ചങ്ങാതി

Post date:

Author:

Category:

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നൊരു ചൊല്ലുണ്ട്.
എന്തുകൊണ്ടാകാം ഇങ്ങനൊരു പഴഞ്ചൊല്ലുണ്ടായത്???

കണ്ണാടിയിൽ പ്രതിഫലനം കാണുന്നത് പോലെ നമ്മെ തന്നെയാണ് നാം ചങ്ങാതിയിൽ കാണുന്നത് എന്നത് കൊണ്ടാണോ?

അതോ ഒരുക്കത്തിനൊടുവിൽ എവിടെയൊക്കെ എന്തൊക്കെയാണ് നല്ലത് എന്താണിനി നന്നാക്കാനുള്ളത് എന്നൊക്കെ കണ്ണാടിയിലൂടെ മനസിലാക്കുന്നത് പോലെ നല്ലതും ചീത്തയും ചൂണ്ടിക്കാട്ടി എന്നും ചങ്ങാതി കൂടെയുള്ളത് കൊണ്ടാണോ?

അതുമല്ല കാഴ്‌ച്ചകുറവുള്ളവർ മങ്ങലില്ലാതെ കാണാൻ കണ്ണാടി വയ്ക്കുന്നത് പോലെ ജീവിതത്തിൽ മങ്ങലുകളുണ്ടാകുമ്പോൾ തെളിച്ചമായി കൂടെ നിൽക്കുന്നത് കൊണ്ടാണോ?

കാരണം ഇതിൽ ഏത് തന്നെയായാലും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. കണ്ണാടിയിൽ ഒരിക്കൽ പൊട്ടൽ വീണാൽ പിന്നീട് അതൊരിക്കലും ശരിയാക്കാൻ സാധിക്കില്ല. ചിലപ്പോൾ അത് ആഴത്തിൽ മുറിവുണ്ടാകാനും കാരണമായേക്കാം.

കണ്ണാടിക്ക് പകരം വെയ്ക്കാവുന്ന ഒരു ചങ്ങാതിയെ കിട്ടിയാൽ ജാതിയോ മതമോ വർഗ്ഗമോ നിറമോ പ്രായമോ നോക്കാതെ കൂടെ നിർത്തുക. കാരണം ജീവിതത്തിൽ ആത്മാർത്ഥ സുഹൃത്തുക്കൾ അത് ഒരിക്കലേ ഉണ്ടാകൂ..

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Gopal S Sanal
Gopal S Sanal
1995 ജൂലൈ 5ന് കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ മീനാട് എന്ന ഗ്രാമത്തിൽ ഷീലാ കുമാരിയുടെയും സനൽകുമാറിന്റെയും മകനായി ജനനം. ദേവി സ്കൂൾ, എൻ.എസ്.എസ്. എച്ച്.എസ്. സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരവൂർ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദം സ്വന്തമാക്കി.
നിലവിൽ കേരളാ മീഡിയ അക്കാഡമിയിൽ ടെലിവിഷൻ ജേർണലിസം വിദ്യാർത്ഥിയാണ്. ക്വിസ്,എഴുത്ത്,നാടകം തുടങ്ങിയ ഇനങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: