അസ്ഥാനത്തൊരു മരം

Post date:

Author:

Category:

തിരുവനന്തപുരം ചാല കമ്പോളത്തിനകത്തുള്ള കെട്ടിടത്തിന്റെ ഭിത്തികളിൽ അപകടകരമായ നിലയിൽ വളർന്നു നിൽക്കുന്ന ആൽമരം
(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)

ശുദ്ധവായു പ്രദാനം ചെയ്യുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട് ആൽമരം. അതിനാൽത്തന്നെ ആൽമരച്ചോട്ടിൽ ഇരിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, ആ ആൽമരം മനുഷ്യജീവന് ഭീഷണിയായാലോ?

തിരുവനന്തപുരം ചാല കമ്പോളത്തിലെ പഴയ ഹോട്ടൽ കെട്ടിടത്തിന്റെ ഭിത്തികളിൽ ഒരു ആൽമരം തഴച്ചുവളർന്നു നിൽക്കുന്നു. വളരെ കാലപ്പഴക്കമുള്ള ഈ കെട്ടിടം കഴിഞ്ഞ 30 വർഷത്തോളമായി അടഞ്ഞുകിടക്കുകയാണ്.

ഒരു കാലത്ത് രുചിയേറിയ ഭക്ഷണം നൽകിയിരുന്ന ബ്രാഹ്മിൺസ് ഹോട്ടൽ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. തീർത്ഥാടകരടക്കം ധാരാളം പേർ ഇവിടത്തെ ഭക്ഷണത്തെക്കുറിച്ച് കേട്ടറിഞ്ഞ് തേടിയെത്തിയിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടൽ പൂട്ടി. ഹോട്ടലിന് വായ്പ നൽകിയ നാഗർകോവിലിലെ ഒരു ബാങ്ക് ഈ കെട്ടിടം സീൽ ചെയ്തു.

ആരും നോക്കാനില്ലാത്ത അവസ്ഥയിൽ കെട്ടിടത്തിന്റെ ചുമരുകളിൽ ആൽമരം തഴച്ചുവളർന്നു. ഇപ്പോൾ അത് അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്നു.

 

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Arun Ganapathy
Arun Ganapathy
1991 ഓഗസ്റ്റ് 31ന് കൊല്ലം പരവൂരിൽ അരുൺ നിവാസിൽ ഗണപതി ആചാരിയുടെയും സരോജയുടെയും മകനായാണ് ജി.എസ്.അരുണിന്റെ ജനനo. പരവൂർ കോട്ടപ്പുറം ഹൈസ്കൂൾ, പരവൂർ തെക്കുംഭാഗം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
കുട്ടിക്കാലം മുതൽ തന്നെ ഫോട്ടോഗ്രാഫിയിൽ താല്പര്യം പ്രകടിപ്പിച്ചുന്നു. ടി. കെ.എം. കോളേജിൽ നിന്ന് ബി.എ പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയ ശേഷം ഫോട്ടേഗ്രാഫർ ജിജോയുടെ കീഴിൽ പാർട്ട് ടൈം ആയി വെഡിങ് ഫോട്ടോഗ്രഫിയിൽ തുടക്കം. ഇപ്പോൾ കേരള മീഡിയ ആക്കാദമി തിരുവനന്തപുരം കേന്ദ്രത്തിൽ ഫോട്ടോ ജേർണലിസം വിദ്യാർത്ഥി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: