പ്രകാശിതം

Post date:

Author:

Category:

ന്യൂസ്പേജസ് ഔദ്യോഗികമായി പ്രകാശിതമായി. കേരള മീഡിയ അക്കാദമിയുടെ ഈ സംരംഭം പ്രകാശനം ചെയ്തത് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദ ടെലിഗ്രാഫ് എഡിറ്ററുമായ ആര്‍.രാജഗോപാല്‍. സമകാലിക മാധ്യമരംഗത്തെക്കുറിച്ച് തനിക്കുള്ള വ്യത്യസ്ഥവും ദൃഢവുമായ നിലപാടുകൾ അദ്ദേഹം പങ്കുവെച്ചു.

രാജഗോപാലിന്റെ വാക്കുകളിൽ നിന്ന്:

“സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ മാധ്യമരംഗത്ത് ഭീതിയുടെ അവസ്ഥ നിലനില്‍ക്കുന്നു. പത്രങ്ങള്‍ സ്വാഭാവിക പ്രതിപക്ഷമാവുന്ന രീതിക്ക് അതിനാല്‍ത്തന്നെ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. മുമ്പൊക്കെ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു പത്രപ്രവര്‍ത്തനത്തിലെ രീതി. എന്നാല്‍, സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അടുത്ത ദിവസം എന്തായിരിക്കും അവിടെ നിന്നുള്ള പ്രതികരണമെന്ന് മാധ്യമഉടമകള്‍ ഭയക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. തങ്ങളെ എതിര്‍ക്കുന്ന മാധ്യമസ്ഥാപനങ്ങളെ പൂട്ടിക്കുക എന്ന ലക്ഷ്യവുമായി പരസ്യം വെട്ടിക്കുറയ്ക്കുക, അനാവശ്യ മാനനഷ്ട കേസുകള്‍ നല്‍കി ബുദ്ധിമുട്ടിക്കുക തുടങ്ങിയ ശ്വാസംമുട്ടിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. മാധ്യമരംഗത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ സാഹചര്യമാണ് ഇത് വരുത്തിവെച്ചിരിക്കുന്നത്.

മതപരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ മുമ്പൊക്കെ മിതത്വം പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ അത്തരമൊരു ജാഗ്രത പാലിച്ചുകാണുന്നില്ല. അതിനാല്‍ത്തന്നെ പഴയ മൗലികത പുലര്‍ത്താനുമാവുന്നില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ ഒട്ടുമിക്ക പത്രങ്ങളും ഒന്നാം പേജില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സുപ്രീം കോടതി വിധി വന്നപ്പോള്‍ അത്തരമൊരു നിലപാട് പത്രങ്ങള്‍ക്കിടയില്‍ കണ്ടില്ല. കോടതികള്‍ പോലും പത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.”

പ്രകാശനച്ചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും രാജഗോപാൽ തയ്യാറായി. ബംഗാളില്‍ ക്രമേണയാണെങ്കിലും സി.പി.എം. തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് ഒരു ചോദ്യത്തിനുത്തരമമായി അദ്ദേഹം പറഞ്ഞു.

“ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ ബംഗാളില്‍ ചോരപ്പുഴ ഒഴുകാതിരുന്നത് ജ്യോതിബസുവിന്റെ ഇടപെടലിന്റെ ഫലമായാണ്. വര്‍ഗ്ഗീയതയെ ചെറുക്കുന്നതില്‍ ജ്യോതിബസു നടത്തിയതു പോലുള്ള ഇടപെടല്‍ വേറൊരു നേതാവും നടത്തിയിട്ടില്ല. സി.പി.എമ്മിന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഒരുപാട് ശരികളും ചെയ്തിട്ടുണ്ട്. അത് ജനങ്ങള്‍ തിരിച്ചറിയുന്ന അവസ്ഥ വരിക തന്നെ ചെയ്യും.”

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷനായിരുന്നു. അക്കാദമി ഭരണസമിതി അംഗങ്ങളായ രാജാജി മാത്യു തോമസ്, എസ്.ബിജു, ന്യൂസ്‌പേജസ് എഡിറ്റര്‍ വി.എസ്.ശ്യാംലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് കൃതിക വിശ്വനാഥ്, ഹരിത കൃഷ്ണന്‍ എന്നിവരാണ് പ്രകാശനത്തിനായി ന്യൂസ്‌പേജസ് രാജഗോപാലിന് സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളായ വിപിന്‍ ദാസ് സ്വാഗതവും മാലു മധു നന്ദിയും പറഞ്ഞു.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

A S Aswin Nair
A S Aswin Nair
1998 ജൂൺ 14ന് അരുണാചൽ പ്രദേശിലെ തേംഗായിലാണ് അശോക് കുമാറിന്റെയും സന്ധ്യയുടെയും മകനായി എ.എസ്.അശ്വിൻ നായർ ജനിച്ചത്. അച്ഛൻ കരസേനയിൽ ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ ജോലിസ്ഥലം മാറുന്നതിനനുസരിച്ച് സ്കൂൾ വിദ്യാഭ്യാസം പല സ്ഥലങ്ങളിലേക്കു മാറി.
2011ന് നാട്ടിൽ മടങ്ങിയെത്തിയ ശേഷം പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലായി പഠനം. കൊമേഴ്സ് മുഖ്യവിഷയമാക്കി പ്ലസ് ടു പാസായി. അപ്പോൾ സ്വന്തമായി കിട്ടിയ മൊബൈലൽ ഫോൺ ഉപയോഗിച്ചായിരുന്നു ആദ്യ ഫോട്ടോ പരീക്ഷണങ്ങൾ. 2018 ആയപ്പോഴേക്കും സ്വന്തമായി ക്യാമറ വാങ്ങി. ഫോട്ടോഗ്രാഫിയിലെ താല്പര്യം പരിപോഷിപ്പിക്കാനും ഈ രംഗത്ത് നിലയുറപ്പിക്കാനുമായി കേരള മീഡിയ അക്കാദമിയിൽ ഇപ്പോൾ ഫോട്ടോ ജേർണലിസം വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: