ബജറ്റ് ജേർണലിസം

Post date:

Author:

Category:

കേന്ദ്ര ബജറ്റിന്റെ കേരള പത്രങ്ങളിലേയും ദേശീയ പത്രങ്ങളിലേയും അവതരണം ലോക്‌സഭയില്‍ നിര്‍മല സീതാരാമന്‍ നടത്തിയ അവതരണത്തെക്കാളും മികച്ചതായിരുന്നു. കാരിക്കേച്ചറുകള്‍, ഗ്രാഫിക്കുകള്‍, ലോക കപ്പ് ക്രിക്കറ്റുമായി താരതമ്യം, അതുമായി ബന്ധിപ്പിച്ചുള്ള ഗ്രാഫിക്കുകള്‍, തലക്കെട്ടുകള്‍ ആകപ്പാടെ കൗതുകം.

പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. എത്ര കോടി കമ്മി എന്നൊരു തലക്കെട്ടും വില കൂടുന്നതിനെയും കുറയുന്നതിനെയും കുറിച്ചുള്ള ലിസ്റ്റുകളും ചില സാമ്പത്തിക വിദഗ്ദ്ധരുടെ ലേഖനങ്ങളും കാര്‍ട്ടൂണും കൊണ്ടായിരുന്നു ആഘോഷം. സാധാരണക്കാര്‍ക്കു മനസിലാകണം എന്നൊരു ചിന്ത തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ എല്ലാ മാധ്യമങ്ങളും റീഡര്‍ ഫ്രണ്ട്ലി ആകാന്‍ ശ്രമിക്കുകയാണ്. വായനക്കാര്‍ക്കു മനസിലാകുന്ന തരം കാര്യങ്ങള്‍ തന്നെ വേണം. എ ടു സെഡ് ഓഫ് ബജറ്റ് എന്ന രീതിയില്‍ ബജറ്റിലെ എ മുതല്‍ സെഡ് വരെയുള്ള അക്ഷരങ്ങള്‍ വച്ചു തുടങ്ങുന്ന വാക്കുകള്‍ ഇലസ്‌ട്രേഷനോടെ അവയുടെ അര്‍ഥം കൊടുക്കലും മറ്റും മിക്കവരും പരീക്ഷിക്കുന്നു.

കാലം മാറുകയും മല്‍സരം കടുക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ മാറ്റങ്ങൾ. അതിനെക്കുറിച്ച് പി.കിഷോർ പറയുന്നു.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

P Kishore
P Kishore
മലയാള മനോരമ കൊച്ചി യൂണിറ്റിൽ സ്പെഷൽ കറസ്പോണ്ടന്റാണ് പി.കിഷോർ. കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ ഒരു വർഷം അദ്ധ്യാപകനായിരുന്നു.
1990ൽ കിഷോർ മലയാള മനോരമയിൽ ചേർന്നു. 17 വർഷം തിരുവനന്തപുരം ബ്യൂറോയിൽ രാഷ്ട്രീയവും ക്രമസമാധാനവും നിയമസഭാ നടപടികളും ബിസിനസും മറ്റും റിപ്പോർട്ട് ചെയ്തു. കോമൺവെൽത്ത് പ്രസ് യൂണിയന്റെ ഹാരി ബ്രിട്ടൻ ഫെല്ലോഷിപ്പ് നേടി ലണ്ടനിലും സ്കോട്‌ലൻഡിലും പ്രവർത്തിട്ടുണ്ട്.
വികസനോന്മുഖ പത്രപ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം രണ്ടു തവണ കിഷോറിന് ലഭിച്ചു. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിരവധി തവണ ലോക്സഭാ തിരഞ്ഞെടുപ്പുകൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് പങ്കെടുത്ത വാഷിങ്ടണിലെ ജി-20 ഉച്ചകോടി മലയാള മനോരമയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്തതും കിഷോറാണ്.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: