പോരാട്ടം അതിജീവനത്തിന്

Post date:

Author:

Category:

കാലിലെ മുറിവിന്റെ വേദന മറികടക്കാൻ മറിച്ചിട്ട പ്ലാസ്റ്റിക് ബക്കറ്റിനു മുകളിൽ അതുയർത്തിവെച്ച് ഓടിക്കുന്ന ഓട്ടോ ഡ്രൈവർ. തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള ദൃശ്യം
(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)

നഗരത്തിൽ തലങ്ങും വിലങ്ങും അപ്രതീക്ഷിതമായി വളഞ്ഞും ഓടുന്ന മുചക്രത്തെ നോക്കി മുഖം ചുളിക്കാത്തവരായി ആരുമുണ്ടാകാനിടയില്ല. പക്ഷേ, ഈ ദൃശ്യം കണ്ടാൽ അങ്ങനെ മുഖം ചുളിയില്ല, ഉറപ്പ്.

ജീവിക്കാനായുള്ള അദ്ധ്വാനത്തിന് ശാരീരികാസ്വസ്ഥത ഈ മനുഷ്യന് തടസ്സമാവുന്നില്ല. മുറിവുകൾ നിമിത്തം കാൽ നിലത്തുറപ്പിക്കാനാവില്ല. വെരിക്കോസ് അൾസർ എന്ന രോഗമാണ് ഇദ്ദേഹത്തിന്. കാലുകൾ തൂക്കിയിട്ടിരിക്കുന്നത് അസഹ്യമായ വേദനയ്ക്കും അസ്വസ്ഥതയ്ക്കും വഴിവെയ്ക്കും. ഈ വേദനയെ തോല്പിക്കാൻ കണ്ടെത്തിയ വഴിയാണ് മറിച്ചിട്ട ആ പ്ലാസ്റ്റിക് ബക്കറ്റ്. അതിനു മുകളിൽ കാൽ ഉയർത്തി വെയ്ക്കുക എന്നത്. അങ്ങനെയിരുന്നാണ് ഓട്ടോ ഓടിക്കുന്നത്.

വേദനയുള്ള കാലുമായി വീട്ടിൽ വിശ്രമിക്കാൻ ഈ മനുഷ്യനാവില്ല. കാരണം, അങ്ങനെ വിശ്രമിച്ചാൽ വീട്ടിൽ അടുപ്പ് പുകയില്ല. തനിക്കും കുടുംബത്തിനുമുള്ള അന്നം കണ്ടെത്താൻ വേദന മറന്നും അദ്ദേഹം അദ്ധ്വാനിക്കുന്നു.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

R Chanthulal
R Chanthulal
1990 ൽ തിരുവനന്തപുരം കരകുളത്ത് രഘുനാഥൻ ആശാരിയുടെയും ഓമനയുടെയും മകനായി ചന്തുലാൽ ജനിച്ചു. കരകുളം സൗന്ദര്യ സ്റ്റുഡിയോ ഉടമയായ അച്ഛന്റെ സ്റ്റുഡിയോയിൽ നിന്ന് അന്നത്തെ സാങ്കേതിക വിദ്യയായ ഫിലിം ടെക്നോളജിയും ഡാർക്ക് റൂമിനുള്ളലെ ഫോട്ടോ ഡെവലപ്പിങ്ങും കണ്ടു പഠിച്ചു. കരകുളം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി ഗവ. ഐ.ടി.ഐയിൽ ചേർന്ന് ടെക്നിക്കൽ കോഴ്സും പഠിച്ചു. അച്ഛന്റെ മരണശേഷവും വെഡിങ് ഫോട്ടോഗ്രാഫി രംഗത്ത് തുടരുന്നു.
ഇപ്പോൾ നാഷണൽ മെഡിക്കൽ കോളേജ് നെറ്റ്‌വർക്കിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐ.ടി. ഡിവിഷനു കിഴിൽ ഓഡിയോ -വിഷ്വൽ ടെക്‌നിഷ്യൻ. ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങൾ അറിയാമെങ്കിലും വാർത്ത ചിത്രങ്ങളുടെ സവിശേഷതകൾ സ്വായത്തമാക്കാൻ മീഡിയ അക്കാദമി തിരുവനന്തപുരം കേന്ദ്രത്തിൽ ഫോട്ടോ ജേർണലിസം പഠിക്കുന്നു.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: