ജീവിതയാത്ര

Post date:

Author:

Category:

വിധി
ഒരു സെക്കൻഡ് വൈകിയതു കൊണ്ട്‌ അവസാന ബസ്‌ നഷ്ടപ്പെടുന്ന അവസ്ഥ

തിരക്ക്‌
ആളെ കുത്തി നിറച്ച്‌ വരുന്ന ബസിൽ കേറിപ്പറ്റാനുള്ള കുതിപ്പും വെപ്രാളവും

അസൂയ
നല്ല തിരക്കുള്ള ബസിൽ ഇരുന്ന് യാത്ര ചെയ്യുന്നവരോട്‌ നിന്ന് യാത്ര ചെയ്യുന്നവർക്കുണ്ടാകുന്ന മനോഭാവം

ആകാംക്ഷ
നിൽക്കാൻ പോലും ഇടമില്ലാത്ത ബസിൽ ഇരിക്കാൻ എവിടെയെങ്കിലും ഒരു സീറ്റ്‌ കിട്ടുമോ എന്ന ചിന്ത

മൽസരം
കമ്പിയിൽ തൂങ്ങി നിൽക്കുന്ന സമയത്ത്‌ അടുത്തിരിക്കുന്ന ആളുടെ സ്റ്റോപ്പെത്തുമ്പോൾ ആ സീറ്റിന്‌ വേണ്ടി ഉണ്ടാകുന്ന വടം വലി

ഭാഗ്യം
തിരക്കുള്ള ബസിൽ ഇരിക്കാൻ സീറ്റ്‌ കിട്ടുന്നത്

അഭിനയം
അർഹരായവർ വരുമ്പോൾ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാതിരിക്കാൻ നടിക്കുന്ന ഉറക്കം. എന്നിട്ട് തട്ടി എഴുന്നേൽപ്പിക്കുമ്പോൾ അഭിനയത്തെ ഉറപ്പിക്കാനുള്ള “കോട്ട വായ”

സങ്കടം
ഇരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റ്‌ കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ

തമാശ
പൊളിറ്റിക്കൽ ട്രോളുകളും “തള്ളലുകളും” വായിക്കുമ്പോളുണ്ടാകുന്ന അനുഭൂതി

അലമ്പ്‌
‌ബസിൽ കയറിയ കള്ള്‌ കുടിയന്റെ വായിൽ നിന്ന് വരുന്ന “വികട സരസ്വതി”

മരണ ഭയം
100 കിലോമീറ്റർ സ്പീഡിൽ പോകുന്ന ബസ്‌ വളവിലും തിരിവിലും വേഗം കുറയ്ക്കാത്തപ്പോൾ ഉള്ളിൽ തോന്നുന്ന വികാരം (ഇതിന്റെ ഭാഗമായി യുക്തി വാദികൾ പോലും ചിലപ്പോൾ ദൈവത്തെ വിളിച്ചെന്ന് വരാം)

സമാധാനം
അമിത വേഗത്തിൽ പായുന്ന ബസിൽ നിന്നും ഇറങ്ങേണ്ട സ്ഥലത്ത്‌ ഇറങ്ങുമ്പോൾ മനസ്സിനുണ്ടാകുന്ന കുളിർമ്മ

അത്ഭുതം
1 മണിക്കൂർ എടുക്കുന്ന ബസ്‌ യാത്ര 45 മിനിറ്റ്‌ കൊണ്ട്‌ തീരുമ്പോൾ ഉണ്ടാകുന്ന ആശ്ചര്യം

അരവട്ട്‌
ഒരു ബസ് യാത്രയുടെ മുഷിപ്പിൽ നിന്ന് ഇങ്ങനെയൊക്കെ ചിന്തിച്ച്‌ കൂട്ടിയ എന്റെ അവസ്ഥ

ക്ഷമ
ഇത്രയൊക്കെ സഹിച്ച്‌ ഇതൊക്കെ വായിച്ച നിങ്ങളുടെ ഏറ്റവും നല്ല ഗുണം

പറയാൻ ഇനിയും ഒരുപാടുണ്ട്. ഓരോ യാത്രയിലും ഒരായിരം അനുഭവങ്ങളുണ്ട്‌. ഒന്ന് നിരീക്ഷിച്ചാൽ‌ മനസ്സിലാകും. ജീവിതത്തിൽ നമ്മൾ അനുഭവിച്ച്‌ പോകുന്ന ഒരുപാട്‌ അവസ്ഥകളുടെ ചെറിയൊരു പതിപ്പ്‌ തന്നെയാണ് ഒരോ യാത്രയുമെന്ന്.

അതേ,‌ യാത്രകൾ കാണിക്കുന്നത്‌ ജീവിതം തന്നെയാണ്‌!

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

N A Umar Farook
N A Umar Farook
1994 ഏപ്രിൽ 26ന്‌ സലീം ഫാറൂഖിയുടെയും ലൈലയുടെയും മകനായി എൻ.എ.ഉമർ ഫാറൂക്ക് ജനിച്ചു. ആ കാലത്ത് ജനിച്ച മിക്കവരെയും പോലെ ഉമറിനെയും വായനയുടെ ലോകത്തിലേക്കെത്തിച്ചത്‌ ബാലപ്രസിദ്ധീകരണങ്ങൾ തന്നെയായിരുന്നു. ഔദ്യോഗിക യാത്രകൾക്ക്‌ ശേഷം വീട്ടിലേക്ക്‌ മടങ്ങുന്ന മുൻ അധ്യാപകനും ദേശീയ വിദ്യാഭ്യാസ ഉപദേശക സമിതി അംഗവുമായിരുന്ന പിതാവ്‌ കൊണ്ട്‌ വരുന്ന പുസ്തകങ്ങളിലൂടെയായിരുന്നു അറിവിന്റെ ലോകത്തിലേക്കെത്തിയത്‌. ചെറുപ്പം മുതലെ വായനയിലും എഴുത്തിലും ഉള്ള അഭിരുചി കാണിച്ചിരുന്ന ഉമർ സ്കൂൾ കാലഘട്ടത്തിൽ വിവിധ കലാമേളകളിലും, വിജ്ഞാന മത്സര പരീക്ഷകളിലും പങ്കെടുത്ത്‌ സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌.
മെക്ക യു.പി സ്കൂൾ, എച്ച്‌.എസ്‌.എസ്‌. വളയൻചിറങ്ങര, ജെ.എച്ച്‌.എസ്‌.എസ്‌. തണ്ടേക്കാട്‌ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യഭാസം പൂർത്തിയാക്കിയ‌‌ ശേഷം കളമശ്ശേരി പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. പക്ഷേ, ഉമറിന്‌ തന്റെ മേഖല ഇതല്ല എന്ന് മനസ്സിലാക്കാൻ അധികം നാളുകൾ വേണ്ടി വന്നില്ല. തുടർന്ന് വീണ്ടും ‌വായനയുടെയും എഴുത്തിന്റെയും ലോകത്തിലെത്തി.
ഫാറൂഖ്‌ കോളേജ്‌ ക്യാമ്പസിൽ നിന്ന് ഫംഗ്ഷണൽ അറബിക്കിൽ ഡിഗ്രി പൂർത്തിയാക്കിയ ഉമർ ‌എഴുത്തിലുള്ള അഭിരുചി മിനുസപ്പെടുത്താനും അത്‌ ജനപക്ഷത്ത്‌ നിന്ന് ഉപയോഗിക്കാനും ഏറ്റവും മികച്ച വഴി പത്രപ്രവർത്തനമാണെന്ന് മനസ്സിലാക്കിയതോടെ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ പഠിക്കാനെത്തി.
യാത്രകളെ സ്നേഹിക്കുന്ന, യാത്രാനുഭവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഇദ്ദേഹം ഭാരതത്തിലെ 15ഓളം സംസ്ഥാനങ്ങളിലൂടെ, വ്യത്യസ്ത സംസ്കാരങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്‌. അതോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്‌. ഉമറിന്റെ രചനകൾ ഓൺലൈൻ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: