അവനവനെ വായിക്കുക, പ്രകൃതിയെയും

Post date:

Author:

Category:

വായന എന്ന് കേട്ടാല്‍ ആദ്യം മനസ്സിലേക്ക് വരുക ‘വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ച് വളര്‍ന്നാല്‍ വിളയും. വായിക്കാതെ വളര്‍ന്നാല്‍ വളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളാണ്. ബാല്യം തൊട്ടേ കേട്ട് വളര്‍ന്നതായതിനാല്‍ നമുക്കൊപ്പം വരികളും വളര്‍ന്നു.

ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛനും കുമാരനാശാനും വള്ളത്തോളും ചന്തു മേനോനും അടങ്ങുന്ന സാഹിത്യനായകന്മാരുടെ സൃഷ്ടികളിലൂടെയാണ് മലയാളി, വായനയുടെ ലോകത്തേക്ക് ചുവട് വെച്ചത്. പിന്നീട് ബഷീറും പൊന്‍കുന്നം വര്‍ക്കിയും കാക്കനാടനും മുട്ടത്ത് വര്‍ക്കിയും ഒ.വി.വിജയനും മാധവിക്കുട്ടിയും കോവിലനും എം.മുകുന്ദനും തുടങ്ങി മലയാളിയുടെ സ്വന്തം എഴുത്തുകാര്‍ വായനക്കാരുടെ നെഞ്ചില്‍ ഇടം നേടി.

ദസ്തയോവ്‌സ്‌ക്കി, ടോള്‍സ്റ്റോയി, ഷേക്‌സ്പിയര്‍, പാബ്ലൊ നെരൂദ, വിക്ടര്‍ യൂഗോ, ഖലീല്‍ ജിബ്രാന്‍, പൗലോ കൊയ്ലോ തുടങ്ങി വിദേശ എഴുത്തുകാരും വായനയുടെ പുതിയ തലത്തിലേക്ക് മലയാളിയെ കൈപിടിച്ചുയര്‍ത്തി. ബാലചന്ദ്രന്‍ ചുള്ളിക്കടിന്റെയും ഒ.എന്‍.വിയുടെയും അയ്യപ്പന്റെയും ഒക്ടാവിയോ പാസിന്റെയും കവിതകള്‍ യുവജനങ്ങള്‍ നെഞ്ചിലേറ്റി.

വായന മരിച്ചുവെന്ന് പലരും പറയുന്നു. അതിന് പകരം പുതിയ തലമുറ സാമൂഹിക മാധ്യമങ്ങളില്‍ ഒതുങ്ങിപോയെന്ന് വിലപിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലാണ് നമ്മളുള്ളത്. മറ്റൊരു വായനാദിനം കൂടി കടന്നുവരുമ്പോള്‍ ഏറ്റവും വലിയ ചര്‍ച്ച വായന മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നതിനെക്കുറിച്ചു തന്നെയാണ്.

വായന മരിച്ചുവെന്ന് പലരും പറയുന്നു. അതിന് പകരം പുതിയ തലമുറ സാമൂഹിക മാധ്യമങ്ങളില്‍ ഒതുങ്ങിപോയെന്ന് വിലപിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലാണ് നമ്മളുള്ളത്. ബെന്യാമിന്റെ ആടുജീവിതവും ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയും കെ. ആര്‍ മീരയുടെ ആരാച്ചാരും മലയാളിയുടെ വായനാ ചരിത്രത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്തതിനാല്‍ വായന മരിച്ചിട്ടില്ലെന്ന് തന്നെ പറയാം. മറ്റൊരു വായനാദിനം കൂടി കടന്നുവരുമ്പോള്‍ ഏറ്റവും വലിയ ചര്‍ച്ച വായന മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നതിനെക്കുറിച്ചു തന്നെയാണ്.

കേരളത്തിന്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എന്‍.പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് വായനാദിനം. 1996 മുതലാണ് കേരള സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്. വായനയുടെ ആചാര്യന് ലഭിച്ച മരണാനന്തര ബഹുമതിയായി ഇതിനെ കണക്കാക്കാം.

വിജ്ഞാനത്തിന്റെയും വൈവിധ്യത്തിന്റെയും വാതായനങ്ങള്‍ തുറക്കുകയും മനുഷ്യനെ പൂര്‍ണ്ണനാക്കുകയും ചെയ്യുന്നതാണ് വായന. സമകാലിക കേരളത്തിലെ ഈ വായനാദിനത്തില്‍ ഓര്‍മിക്കേണ്ടതും കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ തന്നെയാണ്. ‘എല്ലാവരും എന്നും വായിക്കേണ്ട രണ്ട് പുസ്തകങ്ങളുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റൊന്ന്’. അതേ, നമ്മളില്‍ ഭൂരിഭാഗം പേരും വായിക്കാതെ, അറിയാതെ പോകുന്നത് ഈ രണ്ട് പുസ്തകങ്ങളെയാണ്. പ്രകൃതി എപ്പോളും തുറന്ന ഒരു പുസ്തകമാണ്. അതിനെ വായിച്ച്, അനുഭവിച്ച് അറിയുക.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Reshma Raj
Reshma Raj
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയാണ് രേഷ്മ രാജ്. പട്ടിക്കാട് ഗവ. ഹയര്‍ സെക്രണ്ടറി സ്‌കൂളില്‍ നിന്ന് ഹ്യൂമാനിറ്റിസില്‍ പ്ലസ് ടു പാസായ രേഷ്മ മമ്പാട് എം.ഇ.എസ്. കോളേജില്‍ നിന്ന് മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദം നേടി.
ചെറുപ്പം തൊട്ടേ പ്രകൃതിയോടും ചുറ്റുപാടിനോടും ഉള്ള ഇഷ്ടം വളര്‍ന്നപ്പോള്‍ ക്യാമറയോടും ജേര്‍ണലിസത്തോടുമുള്ള താത്പര്യമായി മാറി. അത് കൊണ്ട് തന്നെ ഡിഗ്രി കാലം മുതല്‍ക്കേ പ്രകൃതിയെ അറിയാനുള്ള യാത്രകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു.
മാധ്യമ പഠനത്തിന്റെ ഭാഗമായി ജയ്ഹിന്ദ്, മീഡിയവണ്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശീലനകാലത്ത് ശ്രദ്ധേയമായ വാര്‍ത്തകള്‍ ചെയ്യാന്‍ രേഷ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഡിഗ്രി പഠനകാലം മുതല്‍ക്ക് ഫ്രണ്ട്സ് ഓഫ് നേച്വര്‍ (FON India) എന്ന പരിസ്ഥിതി സംഘടനയില്‍ സജീവാംഗമാണ്. ഇപ്പോള്‍ പഠനത്തോടൊപ്പം തന്നെ FONന്റെ പബ്ലിക് റിലേഷന്‍ ഓഫീസറും സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററും ആയി പ്രവര്‍ത്തിക്കുന്നു. കൂടാതെ പരിസ്ഥിതി, സിനിമ, സാമൂഹികപ്രവര്‍ത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്യാമ്പുകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുകയും ചിലയിടത്ത് റിസോഴ്സ് പേഴ്‌സണ്‍ ആയി പോകുകയും ചെയ്തുവരുന്നു.
ഇഷ്ട്ടപ്പെട്ട മേഖല Environmental Journalism, Wild Life Photography, Natural Photography, Social -Local Reporting, Natural and Social Works എന്നിവയാണ്. അതോടൊപ്പം യാത്രകളും ഫോട്ടോഗ്രാഫിയും എഴുത്തും വായനയും വരയും സിനിമയും പാട്ടുമെല്ലാം ഇഷ്ടം തന്നെ. ഇപ്പോള്‍ കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: