ഒപ്പമുണ്ട് ഞങ്ങൾ

Post date:

Author:

Category:

പ്രിയപെട്ട ശാസ്ത്രജ്ഞരെ, നിങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം. 135 കോടി ഇന്ത്യൻ ജനതയുണ്ട് നിങ്ങളെ താങ്ങി നിർത്താൻ. കാരണം നമ്മൾ ഒറ്റക്കെട്ടാണ്.

45 ദിവസങ്ങളോളം നീണ്ട ഈ യാത്ര ഒരു പരീക്ഷണം മാത്രമാണ്, അല്ലാതെ ഒരു പരിശീലനമല്ല. ഓരോ പരീക്ഷണങ്ങൾക്കും വിജയവും പരാജയവുമല്ലാതെ ഉടമകളായി മറ്റാരാണുള്ളത്?

ഇനിയുള്ള ഓരോ നിമിഷവും ഞങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. ഇന്ത്യ എന്ന രാജ്യത്തിന്റ യശസ്സ് വാനോളമുയർത്താൻ വേണ്ടി ദിനരാത്രം പ്രയത്നിച്ച നിങ്ങളുടെ കഴിവിനെയും, ആന്മാർത്ഥതയെയും കുറിച്ച്.

പ്രിയപ്പെട്ട ഐ.എസ്.ആർ.ഒ. ചെയർമാൻ നിങ്ങൾ കരയരുത്. കാരണം നമുക്ക് സംഭവിച്ച അവിചാരിത പരാജയമല്ല ഞങ്ങളെ വിഷമത്തിലാഴ്ത്തുന്നത്. പകരം നിങ്ങളുടെ കണ്ണിൽ നിന്ന് വീഴുന്ന ഓരോ തുള്ളികളുമാണ്. അത്കൊണ്ട് നിങ്ങൾ കരയരുത്.

45 ദിവസങ്ങളോളം നീണ്ട ഈ യാത്ര ഒരു പരീക്ഷണം മാത്രമാണ്, അല്ലാതെ ഒരു പരിശീലനമല്ല. ഓരോ പരീക്ഷണങ്ങൾക്കും വിജയവും പരാജയവുമല്ലാതെ ഉടമകളായി മറ്റാരാണുള്ളത്?

ലോകത്തിൽ ഒരു രാജ്യം പോലും ഇതുവരെ കടന്നുചെല്ലാൻ തയാറാവാതിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ശ്രദ്ധ തിരിച്ചു പരീക്ഷണം നടത്താൻ തയാറായ നിങ്ങൾ, ഓരോ ശാസ്ത്രജ്ഞരും ഭാരതത്തിന്റെ അഭിമാനമാണ്.

2.1 കിലോ മീറ്റർ മാത്രം അകലെയാണ് നമ്മുടെ സ്വപ്നം ദിശ മാറി സഞ്ചരിച്ചത്. അതായത് ഏകദേശം 95 ശതമാനത്തോളം നമ്മൾ വിജയം കണ്ടിരിക്കുന്നു.

കൂടാതെ, നിങ്ങൾ മുൻപോട്ട് വെച്ചത് കേവലം ഒരു ചാന്ദ്രദൗത്യം മാത്രമായിരുന്നില്ല. ലോകത്തിൽ ഒരു രാജ്യം പോലും ഇതുവരെ കടന്നുചെല്ലാൻ തയാറാവാതിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ശ്രദ്ധ തിരിച്ചു പരീക്ഷണം നടത്താൻ തയാറായ നിങ്ങൾ, ഓരോ ശാസ്ത്രജ്ഞരും ഭാരതത്തിന്റെ അഭിമാനമാണ്.

ഇന്ത്യൻ ജനതയെ സ്വപനം കാണാൻ പഠിപ്പിച്ച എ.പി.ജെ.അബ്ദുൾ കലാമിന്റെ വാക്കുകൾ നമ്മുക്ക് ഓർമയില്ലേ?… “Your best teacher is your last mistake”.

ഇതാ വിക്രം ലാൻഡർ കണ്ടെത്തിയെന്നും ഓർബിറ്റർ അതിന്റെ ചിത്രം പകർത്തിയെന്നുമുള്ള ശുഭ വാർത്തയും വന്നിരിക്കുന്നു. നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും കേൾക്കുന്നു. നിങ്ങളും ശ്രമം പാഴാവില്ല, ഉറപ്പ്.

വീഴ്ചയിൽ നിന്ന് നമ്മൾ പാഠം ഉൾക്കൊണ്ട് ഇന്നല്ലെങ്കിൽ നാളെ നമ്മൾ ലക്ഷ്യത്തിൽ എത്തിച്ചേരും. അത് തീർച്ചയാണ്. ഒപ്പം ഇനിയും നല്ല വാർത്തകൾക്കായി നമുക്ക് കാതോർക്കാം.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Midhun Pankajan
Midhun Pankajan
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 1997 ജൂണ്‍ 9ന് പങ്കജാക്ഷന്റെയും മായയുടെയും മൂന്ന് മക്കളില്‍ ഇളയവനായി മിഥുന്‍ പങ്കജന്‍ ജനിച്ചു.
ജി.എച്ച്.എസ്. ഇടവിലങ്ങ്, കൊടുങ്ങല്ലൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യഭാസം. പിന്നീട് ശ്രീരാമ ഗവ. പോളി ടെക്‌നിക് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന് എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് അതെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും നേടി.
എന്നാല്‍ വായനയോടും വാര്‍ത്തകളോടുമായിരുന്നു എന്നും ഇഷ്ടം. തന്റെ മേഖല എന്‍ജിനീയറിങ് അല്ല എന്ന തിരിച്ചറിവ് എഴുത്തിലും വായനയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചു. അതിന്റെ തുടര്‍ച്ചയായാണ് മിഥുന്‍ കേരള മീഡിയ അക്കാദമിയില്‍ ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായി എത്തിയത്.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: