ബാൻഡിനു പകരം റേഡിയോ

Post date:

Author:

Category:

തിരുവനന്തപുരം മ്യൂസിയം വളപ്പിലെ ബാൻഡ് സ്റ്റാൻഡിൽ ഇന്ത്യ -വിൻഡീസ് മത്സരത്തിന്റെ ദൃക്സാക്ഷി വിവരണം കേൾക്കുന്നവർ
(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)

1857ലാണ് തിരുവനന്തപുരത്തെ മ്യൂസിയം പ്രവർത്തിച്ചു തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ മ്യൂസിയങ്ങളിലൊന്നാണിത്. തിരുവിതാംകൂറിലെ ഉത്രം തിരുനാള്‍ മഹാരാജാവ് രക്ഷാധികാരിയും ബ്രിട്ടീഷ് റസിഡന്‍റ് ജനറല്‍ വില്യം കല്ലൻ പ്രസിഡന്റുമായാണ് മ്യൂസിയം പ്രവർത്തനം തുടങ്ങിയത്. പിന്നീട് ആയില്യം തിരുന്നാൾ പഴയ കെട്ടിടം പൊളിച്ചുമാറ്റി 1880ൽ ഇന്നു കാണുന്ന കെട്ടിടം പണിതു.

മദ്രാസ് സർക്കാരിനു കീഴിൽ കൺസൾട്ടിങ് ആർക്കിടെക്ടായിരുന്ന റോബർട്ട് ചിഷോമാണ് യൂറോപ്യൻ -വേണാട് വാസ്തുശില്പ ശൈലികൾ സമന്വയിപ്പിച്ച് ഇത് പൂർത്തിയാക്കിയത്. ഇത് നിർമ്മിക്കാൻ എല്ലാ പിന്തുണയും നൽകിയ അന്നത്തെ മദ്രാസ് ഗവർണ്ണർ ഫ്രാൻസിസ് നേപിയർ പ്രഭുവിന്റെ ബഹുമാനാർത്ഥം ഇതിന് നേപിയർ മ്യൂസിയം എന്നു പേരുമിട്ടു.

മ്യൂസിയം കെട്ടിടത്തോളം തന്നെ പഴക്കമുണ്ട് ഇവിടെയുള്ള ബാൻഡ് സ്റ്റാൻഡിന്. ഇവിടെയാണ് തിരുവിതാംകൂർ പൊലീസിന്റെയും ബാൻഡ് വാദ്യാഘോഷം നടന്നിരുന്നത്. റാന്തൽ വെളിച്ചത്തിൽ ദിവസേന ഇവിടെ ബാൻഡ് മേളം അരങ്ങേറിയിരുന്നു. റേഡിയോയുടെ ആവിർഭാവത്തോടെ ഇവിടം റേഡിയോ ടവറായി മാറി. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു.

ആകാശവാണിയുടെ പ്രക്ഷേപണം ഇന്നും ഇവിടത്തെ സവിശേഷതയാണ്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ -വിൻഡീസ് മത്സരത്തിന്റെ ദൃക്സാക്ഷി വിവരണം കേൾക്കാൻ ഇവിടെ നല്ല തിരക്കായിരുന്നു.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

R Chanthulal
R Chanthulal
1990 ൽ തിരുവനന്തപുരം കരകുളത്ത് രഘുനാഥൻ ആശാരിയുടെയും ഓമനയുടെയും മകനായി ചന്തുലാൽ ജനിച്ചു. കരകുളം സൗന്ദര്യ സ്റ്റുഡിയോ ഉടമയായ അച്ഛന്റെ സ്റ്റുഡിയോയിൽ നിന്ന് അന്നത്തെ സാങ്കേതിക വിദ്യയായ ഫിലിം ടെക്നോളജിയും ഡാർക്ക് റൂമിനുള്ളലെ ഫോട്ടോ ഡെവലപ്പിങ്ങും കണ്ടു പഠിച്ചു. കരകുളം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി ഗവ. ഐ.ടി.ഐയിൽ ചേർന്ന് ടെക്നിക്കൽ കോഴ്സും പഠിച്ചു. അച്ഛന്റെ മരണശേഷവും വെഡിങ് ഫോട്ടോഗ്രാഫി രംഗത്ത് തുടരുന്നു.
ഇപ്പോൾ നാഷണൽ മെഡിക്കൽ കോളേജ് നെറ്റ്‌വർക്കിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐ.ടി. ഡിവിഷനു കിഴിൽ ഓഡിയോ -വിഷ്വൽ ടെക്‌നിഷ്യൻ. ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങൾ അറിയാമെങ്കിലും വാർത്ത ചിത്രങ്ങളുടെ സവിശേഷതകൾ സ്വായത്തമാക്കാൻ മീഡിയ അക്കാദമി തിരുവനന്തപുരം കേന്ദ്രത്തിൽ ഫോട്ടോ ജേർണലിസം പഠിക്കുന്നു.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: