ഒരു താളിന്റെ കഥ

Post date:

Author:

Category:

ഓരോ താളിനും ഓരോ കഥ പറയാനുണ്ട്.
പറയപ്പെടുന്ന കഥകളെഴുതിയപ്പോള്‍
സൃഷ്ടാവിന്റെ മുഖത്ത് വന്ന ഭാവങ്ങള്‍.
മനസ്സില്‍ ഉള്ളതൊക്കെ താളിലെത്തിയപ്പോള്‍
തിരുത്താന്‍ ഉണ്ടായ തിരക്കുകൂട്ടലുകള്‍.
താളിലെ കൂട്ടപ്പൊരിച്ചിലുകള്‍ കണ്ട്
മുകളില്‍ കറങ്ങി നിന്ന ഫാനിന്റെ നോട്ടം.
എഴുത്തുതാളില്‍ എന്താണെന്നറിയാനുള്ള
കലണ്ടര്‍താളുകളുടെ ഒളിഞ്ഞുനോട്ടം.
എഴുത്തിലെ കള്ളത്തരങ്ങള്‍ കണ്ടുപിടിച്ച
കളര്‍ തോരണങ്ങളുടെ പതംപറച്ചിലുകള്‍.
ഒടുവില്‍, ഹൃദയത്തില്‍ നിന്നുവന്ന കുറേ നേരുകള്‍ പേറി
ചവറ്റുകുട്ടയിലേക്കു കുതിച്ച ചുരുണ്ട താള്‍.
വെളിച്ചം കാണാതെ മരിച്ചവയാണ്
വെളിച്ചം കണ്ട താളുകളെക്കാളേറേ.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Amalu S Geethu
Amalu S Geethu
1995 മാര്‍ച്ച് 31ന് സുധീറിന്റെയും ഗീതയുടെയും മകളായി അമലു എസ്.ഗീതു ജനിച്ചു. കായംകുളം സ്വദേശിയായ അച്ഛന്റെ വീട്ടില്‍ നിന്ന് എല്‍.പി. സ്‌കൂള്‍ വരെയുള്ള പഠനം. തുടര്‍ന്നുള്ള സ്‌കൂള്‍ വിദ്യാഭ്യാസം കൊല്ലം ക്രേവെന്‍ എല്‍.എം.എസ്.എച്ച്.എസില്‍. സയന്‍സ് വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി പഠനം കരിക്കോട് ടി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തിയാക്കി. അവിടെവെച്ച് നാടക കലയില്‍ മികവ് തെളിയിക്കാനും സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടാനും കഴിഞ്ഞു. തുടര്‍ന്ന് ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ഇംഗ്ലീഷ് ബിരുദത്തിന് ചേര്‍ന്നു. അവിടെയും പഠനത്തിനൊപ്പം നാടകകലയെ മുന്നോട്ടു കൊണ്ടുവന്നു. 22 കൊല്ലത്തിനു ശേഷം കോളേജില്‍ നിന്ന് നാടകം സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. 2013ല്‍ കേരള സര്‍വ്വകലാശാല നാടകോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
അമലുവിന്റെ ബിരുദാനന്തര ബിരുദ പഠനം തിരുവനന്തപുരത്തെ ഗവ. വനിതാ കോളേജിലായിരുന്നു. 2017ല്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷത്തോളം നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. സൂര്യ ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള, തിയേറ്റര്‍ ഒളിമ്പിക്‌സ് എന്നീ അന്താരാഷ്ട്ര നാടകോത്സവങ്ങളില്‍ പങ്കെടുത്തു. സുഹ്‌റ -ഒരു വിളംബിത കമ്പിത നാടകം, രണ്ടു മുറി അടുക്കള തിണ്ണ, ചെഗുവേര, ആം ആദ്മി -ഞാന്‍ മനുഷ്യന്‍ തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു.
നാടകത്തില്‍ സജീവമായിരിക്കുമ്പോള്‍ തന്നെ സാഹിത്യത്തിലും എഴുത്തിലും അമലു താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പഠനത്തിനായി കേരള മീഡിയ അക്കാദമിയില്‍ എത്തിയത്. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും എഴുത്തിലും വായനയിലും മികവു പുലര്‍ത്താന്‍ ശ്രമിക്കുന്നു.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: