ലാറ്റിനമേരിക്കയില്‍ പുതുവസന്തം

Post date:

Author:

Category:

1916ല്‍ അര്‍ജന്റീനയുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. 103 വര്‍ഷം പിന്നിടുമ്പോള്‍ ലോക കപ്പും യൂറോ കപ്പും കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ജനശ്രദ്ധയാകര്‍ഷിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായി ഇതു മാറിയിരിക്കുന്നു.

കഴിഞ്ഞ രണ്ടു ലോകകപ്പുകളില്‍ തകര്‍ന്നു പോയ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ പുനര്‍ജനിയാണ് ഇത്തവണ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ കണ്ടത്. ഏവരും ഉറ്റുനോക്കുന്ന ബ്രസീല്‍-അര്‍ജന്റീന ക്ലാസിക് പോരാട്ടം സെമിഫൈനലില്‍ ലോകം കണ്ടു.

എന്തായാലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തവണ കോപ നിരാശരാക്കി. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഇത്തവണ നമുക്ക് ലഭ്യമായിരുന്നില്ല.

എ.എൻ.രവീന്ദ്രദാസിന്റെ വിലയിരുത്തൽ.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

A N Ravindradas
A N Ravindradas
1950ല്‍ തൊടുപുഴ ചിറ്റൂരില്‍ കെ.നാരായണന്റെയും പി.കെ.ജാനകിയുടെയും മകനായി എ.എന്‍.രവീന്ദ്രദാസ് ജനിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജിലും, എറണാകുളം ലോ കോളേജിലും വിദ്യാഭ്യാസം. കുറച്ചുകാലം വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്തു. 1981ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നു.
കായിക വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക മികവ് പ്രകടിപ്പിച്ചയാളാണ് രവീന്ദ്രദാസ്. കേരളത്തിലെ ഏറ്റവും മികച്ച കായിക ലേഖകരുടെ പട്ടികയെടുത്താല്‍ ആദ്യ 5 പേരിലൊരാളായി ഇദ്ദേഹമുണ്ടാവും. ദേശാഭിമാനി സ്പോര്‍ട്സ് എഡിറ്ററായി വിരമിച്ചു. മികച്ച സ്പോര്‍ട്സ് ലേഖകനുള്ള കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രഥമ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമാണ്.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: