മുഖംമൂടി

Post date:

Author:

Category:

എന്നും രാവിലെ ഓഫീസിലേക്ക് നടക്കുന്ന വഴി പതിവായി ഞാൻ ഒരു അമ്മയെയും മകനെയും കാണാറുണ്ട്.
ഒരു 12 വയസുള്ള കൊച്ചുപയ്യനും അവന്റെ അമ്മയും..
അവൻ ആകെ ഉണങ്ങി വല്ലാതെ ഇരിക്കുവാ, കണ്ടാൽ വളരെ സങ്കടം തോന്നും..
അവന്റെ അമ്മയോ, മുഖത്ത് മുഴുവൻ ദേഷ്യഭാവമാണ് എപ്പോഴും..

നടപ്പാതയിലൂടെ കൂട്ടുകാരുമൊത്ത് രാവിലെ ജോലി കാര്യങ്ങളും മറ്റും ചർച്ച ചെയ്ത് വരുന്ന വഴിയാണ് എന്നും വഴിയരികിൽ ഇവരെ കണ്ടു മുട്ടുന്നത്.
കൂടിക്കാഴ്ചകൾ പതിവായപ്പോൾ ഞാൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങി.
അങ്ങനെ ഒരു ദിവസം രാവിലെ കണ്ടപ്പോൾ അവൻ അമ്മയോട് എന്തോ വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു, ഒരു കടയുടെ മുന്നിൽ നിന്ന്.
അമ്മയോ, കേട്ടപാടെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവന്റെ ഇളം കൈ നുള്ളി പറിച്ചു.
കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി അന്ന്, അമർഷവും.
മനസ്സിൽ ഞാൻ പറയുകയും ചെയ്തു – ‘എന്തൊരു സ്ത്രീയാ! അത് സ്വന്തം കുഞ്ഞിനെ ഇങ്ങിനെ ഒക്കെ ഉപദ്രവിക്കുന്നോ?’

അങ്ങനെ ഒരു ദിവസം രാവിലെ കണ്ടപ്പോൾ അവൻ അമ്മയോട് എന്തോ വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു, ഒരു കടയുടെ മുന്നിൽ നിന്ന്.
അമ്മയോ, കേട്ടപാടെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവന്റെ ഇളം കൈ നുള്ളി പറിച്ചു.
കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി അന്ന്, അമർഷവും.

പിന്നീട് അങ്ങോട്ടു മാസങ്ങൾ ഒരുപാട് കഴിഞ്ഞു പോയി.
എന്നാൽ ഈ കഴിഞ്ഞ ദിവസം ഞങ്ങളുടെ ഓഫീസ് മുറിയിൽ ഞാൻ അവരെ കണ്ടു.
അവിടെ ക്ലീനിങ് ചെയ്യുവാൻ വന്നതാണ് ആ അമ്മ.
കൂടെ അവനും ഉണ്ടായിരുന്നു കേട്ടോ.
അമ്മയുടെ കൂടെ അവൻ അവിടെ ഒക്കെ വൃത്തിയാക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും അവനെ നോക്കി.
പാവം പയ്യൻ മുഖം കുനിച്ചിരിക്കുന്നത് കാണണം.
അമ്മ വിളിക്കുമ്പോൾ കൂടെ പോകും ഒന്നും മിണ്ടാതെ.

ഓഫീസിൽ അവർ അവനെ വഴക്ക് പറയുന്നത് ആദ്യ ദിവസങ്ങളിലൊക്കെ ഞാൻ കേട്ടിട്ടുണ്ട്.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ അവനോട് സംസാരിക്കാൻ തുടങ്ങി.
ചുമ്മാ അവന്റെ അടുത്ത് പോയി ഒരോന്ന് ചോദിക്കും.
എന്ത് ചോദിച്ചാലും തല കുനിഞ്ഞു നിന്ന് തലയാട്ടി കാണിക്കും.
അവന്റെ മുഖത്തെ ആ നിഷ്കളങ്കത എനിക്ക് ഒത്തിരി ഇഷ്ടം ആയി.
അവനെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു.
പിന്നെ എന്നും അവനോട് സംസാരിക്കുന്നത് പതിവാക്കി.

അങ്ങിനെ ആ അമ്മയും എന്നെ നോക്കി ചിരിക്കാനും മെല്ലെ സംസാരിക്കാനും ഒക്കെ തുടങ്ങി.
അന്ന് ഞാൻ ഒരു കാര്യം മനസിലാക്കി.
അവർക്ക് ചിരിക്കാനും സംസാരിക്കാനും അവനെ സ്നേഹിക്കാനും എല്ലാം കഴിയുന്ന ഒരു മനസുണ്ട്.
പക്ഷേ, അവർക്കൊരു മുഖംമൂടിയുണ്ട്, ദേഷ്യത്തിന്റെ മുഖംമൂടി.
കഷ്ടപ്പാടുകൾക്കു നടുവിൽ അവന് ഒരു നേരത്തെ അന്നം കൊടുക്കാനായി ജോലിക്ക് ഇറങ്ങി തിരിച്ചപ്പോൾ ഉള്ളിലെ വിഷമങ്ങൾ അവൻ അറിയാതിരിക്കാൻ, അല്ലെങ്കിൽ ഈ ലോകം അറിയാതിരിക്കാൻ വേണ്ടി മനഃപൂർവം എടുത്ത് വച്ച ഒരു മുഖംമൂടി!

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Salu S Tripunithura
Salu S Tripunithura
തൃപ്പുണിത്തുറ സ്വദേശിനിയായ പി.എസ്.ശാലു 1998 ഫെബ്രുവരി 7ന് എ.കെ.ശശിയുടെയും ഗീതയുടെയും മകളായി ജനിച്ചു. സെന്റ് മേരീസ് എൽ.പി.എസ്. തൃപ്പുണിത്തുറ, വി.എച്ച്.എസ്.എസ്. ഇരുമ്പനം, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഉദയംപേരൂർ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൂത്താട്ടുകുളം ടി.എം.ജേക്കബ്ബ് സ്മാരക ഗവൺമെന്റ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.
കൈരളി ടിവിയിൽ അസിസ്റ്റന്റ് പ്രോഗ്രാം പ്രൊഡ്യൂസർ ട്രെയ്നിയായി പഠന കാലത്ത് ജോലി ചെയ്തിരുന്നു. പഠനത്തിനു ശേഷം ദേശാഭിമാനിയിൽ കുറച്ചുകാലം പ്രവർത്തിച്ചു. കുട്ടികളുടെ വിനോദ വിജ്ഞാന പരിപാടികൾ സംപ്രേഷണം ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ വിക്ടേഴ്‌സ് ചാനലിൽ അസ്സിസ്റ്റന്റ് ആയും പ്രവർത്തിച്ചു. അതിനുശേഷം തിരുവനന്തപുര ഒരു വർഷം ചില ഓൺലൈൻ മാധ്യമങ്ങളിൽ ജോലി ചെയ്തു.
സങ്കടങ്ങൾ അക്ഷരങ്ങളാക്കി മാറ്റുന്ന പതിവ് കുട്ടിക്കാലത്ത് തുടങ്ങിയതാണ്. അക്ഷരങ്ങളിലൂടെ സങ്കടത്തെ ഇല്ലാതാക്കാനായിരുന്നു ശ്രമം. അത് എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചു. ടെലിവിഷൻ വാർത്തയോട് കുട്ടിക്കാലത്തു തന്നെ തോന്നിയ പ്രണയം കൂടിയായപ്പോൾ മാധ്യമപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ടി.വി. ജേർണലിസം വിദ്യാർത്ഥിനി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: