പുക..

Post date:

Author:

Category:

ആദ്യമായി എഴുതുകയാണവള്‍. ഇതാ ഈ നിമിഷം വരെ കാവ്യാത്മകമായി എഴുതിയിട്ടില്ല.

ഒത്തിരി ഭ്രാന്തമായ മനസ്സായിരുന്നു അവളുടേത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്തതൊക്കെ അനുഭവിക്കണം എന്നാഗ്രഹമാണ് അവള്‍ക്ക്.

വലിക്കല്‍ പതിവാക്കരുത് എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. എന്നാലും ഒരു സിഗരറ്റ് കത്തിത്തീരാനെടുക്കുന്ന നിമിഷങ്ങൾ അവൾക്ക് വല്ലാത്തൊരാവേശമായി. അവിടെ ഏകാന്തത ഒരു തടവറയല്ല, മറിച്ച് ഒരസുലഭ നിമിഷമാണെന്ന് അവള്‍ ഉള്ളില്‍ പറയുമായിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ആദ്യമായി അവള്‍ സിഗരറ്റ് ഉപയോഗിക്കുന്നത്. കോളജില്‍ ഊട്ടി എന്ന് പേരുള്ള ഒരു സ്ഥലമുണ്ട്. അവിടെ തുടങ്ങിയതാണ്. പിന്നീട് വല്ലപ്പോഴുമൊക്കെ സുഹൃത്തുക്കളോടൊപ്പം ഇടയ്ക്കിടയ്ക്ക് വലിച്ചുതുടങ്ങി.

വലിക്കല്‍ പതിവാക്കരുത് എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. എന്നാലും ഒരു സിഗരറ്റ് കത്തിത്തീരാനെടുക്കുന്ന നിമിഷങ്ങൾ അവൾക്ക് വല്ലാത്തൊരാവേശമായി. അവിടെ ഏകാന്തത ഒരു തടവറയല്ല, മറിച്ച് ഒരസുലഭ നിമിഷമാണെന്ന് അവള്‍ ഉള്ളില്‍ പറയുമായിരുന്നു.

ആ നിമിഷങ്ങള്‍ക്ക് വേണ്ടി ഒരെണ്ണം എന്ന രീതിയില്‍ കടയില്‍ പോയി സിഗരറ്റ് വാങ്ങി. ക്യാന്‍സര്‍ എന്ന രോഗത്തിനെ ക്ഷണിച്ച് വരുത്തുകയാണ് എന്ന തിരിച്ചറിവോടെ തന്നെ രാത്രിയുടെ ഇരുളിൽ മച്ചിലേറി. അവിടെ ആ സിഗരറ്റിന്റെ വെളിച്ചം അവള്‍ക്ക് സന്തോഷത്തിന്റെ പ്രതീകമായി.

വൈകാതെ ഒരെണ്ണം എന്നത് പത്തെണ്ണം അടങ്ങുന്ന ഒരു പാക്കറ്റ് തന്നെയായി വാങ്ങൽ ഉയർന്നു. അതിലുള്ള അവസാന സിഗരറ്റ് കത്തിതീരുന്ന ദിവസം ഇതാ ഈ കുറിപ്പും എഴുതിത്തീർന്നു. അക്ഷരങ്ങൾക്ക് പശ്ചാത്തലമായി നിർത്താതെയുള്ള ചുമ മുഴങ്ങിയിരുന്നു എന്നു മാത്രം.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Krithika Viswanath
Krithika Viswanath
തൃശ്ശൂരിലെ തൃക്കൂർ സ്വദേശിനിയാണ് കൃത്തിക വിശ്വനാഥ്. 1996 സെപ്തംബർ 30ന് ജനനം. അച്ഛൻ പരേതനായ വിശ്വനാഥൻ. അമ്മ രാധ. കുടുംബത്തിൽ വെളിച്ചമായി വളരട്ടെ എന്ന അർത്ഥത്തിൽ പ്രഭ എന്ന് വിളിപ്പേര്.
കുര്യാച്ചിറ സെന്റ് പോൾസ്, അത്താണി ജെ.എം.ജെ, ചെമ്പുക്കാവ് ഹോളി ഫാമിലി, തലോർ ദീപ്തി എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി.
കുട്ടിക്കാലം മുതൽ തന്നെ സംഗീതത്തിൽ താല്പര്യമുണ്ട്. ഇടയ്ക്കൊക്കെ കുത്തിക്കുറിക്കാറുമുണ്ട്. അങ്ങനെ കുത്തിക്കുറിക്കുന്നതിന് ബിരുദ തലത്തിലെത്തിയപ്പോൾ ഗൗരവഭാവം കൈവന്നു. അങ്ങനെയാണ് പത്രപ്രവര്‍ത്തനത്തിലേക്കു തിരിയുന്നത്. ഇപ്പോള്‍ കേരള മീഡിയ അക്കാദമിയില്‍ ടി.വി. ജേര്‍ണലിസം വിദ്യാര്‍ത്ഥിനി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: