ഒരു ആനക്കഥ

Post date:

Author:

Category:

ചോറ്റാനിക്കരക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു സീത. സീത എന്നത് ഒരു ആനയാണ് -ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ആന. സീതയുടെ ജീവിതകഥ സംഭവബഹുലമാണ്. എല്ലാ ആനക്കഥകളും അങ്ങനെയാണല്ലോ!

1966ൽ തിരുവില്വാമല ക്ഷേത്രത്തിനടുത്താണ് സീത എന്ന കുട്ടികുറുമ്പിയായ ആനയെ ആദ്യമായി ജനങ്ങൾ കാണുന്നത്. ഒരുനാൾ സൂര്യൻ ഉദിച്ചുയരുന്ന സമയത്ത് ക്ഷേത്രത്തിനടുത്ത് ഒരു വലിയ കയറിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ കുഞ്ഞിപ്പെണ്ണ്. അച്ഛനും അമ്മയും ആരെന്നോ എവിടെ നിന്നു വന്നുവെന്നോ അറിയാത്ത ഒരു അനാഥപ്പിറവി.

1966ൽ തിരുവില്വാമല ക്ഷേത്രത്തിനടുത്താണ് സീത എന്ന കുട്ടികുറുമ്പിയായ ആനയെ ആദ്യമായി ജനങ്ങൾ കാണുന്നത്. ഒരുനാൾ സൂര്യൻ ഉദിച്ചുയരുന്ന സമയത്ത് ക്ഷേത്രത്തിനടുത്ത് ഒരു വലിയ കയറിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ കുഞ്ഞിപ്പെണ്ണ്. അച്ഛനും അമ്മയും ആരെന്നോ എവിടെ നിന്നു വന്നുവെന്നോ അറിയാത്ത ഒരു അനാഥപ്പിറവി.

നാലോ അഞ്ചോ മാസം മാത്രമായിരുന്നു അവളുടെ പ്രായം. ആനയുമൊത്തുള്ള യാത്രാവേളയിൽ അതിനെ മരത്തിൽ തളച്ച ശേഷം പാപ്പാന്മാർ വെള്ളം എടുക്കാനോ മറ്റോ പോയതാണെന്നാണ് കണ്ടുനിന്നവർ സ്വാഭാവികമായും കരുതിയത്. എന്നാൽ നേരം ഇരുട്ടിയിട്ടും ആ കുഞ്ഞാനയ്ക്കരികിലേക്ക് ആനപ്പാപ്പാൻമാരുടെ വരവുണ്ടായില്ല. വെള്ളം കുടിക്കാതെയും തീറ്റ ലഭിക്കാതെയും വലഞ്ഞ ആനക്കുട്ടിക്ക് കണ്ടുനിന്നവർ ഒരു വലിയ പാത്രത്തിൽ വെള്ളം നൽകി. മറ്റു ചിലരാകട്ടെ കടയിൽ നിന്നു കുറച്ചു പഴം വാങ്ങി നൽകി. അതോടെ കുട്ടിക്കുറുമ്പിക്ക് ഉണർവും ഉത്സാഹവുമായി. അപ്പോഴേക്കും രാത്രി വല്ലാതെ ഇരുട്ടിയിരുന്നു. കാര്യങ്ങൾ പിറ്റേദിവസത്തേക്ക് നീങ്ങിയപ്പോൾ ജനങ്ങളിൽ സ്വാഭാവികമായും പല തരത്തിലുള്ള സംശയങ്ങൾ ഉണർന്നു.

“ഇത്രയും ചെറിയൊരു ആനക്കുട്ടിയെ മരത്തിൽ തളച്ചിട്ട് ഉത്തരവാദിത്വപ്പെട്ടവർക്കിങ്ങനെ പോകാൻ സാധിക്കുമോ?” -സംശയങ്ങൾക്ക് അതിരുകളുണ്ടായിരുന്നില്ല. പിന്നീട് എല്ലാവരും ആകാംക്ഷയോടെ ഈ “കറുപ്പുറോജ”യുടെ മേൽവിലാസം അന്വേഷിക്കുന്നതിനിടയിൽ പിറ്റേ ദിവസത്തെ പത്രത്തിന്റെ ഉൾപ്പേജിലെ മൂലയിൽ ഒരു പരസ്യം കണ്ടു. അതിന്റെ ചുരുക്കം ഏകദേശം ഇപ്രകാരമായിരുന്നു. “തിരുവില്വാമല ക്ഷേത്ര പരിസരത്ത് ഞങ്ങൾ ഒരു ആനക്കുട്ടിയെ നിർത്തിയിട്ടുണ്ട്. അവൾ തിരുവില്വാമല തേവർക്ക് അവകാശപ്പെട്ടവളാണ്. കൊച്ചി ദേവസ്വം ബോർഡ് അധികൃതർക്ക് അവളെ ഏറ്റെടുക്കാം. ഉത്തരവാദിത്വപ്പെട്ടവർ വേണ്ടത് ചെയ്യണമെന്ന് അപേക്ഷയോടെ ഒരു വിശ്വാസി.”

എന്നാൽ കുറച്ചു നാളുകൾക്കു മുമ്പ് സീത എല്ലാവരെയും ആശങ്കയിലാക്കിയിരുന്നു. പ്രായാധിക്യം മൂലം സീതയുടെ അവസ്ഥ വളരെ ദയനീയമായി. മൂന്നര മാസക്കാലത്തോളം കൃത്യമായി തീറ്റ എടുക്കാനോ, ആനക്കൊട്ടിലിൽ ഒന്നു കിടന്നുറങ്ങാനോ പറ്റാതെ നിന്ന നില്പിൽ കുഴഞ്ഞു വീഴുന്ന അവസ്ഥയിലായതോടെ എല്ലാവരും ഭയന്നു.

ഇത്തരം ഒരു പരസ്യം കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ പരസ്യം നാട്ടുകാർക്ക് അത്ഭുതമായി. അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് ദൈവപുത്രി ആയി സീത ചോറ്റാനിക്കര ദേവിയുടെ മണ്ണിലേക്ക് വിധി നിയോഗത്താൽ എത്തിച്ചേർന്നു. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ ഭഗവതിയുടെ തിടമ്പേറ്റുക എന്ന ധർമ്മം മാത്രമാണ് ഈ കുറുമ്പിക്കുള്ളത്. മറ്റൊരു ക്ഷേത്രത്തിലും സീതയെ ഉത്സവങ്ങൾക്കായി കൊണ്ടുപോകാറില്ല. കൊച്ചി ദേവസ്വം ബോർഡിന്റെയും ചോറ്റാനിക്കര നിവാസികളുടെയും ഓമനപുത്രി ആയി വളർന്നു. ആ വളർച്ചയുടെ ഭാഗമായി “ഗജറാണി”പട്ടവും കൈക്കലാക്കി.

എന്നാൽ കുറച്ചു നാളുകൾക്കു മുമ്പ് സീത എല്ലാവരെയും ആശങ്കയിലാക്കിയിരുന്നു. പ്രായാധിക്യം മൂലം സീതയുടെ അവസ്ഥ വളരെ ദയനീയമായി. മൂന്നര മാസക്കാലത്തോളം കൃത്യമായി തീറ്റ എടുക്കാനോ, ആനക്കൊട്ടിലിൽ ഒന്നു കിടന്നുറങ്ങാനോ പറ്റാതെ നിന്ന നില്പിൽ കുഴഞ്ഞു വീഴുന്ന അവസ്ഥയിലായതോടെ എല്ലാവരും ഭയന്നു. ശാരീരികാസ്വാസ്ഥ്യം മൂലം സീത മരുന്ന് കഴിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല. അതോടൊപ്പം തന്നെ പുറകിലെ രണ്ടു കാലുകൾക്കും ശേഷിക്കുറവും സംഭവിച്ചു. ആനപ്പാപ്പാൻമാരുടെ കൃത്യമായ പരിചരണം കൊണ്ടു മാത്രമാണ് ആനയുടെ ആരോഗ്യനില ഭേദപ്പെട്ടത്. ഒപ്പം ഗിരിദാസ് എന്ന ഡോക്ടറുടെ കൃത്യമായ ചികിത്സയും.

ആരോഗ്യം വീണ്ടെടുത്തതോടെ സീതയ്ക്കു വീണ്ടും തിരക്കായിരിക്കുന്നു. അവളെ കാണാൻ ദിവസേന ധാരാളം സന്ദർശകരെത്തുന്നു. പേടിമാറ്റാൻ കുഞ്ഞുങ്ങളെയുമെടുത്ത് പാപ്പാന്മാർ സീതയുടെ കാലിനടിയിൽ കൂടി നടക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിറയുന്നത് വാത്സല്യം.

 


ചിത്രങ്ങൾ: ടി.കെ.വീണ

 

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

T K Veena
T K Veena
എറണാകുളം ചോറ്റാനിക്കര സ്വദേശിയായ ടി.കെ.വീണ 1998 ഏപ്രിൽ 2ന് കെ.കൊച്ചനിയന്റെയും ശ്രീദേവിയുടെയും മകളായി ജനിച്ചു. ജി.വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര, സെന്റ് മേരീസ് എച്ച്.എസ്.എസ്. തലക്കോട് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദം നേടി.
ഡെൻ എം.ടി.എൻ., 4ടിവി തുടങ്ങിയ വാർത്താചാനലുകളിൽ അവതാരക ആയി പ്രവർത്തിച്ചു. സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ചാനലിലെയും സിനിമയിലെയും പ്രവർത്തനം ദൃശ്യമാധ്യമത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹമുണർത്തി. ഇതിനൊപ്പം എഴുത്തിലുള്ള താല്പര്യം കൂടി ചേർന്ന് കേരള മീഡിയ അക്കാദമിയിലെ ടെലിവിഷൻ ജേർണലിസം വിദ്യാർത്ഥിനിയാക്കി.
ഇൻഫോപാർക്കിൽ സീനിയർ സോഫ്ട്വേർ എൻജിനീയറായ സനു കെ.സോമനാണ് വിണയുടെ ഭർത്താവ്. മീനാക്ഷി മകൾ.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: