അഭയാർത്ഥികളും മാധ്യമനൈതികതയും

Post date:

Author:

Category:

എവിടെ ജീവിതമുണ്ടോ അവിടെ വാർത്തയുണ്ട്. അതിനാൽത്തന്നെയാണ് വാർത്തകൾ ഹൃദയത്തെ സ്പർശിക്കുന്നത്. ചില ദൃശ്യങ്ങൾ നമ്മളെ ചിരിപ്പിക്കും, ചിലത് കരയിക്കും. ചിലത് നമ്മിൽ നടുക്കമുണ്ടാക്കും. അത്തരത്തിൽ ലോകത്തെ നടുക്കിയ ചിത്രങ്ങളിലൊന്ന് കഴിഞ്ഞ ദിവസം ഏതാണ്ടെല്ലാ മാധ്യമങ്ങളിലും വന്നു.

സാൽവദോറുകാരൻ ഓസ്കർ ആൽബെർട്ടോ മാർട്ടിനസ് റാമിറസിനെ ഇന്ന് ലോകത്തെല്ലാവരും അറിയും. അദ്ദേഹത്തിന്റെ 23 മാസം പ്രായമുള്ള മകൾ വലേറിയയെയും എല്ലാവരുമറിയും. ആ അറിവ് അങ്ങേയറ്റം വേദനയുണർത്തുന്നതാണെന്നു മാത്രം.

മെക്സിക്കോയിലെ മാതമറോസിൽ റയോ ഗ്രാൻഡ് നദിക്കരയിൽ ഈ അച്ഛന്റെയും മകളുടെയും മൃതദേഹങ്ങൾ ജൂണ് 24ന് കണ്ടെത്തി. നദി കടന്ന് അമേരിക്കയിലെ ടെക്സസിലുള്ള ബ്രൌൺസ്വീലിലോട്ടു കടക്കാനുള്ള ശ്രമത്തിനിടയിൽ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. റാമിറസിന്റെ ഉടുപ്പിനുള്ളിൽ ചേർത്തുവെച്ച നിലയിലായിരുന്നു വലേറിയ.

റാമിറസും (25) ഭാര്യ താനിയ വനേസ അവലോസും (21) മകൾക്കൊപ്പം രണ്ടു മാസമായി മെക്സിക്കോയിലെ ക്യാമ്പിൽ താമസിക്കുകയായിരുന്നു. നിയമാനുസൃതമായി അമേരിക്കയിലെത്താനുള്ള കാലതാമസത്തിൽ നിരാശനായ റാമിറസ് റയോ ഗ്രാൻഡ് നദി നീന്തിക്കടക്കാൻ തീരുമാനിച്ചു. താനിയയെ ഇക്കരെ നിർത്തി റാമിറസ് മകൾ വലേറിയയെും കൊണ്ട് വിജയകരമായി അക്കരെയെത്തുകയും ചെയ്തു.

വലേറിയയെ അക്കരെ നിർത്തിയിട്ട് താനിയയെ കൂട്ടാൻ റാമിറസ് തിരികെ നീന്താനൊരുങ്ങി. അപ്പോൾ പേടിച്ച വലേറിയ വാവിട്ടു കരഞ്ഞു. മകളുടെ കരച്ചിലടക്കാൻ നിവൃത്തിയില്ലാതെ റാമിറസ് തിരികെ നിന്തിയപ്പോൾ അവളെക്കൂടി ഉടുപ്പിനുള്ളിൽ കെട്ടിവെച്ചു. എന്നാൽ ആ ശ്രമം കുത്തൊഴുക്കിൽ അവസാനിക്കുകയായിരുന്നു. അച്ഛനും മകളും മുങ്ങിമറയുന്നത് ആ അമ്മയ്ക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

തീരത്തടിഞ്ഞ റാമിറസിന്റെ വലേറിയയുടെയും മൃതദേഹങ്ങളുടെ ചിത്രം പകർത്തിയത് അസോഷ്യേറ്റഡ് പ്രസ് ഫൊട്ടോഗ്രാഫർ ജൂലിയ ലെ ഡ്യൂക്കാണ്. മെക്സിക്കൻ പത്രം ലാ ജൊർണാഡയിൽ ആദ്യം പ്രസിദ്ധീകരിച്ചുവന്ന ചിത്രം താമസിയാതെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തി.

അഭയാർത്ഥികളുടെ വേദന മുഴുവനും വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രം. വേദനയുണർത്തുന്നതിനൊപ്പം മാധ്യമനൈതികത സംബന്ധിച്ച ചർച്ചയ്ക്ക് ഒരിക്കൽ കൂടി തുടക്കമിടുന്നതിനും ആ ചിത്രം കാരണമായി.

വെങ്കിടേഷ് രാമകൃഷ്ണന്റെ അവലോകനം.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Venkitesh Ramakrishnan
Venkitesh Ramakrishnan
ഫ്രണ്ട്ലൈനിന്റെ ഡൽഹി ബ്യൂറോ ചീഫും സീനിയർ അസോഷ്യേറ്റ് എഡിറ്ററുമാണ് വെങ്കിടേഷ് രാമകൃഷ്ണൻ. അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിൽ 35 വർഷക്കാലത്തെ പ്രവർത്തിപരിചയമുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ.
അയോദ്ധ്യാ പ്രശ്നം, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ അനുരണനങ്ങൾ, പഞ്ചാബിലെയും ജമ്മു കശ്മീരിലെയും ഭീകരപ്രവർത്തനം എന്നിവയെല്ലാം ഇദ്ദേഹം ആഴത്തിൽ പഠിക്കുകയും വാർത്തകൾ തയ്യാറാക്കുകയും ചെയ്തു. കഴിഞ്ഞ 25 വർഷമായി രാഷ്ട്രീയ റിപ്പോർട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വെങ്കിടേഷ് ഒട്ടേറെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ റിപ്പോർട്ട് ചെയ്തു.
ഗ്രാമങ്ങളിലെ സാമൂഹിക മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് വെങ്കിടേഷ് രാമകൃഷ്ണൻ. ഒട്ടേറെ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട ഉപദേശകന്റെ റോളിൽ ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ഡൽഹിയിലെ ഷൂമാക്കർ സെന്റർ, നോയ്ഡയിലെ സംക്ഷം കിഡ്സ്, മെഹക് ഫൗണ്ടേഷൻ എന്നിവ ഉദാഹരണങ്ങൾ.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: