എന്റെ കുഞ്ഞാണ്, എവിടെ നീതി?

Post date:

Author:

Category:

മറവിയുടെ പടുകുഴിയിൽ തള്ളാൻ രണ്ടു പെണ്കുട്ടികളുടെ മരണം കൂടി കോടതി പടിയിൽ വന്നു നിൽക്കുകയാണ്. വാളയാറിലെ കുഞ്ഞുങ്ങളും ‘ഒറ്റപ്പെട്ട’ സംഭവങ്ങളിലൊന്നായി ഒതുങ്ങാൻ അധികകാലമില്ല.

ഓരോ പിറന്നാളാഘോഷത്തിനിടയിലും നിലവിളിപോലുമുയരാതെ ഞരങ്ങിയൊടുങ്ങുന്ന കുഞ്ഞുങ്ങൾ എത്രയേറെയാണ്.

എവിടെ തൊട്ടാലും പൊള്ളുന്ന അവസ്‌ഥയിലാണിന്ന് കേരളം. ഓരോ പിറന്നാളാഘോഷത്തിനിടയിലും നിലവിളിപോലുമുയരാതെ ഞരങ്ങിയൊടുങ്ങുന്ന കുഞ്ഞുങ്ങൾ എത്രയേറെയാണ്. മെഴുകുതിരിവെട്ടമൊ പോസ്റ്ററുകളിലെ ചുവന്ന അക്ഷരങ്ങളൊ ഒന്നും അവർക്ക് തുണയാവുന്നില്ല. അവരെ തൂക്കിയിട്ട കയറിന്റെ മറ്റേയറ്റം പിടിച്ചുനിൽക്കുന്നവരുടെ ന്യായത്തിന് താഴെയാണ് നമ്മുടെ കുഞ്ഞുങ്ങൾ.

തെളിവില്ലാതെ നശിപ്പിക്കപ്പെട്ട് , തെളിവില്ലാതെ തൂങ്ങിയാടും അവർ. മരിച്ചുപോയാൽ എഴുതിത്തള്ളാൻ എളുപ്പമാണെന്ന് കരുതാൻ പാകത്തിന് വിട്ടുകൊടുക്കരുത് നമ്മളാ കുഞ്ഞുങ്ങളെ.

കാത്വ പെണ്കുട്ടിയുടെ വയലറ്റ് ഉടുപ്പിലെ പൂക്കൾ തന്നെയാണ് വാളയാറിലും വാടി വീണത്. രാഷ്ട്രീയം പറഞ്ഞും തമ്മിൽ ചാരിയും ഓളത്തിൽ ഒഴുക്കിവിടാൻ പോവുകയാണ് ആ കുഞ്ഞുടുപ്പുകൾ. എന്തുകൊണ്ടാണെന്നറിയണം, പറയാനൊക്കണം.

എത്ര അഭിമാനത്തോടെ പറയുന്നു സ്വന്തം നാടെന്ന്. ഇവിടെ നിങ്ങളുടെ ജീവനും മാനത്തിനും വിലയുണ്ടാകണമെങ്കിൽ ആരെങ്കിലുമൊക്കെ ആയിരിക്കണം. നേരെ പറഞ്ഞാൽ ചോദിക്കാൻ ആളുണ്ടാകണം. എല്ലാവരും കണ്ണടച്ചും നീതിയുടെ കണ്ണു കുത്തിപൊട്ടിച്ചും കളിക്കുകയാണ്.

ആരും ചോദിക്കാനില്ലാതായാൽ ഇനിയും മക്കൾ ഏതെങ്കിലും കുരുക്കിന്റെ അറ്റത്ത് കാണും, ആരെങ്കിലും കണ്ടാൽ അറുത്തിട്ടിരിക്കുന്ന ഇറച്ചിയുടെ മേൽ കിട്ടുന്ന നോട്ടങ്ങൾ പോലുമില്ലാതെ. തെളിവില്ലാതെ നശിപ്പിക്കപ്പെട്ട് , തെളിവില്ലാതെ തൂങ്ങിയാടും അവർ. മരിച്ചുപോയാൽ എഴുതിത്തള്ളാൻ എളുപ്പമാണെന്ന് കരുതാൻ പാകത്തിന് വിട്ടുകൊടുക്കരുത് നമ്മളാ കുഞ്ഞുങ്ങളെ.

എന്റെ കുഞ്ഞാണ്, എവിടെ നീതിയെന്ന് ചോദിക്കാനൊക്കണം.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Anupama P Nair
Anupama P Nair
1998 ഡിസംബർ 16ന് ജി.പ്രഭാകരൻ നായരുടെയും എം.കെ.ശ്രീദേവിയുടെയും മകളായി അനുപമ പി.നായർ ജനിച്ചു. എറണാകുളം തേവര-നേവൽബേസ് സ്വദേശിനി. സ്കൂൾ തലം മുതൽ കലോത്സവ വേദികളിൽ രചനാമത്സരങ്ങളിലെ സ്ഥിരസാന്നിദ്ധ്യം. എഴുത്തിന് പുറമെ ഫൊട്ടോഗ്രഫിയിലുമുള്ള താല്പര്യം മാധ്യമപ്രവർത്തകയാവുക എന്ന ആഗ്രഹം ഉണർത്തി.
തേവര സെന്റ് തോമസ് ജി.എച്ച്.എസ്., ഫോർട്ട് കൊച്ചി സെൻട്രൽ കൽവത്തി എച്ച്.എസ്.എസ്. എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിലെ മലയാളം ബിരുദപഠന ശേഷം നിലവിൽ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: