പെയ്തിറങ്ങിയ പ്രണയം

Post date:

Author:

Category:

സ്‌നേഹമേ നീ
ഒരു തുള്ളി രക്തം പൊടിയാതെ
എന്‍ ഹൃദയം മുറിച്ചെടുത്തു.
വിരഹമേ നീ
എന്നില്‍ അന്തര്‍ലീനമായ സ്‌നേഹം
ദുഃഖത്താല്‍ അനന്തമാക്കി.
പ്രണയമേ നീ
ഇനിയും വറ്റാത്ത അരുവി പോല്‍
എന്‍ ഹൃദയം തലോടും തേടലായ്.
പ്രഭേ നീ
തണുത്ത ഉടൽ മണ്ണിൽ ഒളിപ്പിച്ച്
മേഘമായ്‌ പറന്നകന്ന് കണ്ണീരായ്‌.
നിന്നെ ഓർമ്മകളിൽ താലോലിക്കാൻ
എന്റെ കണ്ണീരിനെ ഞാൻ കൂട്ടി വെയ്ക്കും.
എൻ പ്രാണൻ അപഹരിച്ചവളെ
മഴയായി നീ എന്നിൽ നിറഞ്ഞ്
മണ്ണായി ഞാനലിയും വരെയും
പ്രണയം പെയ്തിറങ്ങും.
കാണുന്നുണ്ട് നീ
എന്‍ കണ്ണിനെ തനിച്ചാക്കി
കേള്‍ക്കുന്നുണ്ട് നീ
എന്‍ ചുടുനിശ്വാസം പോലും
അകലെയല്ല നീയരികെ
വിരഹമെനിക്കു മാത്രം
മഴയായ് പെയ്താലും നീ
എരിയും ആത്മാവലിയിക്കാന്‍.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Ashiq Haneefa
Ashiq Haneefa
1995 ല്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കില്‍ പെടുന്ന കാവശ്ശേരിയില്‍ ഹനീഫയുടെയും ആമിനയുടെയും അഞ്ചു മക്കളിലൊരാളായിട്ടാണ് ആഷിഖ് ഹനീയുടെ ജനനം. എ.എല്‍.പി. സ്‌കൂള്‍ കാവശ്ശേരി, എച്ച്.ഐ.യു.പി. സ്‌കൂള്‍ പത്തനാപുരം, കെ.സി.പി. എച്ച്.എസ്.എസ്. കാവശ്ശേരി എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഐ.എച്ച്.ആര്‍.ഡിക്കു കീഴില്‍ പഴയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ നിന്ന് ബി.എസ്.സി. ഇലക്ട്രോണിക്‌സ് ബിരുദവും നേടി.
കുട്ടിക്കാലത്ത് എഴുത്തിനോടും വായനയോടുമൊന്നും വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എല്ലാം ശാസ്ത്രമായിരുന്നു. കഥയിലേക്കും കവിതയിലേക്കും ശ്രദ്ധ തിരിഞ്ഞതോടെ അത് വൈകാരികമായ ഒരു തരം അടുപ്പമായി മാറി.
ഇപ്പോള്‍ കേരള മീഡിയ അക്കാദമിയില്‍ വീഡിയോ എഡിറ്റിങ് വിദ്യാര്‍ത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: