കൊടുങ്ങല്ലൂരിലെ “മറൈൻ ഡ്രൈവ്”

Post date:

Author:

Category:

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശികൾക്കുണ്ട് ഒരു “മറൈൻ ഡ്രൈവ്”. എന്നാൽ സാക്ഷാൽ മറൈൻ ഡ്രൈവ് അല്ല താനും.!! രൂപത്തിലും ഭാവത്തിലും കൊച്ചിയിലെ മറൈൻ ഡ്രൈവിനോട് സാദൃശ്യമുള്ള ഒരിടം.

പെരിയാറിന്റെ തീരത്തോടു ചേർന്ന് കിടക്കുന്ന അതിമനോഹരമായ സ്ഥലമാണ് മുസിരിസ് ലേക്ക്ഷോർ പാർക്ക്. ചരിത്രസ്മൃതികളുടെ ഈറ്റില്ലമായ കൊടുങ്ങല്ലൂരിന്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുന്ന ഈ പാർക്ക് 2016ൽ മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ടാണ് പണി തീർത്തത്.

പെരിയാറിന്റെ തീരത്തോടു ചേർന്ന് കിടക്കുന്ന അതിമനോഹരമായ സ്ഥലമാണ് മുസിരിസ് ലേക്ക്ഷോർ പാർക്ക്. ചരിത്രസ്മൃതികളുടെ ഈറ്റില്ലമായ കൊടുങ്ങല്ലൂരിന്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുന്ന ഈ പാർക്ക് 2016ൽ മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ടാണ് പണി തീർത്തത്.

ഏകദേശം 500 മീറ്റർ നീളത്തിൽ പെരിയാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ നദിക്ക് അഭിമുഖമായി സഞ്ചാരികൾക്കുള്ള ഇരിപ്പിടങ്ങൾ സ്ഥാപിച്ചിരിക്കുന്നു. അവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത വിളക്കുകൾ പകലെന്നപോലെ സന്ദർശകരെ രാത്രയിലും സുരക്ഷിതരാക്കുന്നു.

പ്രകൃതിയെ ചൂഷണം ചെയാതെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന ഈ പാർക്കിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന് ഒത്തനടുവിലായി നിൽക്കുന്ന കൂറ്റൻ മരമാണ്. വേനൽക്കാലത്ത് പാർക്കിൽ വരുന്ന സന്ദർശകർക്ക് ആശ്വാസമാണ് ഈ മരം. ഇവിടെയുള്ള മരങ്ങളും ചെടികളും ഈ സ്ഥലത്തെ പ്രകൃതിയുമായി കൂടുതൽ വിളക്കിച്ചർക്കുന്നു.

കൊടുങ്ങല്ലൂരിലെത്തുന്നവർ ഒരിക്കലെങ്കിലും മുസിരിസ് പാർക്ക് സന്ദർശിക്കണം. മനം നിറയ്ക്കുന്ന അനുഭവങ്ങൾ സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നു.

ശാന്തത കളിയാടുന്ന ഈ വിശ്രമകേന്ദ്രം സായാഹ്നങ്ങളിൽ ആബാലവൃദ്ധം ജനങ്ങളെ ഒരുപോലെ ആകൃഷിക്കുന്നു. പാലിയം കൊട്ടാരം, ടിപ്പുവിന്റെ കോട്ട തുടങ്ങി മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ബോട്ട് സർവീസും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഭക്ഷണശാല അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നതും സഞ്ചാരികൾക്ക് സൗകര്യപ്രദമാണ്.

കൊടുങ്ങല്ലൂരിന്റെ ഹൃദയത്തിൽ ചേക്കേറിയ മുസിരിസ് പാർക്ക് ഇപ്പോൾ ഫോട്ടോഗ്രാഫർമാരുടെയും സിനിമാക്കാരുടെയും ഇഷ്ട സ്ഥലമായി മാറിയിട്ടുണ്ട്. ജോഷിയുടെ സംവിധാനത്തിൽ ഈയിടെ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ ചിത്രീകരണം ഈ പാർക്കിന്റെ പരിസര പ്രദേശങ്ങളിലാണ് പൂർത്തിയാക്കിയത്.

കൊടുങ്ങല്ലൂരിലെത്തുന്നവർ ഒരിക്കലെങ്കിലും മുസിരിസ് പാർക്ക് സന്ദർശിക്കണം. മനം നിറയ്ക്കുന്ന അനുഭവങ്ങൾ സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നു.

 

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Midhun Pankajan
Midhun Pankajan
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 1997 ജൂണ്‍ 9ന് പങ്കജാക്ഷന്റെയും മായയുടെയും മൂന്ന് മക്കളില്‍ ഇളയവനായി മിഥുന്‍ പങ്കജന്‍ ജനിച്ചു.
ജി.എച്ച്.എസ്. ഇടവിലങ്ങ്, കൊടുങ്ങല്ലൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യഭാസം. പിന്നീട് ശ്രീരാമ ഗവ. പോളി ടെക്‌നിക് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന് എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് അതെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും നേടി.
എന്നാല്‍ വായനയോടും വാര്‍ത്തകളോടുമായിരുന്നു എന്നും ഇഷ്ടം. തന്റെ മേഖല എന്‍ജിനീയറിങ് അല്ല എന്ന തിരിച്ചറിവ് എഴുത്തിലും വായനയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചു. അതിന്റെ തുടര്‍ച്ചയായാണ് മിഥുന്‍ കേരള മീഡിയ അക്കാദമിയില്‍ ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായി എത്തിയത്.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: