വെളിച്ച വാതിൽ

Post date:

Author:

Category:

വെളിച്ചമില്ലാത്തിരുണ്ട കാലത്തു നിന്ന്
വെളിച്ച വാതിൽ തുറന്നവളെത്തി നോക്കി,
പുറത്ത് മഴയുണ്ട്, നനഞ്ഞ തൊടിയുണ്ട്,
കളി പറഞ്ഞിരിക്കുന്ന തമ്പുരാൻ സഭയുണ്ട്.

അടയ്ക്കു ധിക്കാരി,നിർത്തൂ നിൻ ധിക്കാരം
തച്ചുടച്ചിടും നിന്റെ അഹങ്കാരം.
ഇരുട്ടിൽ നീ കിടക്കണം, വെളിച്ചം നീ കണ്ടുപോയാൽ
പെണ്ണ് പിഴച്ചീടും, ലോകം തീർന്നീടും.
തമ്പുരാൻ തൻ ഗർജ്ജനം മുഴങ്ങി മുറിക്കുള്ളിൽ,
തുളഞ്ഞു കയറും ശബ്‌ദം ചിതറി നാലു ദിക്കിൽ.

ഞെട്ടിത്തിരിഞ്ഞവൾ, വെളിച്ച വാതിൽ പൂട്ടി
പതർച്ച മറച്ചിട്ടുച്ചത്തിൽ തിരിച്ചോതി;
വെളിച്ചത്തെ കാണണം, ഇരുട്ടിനെ തകർക്കണം,
തുമ്പപൂക്കും തൊടിയിലിറങ്ങി നടക്കണം.
പെണ്ണ് വെട്ടം കണ്ടു പോയാൽ
ഒളിക്കും സൂര്യനെങ്കിൽ,
എരിഞ്ഞോടുങ്ങും ലോകമെങ്കിൽ,
അത്രമേൽ നേർത്ത ലോകം തകർങ്ങൊടുങ്ങട്ടെ.

നിർത്തൂ മൂശേട്ടേ, ഇനി നീ വാ തുറന്നാൽ
പിഴുതെറിഞ്ഞീടും നിൻ തെറിച്ച നാക്കു ഞാൻ.
അടയ്ക്കിവളെ, തെക്കേ നിലവറയിൽ,
അടച്ചു പൂട്ടുക മണിച്ചിത്രത്താഴിട്ട്.
തെറിച്ച പെണ്ണവൾ, മൂശേട്ട നാരിയവൾ,
എരിഞ്ഞോടുങ്ങിയവൾ ആ നിലവറയ്ക്കുള്ളിലത്രേ!

കെട്ട കാലമേ, നീ ഓർത്തു വയ്ക്കുക,
വെളിച്ചം വന്നിടും, ഇരുട്ട് നീങ്ങിടും.
വസന്തം നിറഞ്ഞിടും,ചിരി പടർന്നിടും,
മനുഷ്യ ലോകത്തിൽ മാറ്റത്തിൻ കാറ്റു വീശിടും.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Akhil Viswalal
Akhil Viswalal
1997 ഒക്ടോബർ 1ന് വിശ്വലാലിന്റെയും ശാലിനിയുടെയും മകനായി കരുനാഗപ്പള്ളിയിലെ വെള്ളനാതുരുത്ത് ഗ്രാമത്തിൽ ജനനം.
പണ്ടാരത്തുരുത്ത് ഗവ. എൽ.പി. സ്കൂൾ, കെ.വി.കെ.വി.എം. യു.പി. സ്കൂൾ, കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്., ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദം പൂർത്തിയാക്കിയ അഖിൽ ഇപ്പോൾ ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ ചെയ്യുന്നു.
പഠനത്തോടോപ്പം 'ഹിഡൻ ഡിസൈൻസ്' എന്ന സ്ഥാപനത്തിൽ ഡിസൈനറായി ജോലി ചെയ്യുന്നുമുണ്ട്. പൊതുപ്രവർത്തന രംഗത്തും സജീവമാണ്.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: