നിറപുഞ്ചിരി

Post date:

Author:

Category:


കോട്ടയം തൊള്ളായിരം ചിറയിൽ മീൻപിടിക്കാൻ പോകുന്ന രണ്ട് അതിഥി തൊഴിലാളികളുടെ മുഖത്ത് വിരിഞ്ഞ നിറപുഞ്ചിരി
(വലുതായി കാണാന്‍ ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്യുക)

എതിരെ വരുന്നയാളിൽ നിന്നു ലഭിക്കുന്ന ചിരി വല്ലാത്തൊരു ഉന്മേഷമാണ് നല്കുക. അത് പരിചയമുള്ളവരാകാം, അപരിചിതരാകാം.

ചിരിക്കാൻ കഴിയുക അല്ലെങ്കിൽ ചിരിപ്പിക്കാൻ കഴിയുക എന്നത് മനുഷ്യന്റെ ഏറ്റവും വല്യ പ്രത്യേകതകളിൽ ഒന്നാണ്. ചിരിച്ചുകൊണ്ട് ആളുകളോട് സംസാരിക്കുന്നതും അല്ലാതെ സംസാരിക്കുന്നതിനും കാതലായ വ്യത്യാസങ്ങളുണ്ട്.

ചിരിക്കാൻ സാധിക്കാത്ത ഒരു മനുഷ്യരും ലോകത്തുണ്ടാവില്ല. ചിലർക്ക് അതിനെ അടക്കി നിറുത്തേണ്ടി വരാറുണ്ട്. മുമ്പൊക്കെ മറ്റുള്ളവരെ കണ്ടാൽ ഒന്ന് വിളിച്ച് സംസാരിക്കുന്ന പതിവുണ്ടായിരുന്നു. ഇന്നെല്ലാവരും തിരക്കിന്റെ ലോകത്താണ്. പരസ്പരം കൂട്ടിമുട്ടിയാൽപോലും ഒന്ന് നോക്കാനോ സംസാരിക്കാനോ കഴിയാത്തവിധം തിരക്കുകളിൽ.

ഇത്തരം തിരക്കിന്റെ ലോകത്ത് ഈ അതിഥി തൊഴിലാളികളുടെ മുഖത്ത് കണ്ട നിറപുഞ്ചിരി സമ്മാനിക്കുന്ന ഉണർവ്വിന് അതിരുകളില്ല.

 

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Rahul Raj
Rahul Raj
1994 നവംബർ 14ന് കോട്ടയം ഏറ്റുമാനൂരിൽ പി.എൻ.രാജന്റെയും ഓമനയുടെയും മകനായി രാഹുൽ രാജ് ജനിച്ചു. ഏറ്റുമാനൂർ വിവേകാനന്ദ പബ്ലിക് സ്കൂൾ, സെന്റ് പോൾസ് എച്ച്.എസ്. വെട്ടിമുകൾ, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ, സെന്റ് എഫ്രേംസ് എച്.എസ്.എസ്. മാന്നാനം എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് ബി.എ. പൊളിറ്റിക്കൽ സയൻസ് ബിരുദം നേടി. മഹാത്മ ഗാന്ധി സർവ്വകലാശാലയിൽ നിന്ന് ഇന്റർനാഷണൽ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്ക്സിൽ എം. എ . ഇപ്പോൾ കേരള മീഡിയ ആക്കാദമിയിൽ ടെലിവിഷൻ ജേർണലിസം വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: