കവിതയിൽ

Post date:

Author:

Category:

ഈ മഞ്ഞുകാലത്തെ പകൽവെയിലിന്
പുലർമഞ്ഞുതേച്ച കാറ്റിന്റെ ആവരണം.
ഒറ്റപ്പെടലിന്റെ അഹങ്കാരത്തിന്
എന്നും കൂട്ടായ കവിത പോലെ.

ഏകാന്തതയുടെ ഏകാഗ്രത നിറഞ്ഞ
നിമിഷങ്ങളിൽ നിറഞ്ഞു തുളുമ്പിയ
മൗനത്തിൻ പ്രതികരണമായ്
ജനിക്കുന്നു കവിത.

പ്രണയത്തിന്റെ അളവില്ലാത്ത
മായിക പ്രപഞ്ചം ഉള്ളിലൊതുക്കി
ചുരുക്കും പോലെ പകരുന്നതു
കടലാസിലും കവിതയായ് ചുരുക്കി.

അതേ തീവ്രതയോടെ തന്നെ
ഉള്ളിൽ കുഴിച്ചുമൂടപ്പെട്ട പകയുടെ
ഇടുങ്ങിയ, ഇരുണ്ട ശേഷിപ്പുകളും
കടന്നു വരാറുണ്ടു കവിതയിൽ.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Vipin Das
Vipin Das
1993 ഏപ്രിൽ 1ന് പത്തനംതിട്ടയിലെ പന്തളത്ത് ശബരിദാസിന്റെയും സുജാതയുടെയും മകനായി വിപിൻ ദാസ് ജനിച്ചു. വാക്കുകൾ കൂട്ടി വായിക്കാൻ തുടങ്ങിയ പ്രായം മുതൽ വിപിൻ ദാസിന് പത്രവായന ഹരമായിരുന്നു. ഒരു ഏഴാംതര ഓണപ്പരീക്ഷയിലെ ചോദ്യത്തിന് നാലു വരി ഉത്തരം കവിതയായെഴുതിയത് മുതൽ ചെറു കവിതകൾ എഴുതാൻ തുടങ്ങി.
വ്യത്യസ്തമായ ചിത്രങ്ങൾ പകർത്തുന്നതിഷ്ടപ്പെടുന്നു. സംഗീതവും സിനിമയും തന്റെ സ്വഭാവരൂപവത്കരണത്തിൽ വളരെ സ്വാധീനം ചെലുത്തുന്നുവെന്ന് വിപിൻ നിരീക്ഷിക്കുന്നു. ബി.എസ്.സി. ഇലക്ട്രോണിക്സ് ബിരുദധാരിയായ വിപിൻ അനുബന്ധ മേഖലകളിൽ കുറച്ചുകാലം പ്രവർത്തിച്ചു. അതിനുശേഷം എഴുത്തിനോടുള്ള പ്രണയം പരിപോഷിപ്പിക്കാൻ കേരള മീഡിയ അക്കാഡമിയിൽ ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ പഠിക്കാനെത്തി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: