നായനാര്‍ എന്ന വിസ്മയം

Post date:

Author:

Category:

തൃശ്ശൂരില്‍ സി.പി.ഐ.(എം.) രാഷ്ട്രീയ വിശദീകരണ യോഗത്തിനെത്തിയ ഇ.കെ.നായനാര്‍ വേദിയിലേക്കു കയറുന്നതിനു തൊട്ടുമുമ്പ് -20 വർഷം മുമ്പുള്ള ചിത്രം
(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)

കേരളം കണ്ട ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടിക തയ്യാറാക്കിയാല്‍ ആദ്യ 10 പേരില്‍ ഉറപ്പായും പെടുന്നയാളാണ് മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍. വിസ്മയപ്പെടുത്തുന്ന വ്യക്തിത്വം.

നായനാരുടെ യോഗത്തിന് ആളുകള്‍ ഇടിച്ചുകയറുമായിരുന്നു. കളിയും കാര്യവും ചേര്‍ന്നുള്ള ആ പ്രസംഗശൈലി നായനാര്‍ക്കു മാത്രം സ്വന്തം. എത്ര ഗൗരവമുള്ള കാര്യവും തമാശ കലര്‍ത്തി പറയാന്‍ ഈ നേതാവിന് പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ യോഗങ്ങളില്‍ പൊട്ടിച്ചിരി അത്ഭുതമായിരുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ മാത്രമല്ല, എതിര്‍പാര്‍ട്ടിക്കാരും ആ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടും. ആ വാക്കുകള്‍ കേട്ട് സ്വയം മറന്നു ചിരിക്കും.

വിവിധ തരത്തിലുള്ള ആംഗ്യവിക്ഷേപങ്ങളോടു കൂടിയാണ് നായനാരുടെ പ്രസംഗം. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ യോഗം പത്രഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചാകരയാണ്. ആ നായനാര്‍ വെറുതെയിരിക്കുന്ന ഒരു ചിത്രം ആര്‍ക്കും സങ്കല്പിക്കാന്‍ പോലുമാവില്ല. എന്നാല്‍, അത്തരമൊരു ചിത്രമെടുത്തു. ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 20 വര്‍ഷം മുമ്പുള്ള കഥയാണ്.

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സി.പി.ഐ.(എം) രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് സഖാവ് ഇ.കെ.നയനാര്‍. കാറില്‍ നിന്നിറങ്ങി നടന്നു വരുന്ന സഖാവിന്റെ ഒന്ന് രണ്ട് ഫോട്ടോ എടുത്ത ശേഷം ഞാന്‍ ക്യാമറയുമായി ഓടി വന്ന് ഈ ചുവന്ന കസേരകള്‍ക്ക് സമീപം തയ്യാറായി നിന്നു.

പ്രതീക്ഷിച്ച പോലെ നായനാര്‍ നടന്നു വന്ന് ഒരു കസേരയില്‍ ഇരുന്നു.

ഒറ്റ ക്ലിക്ക് !

അതുകഴിഞ്ഞ് സഖാവ് നായനാര്‍ പ്രസംഗിക്കാനായി വേദിയിലേക്ക് കയറി. നായനാര്‍ പ്രസംഗിക്കുന്ന ചിത്രത്തേക്കാള്‍ എല്ലാര്‍ക്കും അന്നിഷ്ടപ്പെട്ടത് ഈ ചിത്രമായിരുന്നു.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

B Chandrakumar
B Chandrakumar
1967ല്‍ തിരുവനന്തപുരം ജില്ലയിലെ ആര്യനാട് കോട്ടയ്ക്കകം അനിരുദ്ധ വിലാസത്തില്‍ ഭാസ്‌കരന്റെയും തങ്കമ്മയുടെയും മകനായിട്ടാണ് ബി.ചന്ദ്രകുമാറിന്റെ ജനനം. സഹോദരനും ഫോട്ടോഗ്രാഫറുമായ ബി.രാജന്റെ കീഴില്‍ പാര്‍ട്ട് ടൈം ആയി ഫോട്ടോഗ്രഫിയില്‍ തുടക്കം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.കോം. പാസായ ശേഷം 1993ല്‍ പി.ആര്‍.ഡിയില്‍ ഫോട്ടോഗ്രഫിക് അസിസ്റ്റന്റായി ചേര്‍ന്നു. 1994ല്‍ മാതൃഭൂമി പത്രത്തിലെത്തി. 2006 വരെ മാതൃഭുമിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു.
മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള തിരുവനന്തപുരം പ്രസ് ക്ലബ് പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. സംസ്ഥാന സാഹസിക ഫോട്ടോഗ്രഫി, ഫാം ജേര്‍ണലിസം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഫൊക്കാന തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്തര ക്രിക്കറ്റ് / ഫുട്‌ബോള്‍ മത്സരങ്ങള്‍ കവര്‍ ചെയ്ത അനുഭവമുള്ളയാളാണ് ചന്ദ്രകുമാര്‍.
12 വര്‍ഷം ആനകളെ പിന്തുടര്‍ന്ന് ഫോട്ടോ ഫീച്ചര്‍ തയ്യാറാക്കി നിരവധി സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'അയണ്‍ ലേഡി ബീഹൈണ്ട് ലെന്‍സ്' എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചു. പല മാധ്യമ പഠന കേന്ദ്രങ്ങളുടെയും ഗസ്റ്റ് ഫാക്കല്‍റ്റിയാണ്. ഇപ്പോള്‍ കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: