നിരത്തില്‍ നിന്നു മായുന്ന കൈവണ്ടി

Post date:

Author:

Category:

തിരുവനന്തപുരം ചെന്തിട്ട പവ്വര്‍ ഹൗസ് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കൈവണ്ടികള്‍
(വലുതായി കാണാന്‍ ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്യുക)

കൈവണ്ടി അഥവാ ഉന്തുവണ്ടി എന്നറിയപ്പെടുന്ന ഈ ചെറുവാഹനം ഒരുകാലത്ത് നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. ചരക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന കൈവണ്ടികള്‍ ഇന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. പിക്ക് അപ്പ് വാഹനങ്ങളുടെ വരവോടു കൂടിയാണ് ഇവ റോഡുകളില്‍ നിന്ന് അപ്രത്യക്ഷമായത്.

രണ്ട് ചക്രങ്ങളും അതിനെ ബന്ധിപ്പിക്കാന്‍ ഒരു ചട്ടവുമുണ്ടാകും അതിന് മുകളില്‍ പാകിയ പലകയിലാണ് സാധനസാമഗ്രികള്‍ കയറ്റിവെയ്ക്കുക. മുന്‍പില്‍ ഒരു കൈത്താങ്ങു കൂടിയായാല്‍ കൈവണ്ടിയായി.

ചരക്ക് കൊണ്ട് പോകുമ്പോള്‍ മുന്‍പില്‍ ഒരാള്‍ വലിച്ചുകൊണ്ട് പോകുകയും മറ്റുള്ളവര്‍ പുറകില്‍ തള്ളികെണ്ടു പോകുകയും ചെയ്യും. ഭാരത്തിന്റെ ആയാസം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തൊഴിലാളികള്‍ ഉയര്‍ത്തുന്ന ‘ഐലസാ.. ഐലസാ..’ വായ്ത്താരികള്‍ സ്ഥിരമായി കേട്ടിരുന്നു.

ഇപ്പോഴും കൈവണ്ടികള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്, ചെറിയ തോതിലാണെങ്കിലും. നഗരവീഥികളില്‍ നിന്ന് ചാല പോലുള്ള കമ്പോളപരിസരങ്ങളിലേക്ക് ഇവ ചുരുങ്ങിയിരിക്കുന്നു. അതും വാഹനസഞ്ചാരം സാദ്ധ്യമല്ലാത്തയിടങ്ങളില്‍ മാത്രം.

അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ആയാസം ഓര്‍മ്മപ്പെടുത്തുകയാണ് ഈ കൈവണ്ടികള്‍.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Arun Ganapathy
Arun Ganapathy
1991 ഓഗസ്റ്റ് 31ന് കൊല്ലം പരവൂരിൽ അരുൺ നിവാസിൽ ഗണപതി ആചാരിയുടെയും സരോജയുടെയും മകനായാണ് ജി.എസ്.അരുണിന്റെ ജനനo. പരവൂർ കോട്ടപ്പുറം ഹൈസ്കൂൾ, പരവൂർ തെക്കുംഭാഗം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
കുട്ടിക്കാലം മുതൽ തന്നെ ഫോട്ടോഗ്രാഫിയിൽ താല്പര്യം പ്രകടിപ്പിച്ചുന്നു. ടി. കെ.എം. കോളേജിൽ നിന്ന് ബി.എ പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയ ശേഷം ഫോട്ടേഗ്രാഫർ ജിജോയുടെ കീഴിൽ പാർട്ട് ടൈം ആയി വെഡിങ് ഫോട്ടോഗ്രഫിയിൽ തുടക്കം. ഇപ്പോൾ കേരള മീഡിയ ആക്കാദമി തിരുവനന്തപുരം കേന്ദ്രത്തിൽ ഫോട്ടോ ജേർണലിസം വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: