ഗന്ധം

Post date:

Author:

Category:

മുറ്റത്തൊരുവശത്ത് പാലമരം മനുഷ്യനെ ഒരു മായാവലയത്തിലാക്കുന്ന മണം പൊഴിച്ചങ്ങനെ നിന്നു. ഞങ്ങൾ ഉമ്മറത്തു പരസ്പരം നോക്കിയിരുന്നു. നേരവും അങ്ങനെ മയങ്ങി നിന്നു. അരിച്ചിറങ്ങിയ സന്ധ്യവെയിൽ അവളുടെ മുഖത്ത് വന്നും പോയും നിന്നു.

അവളെ കണ്ടപ്പോൾ എനിക്ക് തോന്നിയത് കാലാന്തരങ്ങളിലെവിടെയോ ഞങ്ങൾക്കൊരു കഥയുണ്ടെന്നാണ്. അവൾ എനിക്കൊരു അപരിചിത ആയിരുന്നില്ല. എനിക്കവളെ അറിയാം, ഞങ്ങൾ കടൽത്തീരത്ത് ഉപ്പുകാറ്റേറ്റു നടന്നുവെന്നും പേടിച്ചുനിന്നപ്പോൾ കൈക്കുപിടിച്ചു തിരയിലേക്കിറങ്ങിയെന്നും എപ്പോഴോ വിഷമിച്ചിരിന്നപ്പോൾ കെട്ടിപിടിച്ചു കരഞ്ഞുവെന്നുമെല്ലാം എനിക്ക് തോന്നി.

“മത്ത് പിടിപ്പിക്കുന്ന ഗന്ധത്തെ മാദകസുഗന്ധം എന്ന് പറയുമോ?” -അവൾ എന്നോട് ചോദിച്ചു. ആ ചോദ്യം എനിക്ക് ഇഷ്ടമായില്ല. “പിന്നെ എന്തിനെയാണ് അങ്ങനെ വിളിക്കുക?” അവൾക്ക് നല്കാൻ മറുപടി ഇല്ലായിരുന്നു. മനസ്സ് മടുത്തിരുന്ന എനിക്ക് മറ്റൊന്നും ഉണ്ടായിരുന്നില്ല പറയാൻ.

പക്ഷേ, പതിയെ ഞങ്ങളെ ആ ഗന്ധം വല്ലാത്തൊരു സ്വസ്ഥതയിലേക് ഇറക്കി വിട്ടു. കാക്കനാട്, ടൗണിന്റകത്ത് അതുപോലൊരു വീടും അത്രയും സ്വസ്ഥമായൊരു അന്തരീക്ഷവും ഞങ്ങൾ പ്രതീക്ഷിച്ചില്ല. പുതിയ കൂട്ടുകാരിയുടെ വീടുകാണാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ.

അവളെ കണ്ടപ്പോൾ എനിക്ക് തോന്നിയത് കാലാന്തരങ്ങളിലെവിടെയോ ഞങ്ങൾക്കൊരു കഥയുണ്ടെന്നാണ്. അവൾ എനിക്കൊരു അപരിചിത ആയിരുന്നില്ല. എനിക്കവളെ അറിയാം, ഞങ്ങൾ കടൽത്തീരത്ത് ഉപ്പുകാറ്റേറ്റു നടന്നുവെന്നും പേടിച്ചുനിന്നപ്പോൾ കൈക്കുപിടിച്ചു തിരയിലേക്കിറങ്ങിയെന്നും എപ്പോഴോ വിഷമിച്ചിരിന്നപ്പോൾ കെട്ടിപിടിച്ചു കരഞ്ഞുവെന്നുമെല്ലാം എനിക്ക് തോന്നി.

മനസ്സ് ഉറഞ്ഞിരിക്കുന്നു. അവളോട്‌ യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു, അവൾ ഹോസ്റ്റലിലേക്കും. ഞങ്ങൾ പിരിഞ്ഞിടത്തും നടന്ന വഴികളിലും ബസ് പോയ വഴികളിലുമെല്ലാം ആ മണം എന്നെ പിന്തുടർന്നു.

പക്ഷേ, വീട് കാണാറായ ദൂരത്തെവിടെയോ അത് എന്നേ വിട്ടുപോയി. ഒരുപാട് സന്ധ്യയായത് ഞാൻ ശ്രദ്ധിച്ചത് അപ്പോഴാണ്. മടുപ്പിക്കുന്ന മണമുള്ള എന്റെ മുറിയിലേക്ക് ഇനിയും പോകണം. ഒരു ഞെട്ടലോടെ ഞാൻ വീട്ടിലേക്കു നടന്നു.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Amalu S Geethu
Amalu S Geethu
1995 മാര്‍ച്ച് 31ന് സുധീറിന്റെയും ഗീതയുടെയും മകളായി അമലു എസ്.ഗീതു ജനിച്ചു. കായംകുളം സ്വദേശിയായ അച്ഛന്റെ വീട്ടില്‍ നിന്ന് എല്‍.പി. സ്‌കൂള്‍ വരെയുള്ള പഠനം. തുടര്‍ന്നുള്ള സ്‌കൂള്‍ വിദ്യാഭ്യാസം കൊല്ലം ക്രേവെന്‍ എല്‍.എം.എസ്.എച്ച്.എസില്‍. സയന്‍സ് വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി പഠനം കരിക്കോട് ടി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തിയാക്കി. അവിടെവെച്ച് നാടക കലയില്‍ മികവ് തെളിയിക്കാനും സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടാനും കഴിഞ്ഞു. തുടര്‍ന്ന് ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ഇംഗ്ലീഷ് ബിരുദത്തിന് ചേര്‍ന്നു. അവിടെയും പഠനത്തിനൊപ്പം നാടകകലയെ മുന്നോട്ടു കൊണ്ടുവന്നു. 22 കൊല്ലത്തിനു ശേഷം കോളേജില്‍ നിന്ന് നാടകം സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. 2013ല്‍ കേരള സര്‍വ്വകലാശാല നാടകോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
അമലുവിന്റെ ബിരുദാനന്തര ബിരുദ പഠനം തിരുവനന്തപുരത്തെ ഗവ. വനിതാ കോളേജിലായിരുന്നു. 2017ല്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷത്തോളം നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. സൂര്യ ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള, തിയേറ്റര്‍ ഒളിമ്പിക്‌സ് എന്നീ അന്താരാഷ്ട്ര നാടകോത്സവങ്ങളില്‍ പങ്കെടുത്തു. സുഹ്‌റ -ഒരു വിളംബിത കമ്പിത നാടകം, രണ്ടു മുറി അടുക്കള തിണ്ണ, ചെഗുവേര, ആം ആദ്മി -ഞാന്‍ മനുഷ്യന്‍ തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു.
നാടകത്തില്‍ സജീവമായിരിക്കുമ്പോള്‍ തന്നെ സാഹിത്യത്തിലും എഴുത്തിലും അമലു താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പഠനത്തിനായി കേരള മീഡിയ അക്കാദമിയില്‍ എത്തിയത്. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും എഴുത്തിലും വായനയിലും മികവു പുലര്‍ത്താന്‍ ശ്രമിക്കുന്നു.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: