കർഷകസന്ന്യാസി

Post date:

Author:

Category:

ഡല്‍ഹിയിലെ ഖുതുബ് മിനാറിനു മുന്നില്‍ കണ്ടുമുട്ടിയ ഒരു സന്ന്യാസി
(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)

2016ല്‍ ഭാരതപര്യടനം നടത്തുന്ന വേളയില്‍ ഡല്‍ഹിയിലെ ഖുതുബ് മിനാറിനു മുന്നില്‍ കണ്ട ഒരു സന്ന്യാസി.
പൂര്‍വ്വാശ്രമത്തില്‍ കര്‍ഷകന്‍.
കൃഷി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടായപ്പോള്‍ എല്ലാം ഉപേക്ഷിച്ച് സന്ന്യാസിയായി.
ജീവിതത്തിന്റെ സന്ധ്യാവേളയില്‍ ഭക്തിയുടേയും മോക്ഷത്തിന്റയും പാതകള്‍ അന്വേഷിച്ചു നടക്കുന്നു, ഏകനായി…

കാർഷിക പ്രതിസന്ധി രൂക്ഷമായ വേളയിൽ കർഷക ആത്മഹത്യകൾ പതിവായിരിക്കുന്നു.
തുടക്കത്തിൽ വലിയ ചർച്ചാവിഷയമായിരുന്ന ഈ മരണങ്ങൾ ഇപ്പോൾ വാർത്തയേ അല്ലാതായിരിക്കുന്നു.
ആ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നു ഈ കർഷകസന്ന്യാസിയുടെ സാന്നിദ്ധ്യം.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Balu Prem
Balu Prem
തിരുവനന്തപുരം ജില്ലയില്‍ പ്രേമന്‍ നായരുടെയും നിര്‍മ്മലയുടെയും മകനായി 1987ലാണ് ബാലു പ്രേമിന്റെ ജനനം. കുട്ടിക്കാലം മുതല്‍ക്കു തന്നെ സാങ്കേതികവിദ്യയോടുണ്ടായ കമ്പം പില്‍ക്കാലത്ത് ആ മേഖലയില്‍ തന്നെ പഠനം മുന്നോട്ടു നീക്കുന്നതിനു കാരണമായി. ഇലക്ട്രോണിക്‌സില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനു ശേഷം ഐ.ടി.ഐയില്‍ നിന്ന് ഓട്ടോ ഇലക്ട്രിക്കല്‍ ട്രേഡ് വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട് സോഷ്യോളജിയില്‍ ബി.എ. ബിരുദവും നേടി.
പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം സാങ്കേതിക മേഖലയില്‍ തന്നെ പലവിധ ജോലികള്‍ ചെയ്തു. ഒരു കൗതുകത്തിനാണ് മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്തു തുടങ്ങിയത്. താമസിയാതെ അത് ഗൗരവമായി പിന്തുടര്‍ന്നു തുടങ്ങി. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള സൗഹൃദങ്ങള്‍ ഉണ്ടായിരുന്നത് ഈ മേഖലയില്‍ ഉറപ്പിച്ചു നിര്‍ത്തി. മൊബൈലില്‍ നിന്ന് പടം പിടിത്തം ഏറ്റവും ഉയര്‍ന്ന സാങ്കേതികത്തികവുള്ള ക്യാമറകളിലേക്കു മാറി.
യാത്രകള്‍ ബാലുവിന് വളരെ ഇഷ്ടമാണ്. ഈ യാത്രയിലെ ദൃശ്യങ്ങള്‍ ക്യാമറ ലെന്‍സിലൂടെ പിടികൂടി ഓര്‍മ്മച്ചെപ്പിലടയ്ക്കുന്നത് പതിവാക്കിയിരിക്കുന്നു. ചെറുപ്രായത്തിനിടെ ഒട്ടേറെ കാഴ്ചകള്‍ കാണുകയും പകര്‍ത്തുകയും ചെയ്തു. തിരുവനന്തപുരം ജഗതി സ്വദേശി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: