Home Uncategorized

Uncategorized

വിട

നിശയുടെ ദൂരങ്ങൾക്കപ്പുറം തിരികെ വരും പുലരി പോൽ ഇനിയും വരികയില്ലാ വഴിയിൽ ഞാൻ. ഒരു മണൽത്തരി ഞാൻ. നിൻ തിരയിൽപ്പെട്ടുഴലാ- നില്ലയിനിയും. മറവിയുടെയാഴങ്ങളിൽ വിരഹജലത്തിൽ മുങ്ങിച്ചാകാനൊരിടം തന്നില്ല നീ. നിന്റെയുള്ളിൽ, ഓർമ്മകൾ സ്വപ്നങ്ങളാകാമായിരുന്ന രാത്രികളിൽ ഞാൻ നശിപ്പിച്ച നിദ്രകൾക്ക് മാപ്പ്. നീ നശിപ്പിച്ച സ്വപ്നങ്ങൾക്കും നീ ജനിപ്പിച്ച വരികൾക്കും നന്ദി.

THE CULTURAL BALKANIZATION

Everything today is about sounding right or to be more precise, to be tuned in to the same station or chat group with the times. One recognises this unaltering pattern of post television reality in every inch of the interfaced smiley lingual world. But something like all cultural epochs...

ക്രിസ്മസിന്റെ രാഷ്ട്രീയം

വിദ്വേഷം പ്രചരിപ്പിക്കുന്ന ഫാഷിസ്റ്റ് ശ്രമങ്ങളിൽ ഇന്ത്യയിൽ ക്രിസ്മസിന് ഇത്തവണ സൗഹൃദത്തിന്റെ പ്രതിരോധമാനം ഉണ്ടായിരുന്നു. നമ്മൾ (രാഷ്ട്രീയ) യാഥാർത്ഥ്യം ഒഴിവാക്കിയാലും യാഥാർത്ഥ്യം നമ്മളെ ഒഴിവാക്കില്ല. ഹാപ്പി ക്രിസ്മസ് മാന്യമായി ആശംസിക്കുന്നതിൽ തെറ്റുണ്ടായിരുന്നില്ല. വട്ടേപ്പം ഉണ്ടെങ്കി താട്ടെ അല്ലെങ്കി ഞങ്ങള് പോട്ടെ എന്ന് കൂകുന്ന സുഖം ഉണ്ടായിരുന്നില്ലെന്നു മാത്രം. മാന്യതയും സാന്താ ക്ലോസും മുഖം മൂടി വന്നു. സാന്താ ക്ലോസ് ചിമ്മിനി കടന്ന് വന്ന് ഗിഫ്റ്റുകൾ തരുന്നെന്ന് സങ്കല്പം. ഗിഫ്റ്റ് കിട്ടുന്നത് അനുസരണയുള്ള...

ദൃക്സാക്ഷ്യം

പിന്നിൽ അഗാധമായ കയം. മുകളിലോ പാറകെട്ടുകൾ നിറഞ്ഞ ഭീകരമായ കൊടുമുടി. കുപ്പിച്ചില്ലുകളും കള്ളിമുള്ളുകളും നിറഞ്ഞ ചരൽപാതയിൽ ചവിട്ടി അയാൾ നടന്നു വരികയായിരുന്നു. പെട്ടെന്ന് ഭീതിപ്പെടുത്തും വിധം ഒരു നിലവിളി കേട്ടു. നോക്കുമ്പോൾ ഒരു തീരൂപം റോഡിലൂടെ പാഞ്ഞു വരുന്നു. ഭൂതമാണെന്ന് വിചാരിച്ച് ആദ്യം അയാൾ പേടിച്ചരണ്ടു. നീണ്ട വടിയെടുത്തു നിലത്തടിച്ച് ധൈര്യം സംഭരിക്കാൻ അയാൾ ശ്രമിച്ചു. ആ തീഗോളം അലറി വിളിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് പാഞ്ഞു വന്നു. "എന്നെ രക്ഷിക്കു......

ഒരു ചെറിയ വലിയ കാര്യം

വില്യം ഷേക്സ്പിയറുടെ ഹാംലറ്റ് എന്ന നാടകത്തിൽ പൊളോണിയസ് എന്ന കഥാപാത്രം ഒരു ചെറിയ വലിയ കാര്യം പറയുന്നുണ്ട് -Brevity is the soul of wit! ചുരുക്കിപ്പറയുന്നതിലാണ് വിവേകം. ചുരുക്കിപ്പറയുന്ന രീതിയാണ് മാധ്യമങ്ങളിൽ പൊതുവെ സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ വാക്കുകൾ കൊണ്ട് ഏറ്റവും ഫലപ്രദമായ രീതിയിൽ ഏറ്റവും എളുപ്പത്തിൽ കാര്യം പറഞ്ഞു പോകുന്ന, അതും ഏറ്റവും കൂടുതൽ കാര്യങ്ങൾ പറഞ്ഞുപോകുന്ന രീതിയാണ് മാധ്യമങ്ങൾക്കു പൊതുവെയുള്ളത്. മാധ്യമങ്ങളിലെ ഭാഷാപ്രയോഗം അവലോകനം ചെയ്യുന്ന...

യാത്ര

തന്റെ പാദങ്ങളിൽ നിന്ന് ശക്തി ചോർന്നുപോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. എങ്കിലും എവിടെയെന്നറിയാത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര അവൻ തുടർന്നു. വനത്തിന്റെ കാഠിന്യവും രാത്രി സമ്മാനിച്ച അന്ധകാരവും അവന്റെ യാത്ര കൂടുതൽ ദുഷ്കരമാക്കുവാൻ തുടങ്ങിയിരിക്കുന്നു. എന്തെന്നറിയാത്ത ലക്ഷ്യത്തിലേക്ക് ചുവടുവെയ്ക്കാൻ തുടങ്ങുമ്പോഴുണ്ടായിരുന്ന ധൈര്യം അവനിൽ നിന്ന് അന്യമായിത്തുടങ്ങി. തന്നിൽ നിന്ന് നഷ്ടമായതെന്തോ തിരികെ പിടിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹം ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിട്ടുണ്ടാവണം. ഓരോ ചുവട് നടക്കുന്തോറും ഇരുട്ടിന്റെ കാഠിന്യം കൂടിക്കൂടി വന്നു....

CORRELATION OF SOCIETY AND INTERPRETATION

Citizens must get an interpretation of the economic, political, and cultural significance of various events. The media do such interpretation through features, editorials, special articles, letters to the editor, and special discussions on radio or TV. The Internet helps citizens to exchange views on important developments. Certain wrong actions...

മൂന്നാമത്തവൾ

പതിവിലും നേരത്തെയിറങ്ങി ഇന്ന്. വീട്ടിലെത്താനുള്ള അവസാന ബസ് കണ്ടപ്പോള്‍ പിന്നൊന്നും നോക്കിയില്ല. വേഗത്തില്‍ നടക്കാനുള്ള ധൃതിയില്‍ സാരിയൊന്നു പൊക്കിപിടിച്ചപ്പോഴാണ് കടകളിലെ ബള്‍ബിന്റെ പ്രകാശത്തില്‍ തന്റെ കാലുകള്‍ക്ക് ഇത്രേം ഭംഗിയുണ്ടെന്ന് അറിയുന്നത്. ഒരു നീണ്ട മഴയ്ക്കു ശേഷമുള്ള നേരിയ കാറ്റില്‍ സാരിത്തലപ്പുകൊണ്ടും മുടിയിഴകൊണ്ടും താനൊളിപ്പിച്ചവച്ച ഉന്തിയ വയറും മുതുകത്തെ കറുത്ത മറുകും പുറത്തേയെക്കെത്തി നോക്കുന്നതായി തോന്നി. ബസ്സിൽ ആളുകള്‍ കയറിത്തുടങ്ങി. ചുറ്റും ഒരു പകലിന്റെ വിയര്‍പ്പിന്റെയും മദ്യത്തിന്റെയും പുകവലിയുടെയും മനം മടുപ്പിക്കുന്ന...

ചെറുമൻ

കാട് ചിരിച്ചു, കാലം ചിരിച്ചു, പൂത്ത കൊമ്പിലെവിടെയോ കുയിലു പാടുന്നു. കരിമൻ ചെറുമൻ നിവർന്നു നടക്കുന്നു, പേന പിടിക്കുന്നു, പ്രേമിച്ചു പോകുന്നു. വെള്ളിടി വെട്ടുന്നു, വയറ് വിശക്കുന്നു, ചീന്തിയ ചോര കുടിച്ച് വിശപ്പകറ്റുന്നു. കാട് കരയുന്നു കാലം കരയുന്നു പാടിയ കുയിലിന്റെ വായ കെട്ടുന്നു.

ആൽത്തറയിലെ മുത്തശ്ശി

സായാഹ്നം ആകും മുന്നെ കഥാനായിക ആൽത്തറയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാകും. സന്ധ്യയായി കഴിഞ്ഞാൽ പിന്നെ പുള്ളിക്കാരി ഭയങ്കര തിരക്കിലാ. എവിടെന്നൊക്കെയോ കൊണ്ടുവന്ന പൂക്കളൊക്കെവെച്ച് ആ ആൽത്തറ ചെറിയൊരു അമ്പലമാക്കും. എണ്ണ, തിരി അങ്ങനെ അല്ലറ ചില്ലറ സാധനങ്ങളും കൂടെയുണ്ടാകും. പിന്നെ ഉറക്കെ നാമം ജപിക്കലാണ്. എന്റെ കുട്ടിക്കാലം മുതൽ കാണുന്ന മാറ്റമില്ലാത്ത ഒന്ന്. ആ ആൽത്തറയ്ക്കും മുത്തശ്ശിക്കും പറയാനുണ്ടാകും ഒരുപാട് കഥകൾ, മാറി മാറി വന്ന തലമുറകളുടെ കഥകൾ. കാണുന്നവരൊക്കെ പുള്ളിക്കാരിയോട് കുശലം...