അവളുടെ സ്വപ്നം

Post date:

Author:

Category:

നിലാവെളിച്ചം വീണ ഇടവഴിയിലൂടെ അവൾ സ്വയം കണ്ടെത്താനുള്ള വ്യഗ്രതയിൽ എങ്ങോട്ടെന്നില്ലാതെ നടക്കുകയാണ്.
അവളുടെ കരിവളയിട്ട കൈകളിൽ ഒരുപാട് നക്ഷത്രങ്ങളെ മുറുകെപിടിച്ചിട്ടുണ്ടായിരുന്നു.

കൈയെത്തും ദൂരത്തുള്ളവയെയെല്ലാം അവൾ കൈക്കലാക്കിയിരുന്നു.
പക്ഷേ, ഉയരങ്ങളിൽ അവളെ നോക്കി മന്ദഹസിക്കുന്ന വലിയ നക്ഷത്രങ്ങളിലായിരുന്നു അവളുടെ കണ്ണുകളുടക്കിയത്.

അവൾ ഭദ്രമായി കൈകളിലൊളുപ്പിച്ചത് ഒരുപാട് മോഹിച്ച സ്വന്തം സ്വപ്നങ്ങളെയായിരുന്നു.
അതിരുകളില്ലാത്ത ആകാശത്തിന്റെ ഉയരങ്ങളിൽ ഇനിയും അവൾക്ക് സ്വന്തമാക്കാൻ ഒത്തിരി നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നുണ്ട്.
കൈയെത്തും ദൂരത്തുള്ളവയെയെല്ലാം അവൾ കൈക്കലാക്കിയിരുന്നു.
പക്ഷേ, ഉയരങ്ങളിൽ അവളെ നോക്കി മന്ദഹസിക്കുന്ന വലിയ നക്ഷത്രങ്ങളിലായിരുന്നു അവളുടെ കണ്ണുകളുടക്കിയത്.
ആശയുടെ ചിറകിലേറി അവയെ തന്റെ കൈപ്പിടിയിലൊതുക്കാൻ അവൾ ഒരുങ്ങി.
പക്ഷേ, ഭയപ്പെടുത്തുന്ന ഉച്ചത്തിലുള്ള ഏതോ ഒരു ശബ്ദം അവളുടെ കുതിപ്പിനെ നിശ്ചലമാക്കി.
അടുക്കളയിലെ കുക്കറിന്റെ വിസിലായിലുന്നു അവളുടെ സ്വപ്നത്തിന് വിരാമമിട്ടത്.
നാലു ചുമരുകൾക്കുള്ളിൽ തളച്ചിട്ട യാഥാർത്ഥ്യം മനസിലാക്കി അവൾ സ്വപ്നത്തിൽ നിന്നും മടങ്ങിയെങ്കിലും മുഖത്ത് ഒരു ചെറുപുഞ്ചിരി ബാക്കിയുണ്ടായിരുന്നു.
‌കാരണം സ്വപ്നത്തിലെങ്കിലും അവൾക്ക് ഇത്തിരി മോഹങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞല്ലോ…

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

M K Nisri
M K Nisri
1998 ജൂലൈ 22ന് തൃശൂരിലെ കൊടുങ്ങല്ലൂരിൽ കബീറിന്റെയും താഹിറയുടെയും മകളായി എം.കെ.നിസ്രി ജനിച്ചു. ജി.എച്ച്.എസ്.എസ്. കരൂപ്പടന്ന, ജി.എം.ജി.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കാലിക്കറ്റ് സർവ്വകലാശാലയ്ക്കു കീഴിലുള്ള എം.ഇ.എസ് അസ്മാബി കോളേജിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിഗ്രി ഒന്നാം റാങ്കോടെ പാസായി.
പഠനത്തിനിടെ എം.സി.വിയിൽ പാർട്ട് ടൈം വാർത്താ അവതാരകയായി. പഠനത്തിന് ശേഷം ന്യൂ ഇയർ ന്യൂസിൽ വാർത്താ അവതാരകയായും സബ് എഡിറ്ററായും ജോലി ചെയ്തു. ജേർണലിസം എന്ന അടങ്ങാത്ത അഭിനിവേശം നിസ്രിയെ ഇപ്പോൾ കേരള മീഡിയ അക്കാദമിയിലെ ടെലിവിഷൻ ജേർണലിസം വിദ്യാർത്ഥിനിയാക്കി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: