ഓസ്കർ പുരാണം

Post date:

Author:

Category:

“പശൂന്റെ പാല് ക്ടാവിനുള്ളത്”
ഇവൻ നമ്മടെ ചായ കുടി മുട്ടിക്കുമല്ലോ!
ലാരവൻ?
ജാക്വിലിൻ ഫീനിക്സ് ദ ജോക്കർ.
അത് പറ.. നാടനാണെങ്കി ഇപ്പറഞ്ഞത് ഏറെക്കുറെ റൈറ്റ്.
ഇതെപ്പോ കാച്ചി?
കാച്ചാൻ പോയിട്ട് കറക്കാൻ പോലും പാടില്ലെന്ന് ഓസ്കറിലെ ചോന്ന ചവിട്ടിയിൽ.

പ്രതികരണം പോരട്ടെ.
അതിപ്പോഴും ഉണ്ടോ?
ഏത്?
ദൂരദർശന്റെ?
ഛായ്! കളഞ്ഞില്ലേ കഞ്ഞിക്കലം.
2 മടങ്ങ് സോറി.

ആദ്യം തന്നെ മൈക്ക് ചാണകത്തിലേക്ക്.
വാട്ട് ടു സേ! പ്രസ്താവന അവർക്ക് പഞ്ചാമൃതം.
ഇച്ചിരി പഞ്ചഗവ്യം കൂടി കൊടുത്തോ.
എന്ത് കോക്കനട്ട് ആണേലും സഖാക്കൾക്ക് ഇത് മുന്നേ അറിയാം
ങേ?
പരിപ്പ് വടയ്ക്കൊപ്പം കട്ടൻ പറയുന്നത് എന്ത് കൊണ്ടാ?
പാൽച്ചായേം കട്ടനും തമ്മിലുള്ള വൈരുദ്ധ്യമാണ് വൈരുദ്ധ്യം.
ഗ്ലാസ് കോൺഫ്ലിക്ട്! ചിയേഴ്സ്!!

ബൈ ദ ബൈ കപ്പ ഡിങ്കോയിസ്റ്റുകൾക്കുള്ളത് എന്ന് പറഞ്ഞിരുന്നോ?
ഈ ചോദ്യം അയച്ചിരിക്കുന്നത് പങ്കിലക്കാട്ടിൽ നിന്നൊരു കൂട്ടർ.
വി.ബാലമംഗളത്തിൽ നിന്നുള്ള ക്വട്ടേഷനും കത്തിനൊപ്പം ഉണ്ട്.
ഇന്നോവയൊന്നും ഇല്ലല്ലോ
ഇനി മറ്റ് കത്തുകളിലേക്ക്..

ആട്ടിൻ പാലാണെങ്കി കുടിക്കാമെന്ന് മി.ഗാന്ധി ട്വീറ്റ് ചെയ്തു.
ഓർമ്മിപ്പിക്കല്ലേ പൊന്നോ എന്ന് സായിപ്പ്.
അതേസമയം തന്റെ വരാൻ പോകുന്ന ഫ്രണ്ടാണവൻ എന്ന് ഹിറ്റ്ലർ.
അത്രേം വേണോ?

പുതുക്കാടിനടുത്ത് ധാർമ്മിക ജീവിതം നയിക്കേണ്ടവനെന്ന് എഡ്യുക്കേഷൻ മന്ത്രി.
വർമ്മം!

ചിക്കന്റെ നെഞ്ചാം പീസ് നല്ലതെന്ന് കാല് തറയിൽ കുത്താത്ത ബ്രോ അഭിപ്രായപ്പെട്ടു.
ചുട്ട ഇറച്ചിയുടെ രുശിയെപ്പറ്റി രാമൻ.
കേട്ട്യോളാണവന്റെ മാലാഖ!
പോതും പോതും….

അപ്പോ വഴറ്റ് വെണ്ടയ്ക്ക.
ശരി നിർമ്മലാജി!!

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Ajith P Achandy
Ajith P Achandy
ചാലക്കുടിക്കടുത്ത് കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയാണ് അജിത് പി.ആച്ചാണ്ടി. 1989 മെയ് 11ന് ജനിച്ചു. പാലക്കാട് എൻ.എസ്.എസ്. കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം തൃശ്ശൂർ ആകാശവാണിയിൽ അനൗൺസർ ആയി ജോലി നോക്കി.
തിരുമുടിക്കുന്ന് നാടക കൂട്ട് സക്കറിയയുടെ 'ബാർ' എന്ന ചെറുകഥ 'ലെ എന്ന രാജ്യത്ത്' എന്ന പേരിൽ നാടകമാക്കിയപ്പോൾ അതിൽ അഭിനയിച്ചു, ഏകോപനം നിർവ്വഹിച്ചു. 'വേലി' എന്നൊരു (ലഘു)നാടകം ഇതേ കൂട്ടിൽ സംവിധാനം ചെയ്തു. ബഷീറിന്റെ 'ജന്മദിന'വും ഇതേ പോലെ നാടകമാക്കി.
കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയോടാണ് താല്പര്യം. ഫിലോസഫി, സിനിമ, കാരംസ്, രാജ്യാന്തര ഫുട്‌ബോൾ, അമച്വർ നാടകം എന്നിവ ഇഷ്ടങ്ങൾ.
സാഹിത്യവുമായി ഒത്തുപോകുന്ന ഒന്നായതിനാലാണ് മാധ്യമപ്രവർത്തനത്തിന്റെ വഴി തിരഞ്ഞെടുത്തത്. സജീവമായി നിൽക്കുന്ന രംഗമാണ് എഴുത്തിന്റേത്. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: