ഇടവഴി

Post date:

Author:

Category:

ആ ഇടവഴിയിൽ ഇന്നും അവൻ അവളെ തിരയുന്നുണ്ട്.
അവളുടെ വരവിനായ് കാത്തിരിക്കുന്നുണ്ട്.
അവനറിയാം
അവൾക്കിനി ഒരു തിരിച്ചുവരവില്ലയെന്ന്.
അവളുടെ നിറപുഞ്ചിരിയില്ലയിനി.
അവളുടെ വിളിക്കായ് കാതോർക്കേണ്ടതില്ലയിനി.
അവളുടെ കാൽചിലമ്പൊലിയില്ലയിനി.
ഇന്നും അവൻ ഓർക്കുന്നു ആ ദിനം.
ആരോ പിച്ചിചീന്തിയ അവളെ നെഞ്ചോട് ചേർത്തു പിടിച്ചത്.
ഒരു പക്ഷേ ഇന്നവൻ ഭ്രാന്താനായിരിക്കാം.
അതെ, സ്നേഹം അവനെ ഭ്രാന്തനാക്കി.
സ്നേഹിക്കാൻ മാത്രം വിധിച്ചവനെ
ഭ്രാന്താനെന്ന പേരിനാൽ മുദ്രകുത്തുമ്പോൾ
ഓർക്കണം അവനും ഒരു ഹൃദയമുണ്ടായിരുന്നു.
തന്റെ പാതിയെ അവനിൽ നിന്നടർത്തവെ
ആ ഹൃദയത്തിനും മുറിവേറ്റിരുന്നു.
ഇന്നും അവൻ ഏകനായി ആ ഇടവഴിയിൽ
തന്റെ പാതിയെ തിരയുന്നു.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

V S Drisya
V S Drisya
എറണാകുളം ജില്ലയിലെ വൈപ്പിൻ സ്വദേശിനിയാണ് വി.എസ്.ദൃശ്യ. 1997 ഒക്ടോബർ 21ന് ജനനം. അച്ഛൻ സുരേഷ്. അമ്മ ദീപ.
സെന്റ് ഗ്രിഗറീസ് യു.പി സ്ക്കൂൾ കുഴുപ്പിള്ളി, സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ കുഴുപ്പിള്ളി, ഹിദായത്തുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്ക്കൂൾ എടവനക്കാട് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എസ്.എൻ.എം മാല്യങ്കര കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി.
ബിരുദപഠന കാലഘട്ടത്തിലാണ് വായനയോടും എഴുത്തിനോടും അഭിരുചി വളർന്നത്. അതോടൊപ്പം കേരള മീഡിയ അക്കാദമിയുടെ ഇടക്കാല കോഴ്സ് ചെയ്തു. അത് പത്രപ്രവർത്തന മേഖലയോടുള്ള അടുപ്പം കൂട്ടി. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: