അതിജീവനത്തിന്റെ ഓഖി ബാഗ്

Post date:

Author:

Category:

തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ ഓഖി സാരി ബാഗുകൾ വിപണനത്തിനെത്തിച്ചപ്പോൾ
(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)

ഓഖി ചുഴലിക്കാറ്റിൽ അനാഥമാക്കപ്പെട്ട 150-ളം കുടുംബങ്ങളുണ്ട്.
ജീവിതം തിരിച്ചുപിടിക്കാൻ പെടാപ്പാട് പെടുന്നവർ.
പല കുടുംബങ്ങളിലും നാഥൻ ഇല്ലാത്തതിനാൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്നവരാണ്.
ഒരു സ്ഥിരം തൊഴിൽ എന്ന ആവശ്യവുമായി അവർ മുന്നോട്ടു പോകുന്നു.

ഓഖിയെത്തുടർന്നുണണ്ടായ പ്രതിസന്ധിയെക്കുറിച്ച് ഒരു പഠനം നടന്നു.
ദുരിതബാധിതർക്ക് എങ്ങനെ ഒരു സ്വയംതൊഴിൽ നേടിക്കൊടുക്കാം എന്ന ചിന്തയായി.
അതിന്റെ ഭാഗമായി ഏലിയാസ് ജോണിന്റെ നേത്യത്വത്തിൽ ഓഖി റിഹബിലിറ്റേഷൻ മിഷൻ ഏജൻസി -ഓർമ -എന്ന സംഘടന രൂപമെടുത്തു.
സ്വന്തം വീടുകളിൽ ഇരുന്ന് ചെയ്യാവുന്ന കാര്യങ്ങളാണ് സംഘടന പഠിപ്പിക്കാൻ ശ്രമിച്ചത് .

പ്ലാസ്റ്റിക്ക് ബാഗിന് പകരം ഉപയോഗിക്കാൻ കഴിയുന്ന തുണി സഞ്ചികൾ നിർമ്മിച്ചു വിപണിയിൽ എത്തിക്കാം എന്ന ആശയമാണ് വന്നത്.
എസ്.മോഹൻകുമാറിന്റെ നേത്യത്വത്തിൽ അതിനുള്ള ശ്രമം തുടങ്ങി.
8 തുണി ബാഗുകൾക്ക് 100 രൂപ ഈടാക്കും.
അതിൽ 80 രൂപ തൊഴിലാളിക്കും ബാക്കി 20 രൂപ സംഘടനാ നടത്തിപ്പിനും.
ഇതിന്റെ ഫലമായി ഒരോ ഓഖി കുടുംബങ്ങളും തുണി സഞ്ചികൾ തയ്ച്ചു തുടങ്ങി.

തുണികൾ ലഭ്യമാക്കൻ പ്രയാസം വന്നതോടുകൂടി സാരികളിൽ നിന്നും മനോഹരമായ സഞ്ചികൾ ഉണ്ടാക്കാം എന്ന ആശയം വന്നു.
ഒരു പഴയ സാരിയും 100 രൂപയും കൊടുത്താൽ 8 തുണി ബാഗുകൾ തയ്ച്ചു കൊടുക്കാം എന്നതാണ് വ്യവസ്ഥ.
പ്ലാസ്റ്റിക്ക് ബാഗുകൾ ഉയർത്തുന്ന വലിയ ഭീഷണി കുറയ്ക്കാൻ ഓഖി ബാഗുകൾ എന്ന ആശയം സ്വീകരിക്കപ്പെട്ടു.
വിജയകരമായ പരിശ്രമത്തിന് ഇപ്പോൾ മൂന്നു മാസമാകുന്നു.

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുൻപിൽ വേലുത്തമ്പി ദളവ പ്രതിമയാണ് എല്ലാത്തിനു സാക്ഷി.
മഴ ഇല്ലാത്ത എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5 മണി മുതൽ സാരികൾ കൈമാറാം.
ആ സാരികൾ സഞ്ചിയായി മാറ്റിയത് 100 രൂപ നല്കി തിരിച്ചെടുക്കുന്നതും അവിടെത്തന്നെ.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Arun Ganapathy
Arun Ganapathy
1991 ഓഗസ്റ്റ് 31ന് കൊല്ലം പരവൂരിൽ അരുൺ നിവാസിൽ ഗണപതി ആചാരിയുടെയും സരോജയുടെയും മകനായാണ് ജി.എസ്.അരുണിന്റെ ജനനo. പരവൂർ കോട്ടപ്പുറം ഹൈസ്കൂൾ, പരവൂർ തെക്കുംഭാഗം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
കുട്ടിക്കാലം മുതൽ തന്നെ ഫോട്ടോഗ്രാഫിയിൽ താല്പര്യം പ്രകടിപ്പിച്ചുന്നു. ടി. കെ.എം. കോളേജിൽ നിന്ന് ബി.എ പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയ ശേഷം ഫോട്ടേഗ്രാഫർ ജിജോയുടെ കീഴിൽ പാർട്ട് ടൈം ആയി വെഡിങ് ഫോട്ടോഗ്രഫിയിൽ തുടക്കം. ഇപ്പോൾ കേരള മീഡിയ ആക്കാദമി തിരുവനന്തപുരം കേന്ദ്രത്തിൽ ഫോട്ടോ ജേർണലിസം വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: