ഓണച്ചിന്ത

Post date:

Author:

Category:

പ്രളയം സൃഷ്ടിച്ച മുറിവുകൾ ഉണങ്ങിയിട്ടില്ല.
വേദനയ്ക്കു മരുന്നും ആശ്വാസവുമൊക്കെ തേടിയലയുകയാണ് മലയാളി.
പക്ഷേ, തൽക്കാലത്തേക്കെങ്കിലും മലയാളി വേദന മറന്നുവോ?
അങ്ങനെ സംഭവിച്ചുവെങ്കിൽ ഉറപ്പ് -ഓണമെത്തി.

പ്രളയത്തിന്റെ വേദന മലയാളി മറന്നിട്ടില്ല.
പക്ഷേ, തോൽക്കാൻ മനസ്സില്ലാത്ത മലയാളി വേദനകൾ മറന്നതായി ഭാവിക്കുന്നുണ്ട്.
ആഘോഷം വേദനയ്ക്ക് മറുമരുന്നാണ്.
നാനാജാതി മതസ്ഥർ ഒരുപോലെ ആഘോഷിക്കുന്ന ഓണത്തെക്കാൾ വലിയ മരുന്ന് നമുക്കില്ല തന്നെ.

പ്രളയം അതിജീവിച്ച് ഉയിർത്തെഴുന്നേറ്റു വന്ന മലയാളിയുടെ ഓണം.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷം – ഓണം.
അക്ഷരാർത്ഥത്തിൽ ഇന്ന് മലയാളി കാണം വിറ്റ് ഓണം ഉണ്ണുകയാണ്.
ഉള്ളതുകൊണ്ട് ഓണം പോലെ എന്നു പറയാറില്ലേ!

കഴിഞ്ഞ വർഷം പ്രളയം നാശം വിതച്ചപ്പോൾ മലയാളി അന്തംവിട്ടു നിന്നു.
ഓണത്തെ ആ പ്രളയം ബാധിച്ചു.
ദുരിതമൊഴിഞ്ഞ് ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു മലയാളി.
അപ്പോഴാണ് ദുരന്തമായി വിണ്ടുമെത്തിയത്, പ്രളയം.

ആകെ നനഞ്ഞാൽ കുളിരില്ല എന്നാണല്ലോ പ്രമാണം.
ഇപ്പോൾ മലയാളി ഏതാണ്ട് ആ അവസ്ഥയിലാണ്.
അതിനാൽത്തന്നെ കഴിഞ്ഞ തവണത്തെ അന്ധാളിപ്പ് ഇക്കുറി പ്രകടമല്ല.
പ്രളയം വല്ലാതെ ബാധിച്ച മേഖലകളിലൊഴികെ ആഘോഷത്തിമർപ്പ് പ്രകടം.

തൃപ്പൂണിത്തുറ അത്തച്ചമയവും തൃക്കാക്കരയപ്പന്റെ ഉത്സവവും ആലപ്പുഴയിലെ വള്ളംകളിയും തൃശ്ശൂരിലെ പുലികളിയും തിരുവനന്തപുരത്തെ സർക്കാർ ഓണാഘോഷവുമൊക്കെ ബഹുജോർ.
ഓണവിപണിയിൽ അവശ്യസാധനവില പിടിച്ചുനിർത്താൻ സർക്കാരിന്റെ ഇടപെടൽ വ്യക്തമായി അനുഭവപ്പെടും.
വിലക്കയറ്റമില്ലാത്ത ഓണക്കാലം പ്രളയത്തിൽ ഞെരുങ്ങുന്ന മലയാളിക്ക് ആശ്വാസം തന്നെയാണ്.

മുൻവർഷത്തെ അപേക്ഷിച്ച് പൂവിപണിയിൽ മാത്രം ചെറിയ മാറ്റമുണ്ടായിരുന്നു.
നാട്ടിൻപുറങ്ങളിൽ മാത്രം കാണുന്ന ചില പൂക്കൾ വിപണിയിൽ സ്ഥാനം പിടിച്ചു.
വിപണിയിലേക്ക് പൂക്കളെത്തിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ മഴ നാശം വിതച്ചതായിരിക്കാം കാരണം.
നാടൻപൂക്കൾ വിപണിയിലെത്തിയത് കൗതുകം തന്നെയായിരുന്നു.

പ്രളയത്തിന്റെ വേദന മലയാളി മറന്നിട്ടില്ല.
പക്ഷേ, തോൽക്കാൻ മനസ്സില്ലാത്ത മലയാളി വേദനകൾ മറന്നതായി ഭാവിക്കുന്നുണ്ട്.
ആഘോഷം വേദനയ്ക്ക് മറുമരുന്നാണ്.
നാനാജാതി മതസ്ഥർ ഒരുപോലെ ആഘോഷിക്കുന്ന ഓണത്തെക്കാൾ വലിയ മരുന്ന് നമുക്കില്ല തന്നെ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!!

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

T K Veena
T K Veena
എറണാകുളം ചോറ്റാനിക്കര സ്വദേശിയായ ടി.കെ.വീണ 1998 ഏപ്രിൽ 2ന് കെ.കൊച്ചനിയന്റെയും ശ്രീദേവിയുടെയും മകളായി ജനിച്ചു. ജി.വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര, സെന്റ് മേരീസ് എച്ച്.എസ്.എസ്. തലക്കോട് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദം നേടി.
ഡെൻ എം.ടി.എൻ., 4ടിവി തുടങ്ങിയ വാർത്താചാനലുകളിൽ അവതാരക ആയി പ്രവർത്തിച്ചു. സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ചാനലിലെയും സിനിമയിലെയും പ്രവർത്തനം ദൃശ്യമാധ്യമത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹമുണർത്തി. ഇതിനൊപ്പം എഴുത്തിലുള്ള താല്പര്യം കൂടി ചേർന്ന് കേരള മീഡിയ അക്കാദമിയിലെ ടെലിവിഷൻ ജേർണലിസം വിദ്യാർത്ഥിനിയാക്കി.
ഇൻഫോപാർക്കിൽ സീനിയർ സോഫ്ട്വേർ എൻജിനീയറായ സനു കെ.സോമനാണ് വിണയുടെ ഭർത്താവ്. മീനാക്ഷി മകൾ.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: