്മിച്ചില്ല. നിയമസഭാ മന്ദിരത്തിനു സമീപത്തുള്ള ആ ഭാഗം ഇന്നും കവാടമായി മലർക്കെ തുറന്നു തന്നെ കിടക്കുന്നു. അതിനാൽത്തന്നെ ടിക്കറ്റ് വെച്ചു നടത്താവുന്ന മത്സരങ്ങളൊന്നും ഇപ്പോൾ ഇവിടെ നടക്കുന്നില്ല.

കേരളപ്പിറവി ജൂബിലിക്കു ശേഷം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം മെഗാ ഷോ മൈതാനമായി അധഃപതിച്ചു. വർഷങ്ങളോളം അങ്ങനെ തന്നെയായിരുന്നു. 2015ൽ ദേശീയ ഗെയിംസ് വന്നപ്പോഴാണ് ശാപമോക്ഷമായത്. അത്ലറ്റിക്സ് മത്സരങ്ങൾ നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു സമീപത്തുള്ള പരിശീലന മൈതാനമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം നിശ്ചയിക്കപ്പെട്ടു. അതോടെ സിന്തറ്റിക് ട്രാക്കൊക്കെ സ്ഥാപിച്ച് വെടിപ്പാക്കി.

അതിനു ശേഷം കായികമത്സരങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തി പൊലീസുകാർ “സ്റ്റേഡിയം” വീണ്ടെടുത്തു. പുതിയ പുൽത്തകിടി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അവിടെ ഇപ്പോൾ പുരോഗമിക്കുകയാണ്. കാഴ്ചയ്ക്ക് ശരിക്കും ഉഴുതുമറിച്ച ഒരു പാടം പോലെ. അവിടെ പച്ചപ്പരവതാനി വളരുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

A S Aswin Nair
A S Aswin Nair
1998 ജൂൺ 14ന് അരുണാചൽ പ്രദേശിലെ തേംഗായിലാണ് അശോക് കുമാറിന്റെയും സന്ധ്യയുടെയും മകനായി എ.എസ്.അശ്വിൻ നായർ ജനിച്ചത്. അച്ഛൻ കരസേനയിൽ ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ ജോലിസ്ഥലം മാറുന്നതിനനുസരിച്ച് സ്കൂൾ വിദ്യാഭ്യാസം പല സ്ഥലങ്ങളിലേക്കു മാറി.
2011ന് നാട്ടിൽ മടങ്ങിയെത്തിയ ശേഷം പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലായി പഠനം. കൊമേഴ്സ് മുഖ്യവിഷയമാക്കി പ്ലസ് ടു പാസായി. അപ്പോൾ സ്വന്തമായി കിട്ടിയ മൊബൈലൽ ഫോൺ ഉപയോഗിച്ചായിരുന്നു ആദ്യ ഫോട്ടോ പരീക്ഷണങ്ങൾ. 2018 ആയപ്പോഴേക്കും സ്വന്തമായി ക്യാമറ വാങ്ങി. ഫോട്ടോഗ്രാഫിയിലെ താല്പര്യം പരിപോഷിപ്പിക്കാനും ഈ രംഗത്ത് നിലയുറപ്പിക്കാനുമായി കേരള മീഡിയ അക്കാദമിയിൽ ഇപ്പോൾ ഫോട്ടോ ജേർണലിസം വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: