V S Drisya

V S Drisya
3 POSTS0 COMMENTS
എറണാകുളം ജില്ലയിലെ വൈപ്പിൻ സ്വദേശിനിയാണ് വി.എസ്.ദൃശ്യ. 1997 ഒക്ടോബർ 21ന് ജനനം. അച്ഛൻ സുരേഷ്. അമ്മ ദീപ.
സെന്റ് ഗ്രിഗറീസ് യു.പി സ്ക്കൂൾ കുഴുപ്പിള്ളി, സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ കുഴുപ്പിള്ളി, ഹിദായത്തുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്ക്കൂൾ എടവനക്കാട് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എസ്.എൻ.എം മാല്യങ്കര കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി.
ബിരുദപഠന കാലഘട്ടത്തിലാണ് വായനയോടും എഴുത്തിനോടും അഭിരുചി വളർന്നത്. അതോടൊപ്പം കേരള മീഡിയ അക്കാദമിയുടെ ഇടക്കാല കോഴ്സ് ചെയ്തു. അത് പത്രപ്രവർത്തന മേഖലയോടുള്ള അടുപ്പം കൂട്ടി. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

ഇടവഴി

ആ ഇടവഴിയിൽ ഇന്നും അവൻ അവളെ തിരയുന്നുണ്ട്. അവളുടെ വരവിനായ് കാത്തിരിക്കുന്നുണ്ട്. അവനറിയാം അവൾക്കിനി ഒരു തിരിച്ചുവരവില്ലയെന്ന്. അവളുടെ നിറപുഞ്ചിരിയില്ലയിനി. അവളുടെ വിളിക്കായ് കാതോർക്കേണ്ടതില്ലയിനി. അവളുടെ കാൽചിലമ്പൊലിയില്ലയിനി. ഇന്നും അവൻ ഓർക്കുന്നു ആ ദിനം. ആരോ പിച്ചിചീന്തിയ അവളെ നെഞ്ചോട് ചേർത്തു പിടിച്ചത്. ഒരു പക്ഷേ ഇന്നവൻ ഭ്രാന്താനായിരിക്കാം. അതെ, സ്നേഹം അവനെ ഭ്രാന്തനാക്കി. സ്നേഹിക്കാൻ മാത്രം വിധിച്ചവനെ ഭ്രാന്താനെന്ന പേരിനാൽ മുദ്രകുത്തുമ്പോൾ ഓർക്കണം അവനും ഒരു ഹൃദയമുണ്ടായിരുന്നു. തന്റെ പാതിയെ അവനിൽ നിന്നടർത്തവെ ആ ഹൃദയത്തിനും മുറിവേറ്റിരുന്നു. ഇന്നും അവൻ ഏകനായി ആ ഇടവഴിയിൽ തന്റെ പാതിയെ തിരയുന്നു.

ആൽത്തറയിലെ മുത്തശ്ശി

സായാഹ്നം ആകും മുന്നെ കഥാനായിക ആൽത്തറയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാകും. സന്ധ്യയായി കഴിഞ്ഞാൽ പിന്നെ പുള്ളിക്കാരി ഭയങ്കര തിരക്കിലാ. എവിടെന്നൊക്കെയോ കൊണ്ടുവന്ന പൂക്കളൊക്കെവെച്ച് ആ ആൽത്തറ ചെറിയൊരു അമ്പലമാക്കും. എണ്ണ, തിരി അങ്ങനെ അല്ലറ ചില്ലറ സാധനങ്ങളും കൂടെയുണ്ടാകും. പിന്നെ ഉറക്കെ നാമം ജപിക്കലാണ്. എന്റെ കുട്ടിക്കാലം മുതൽ കാണുന്ന മാറ്റമില്ലാത്ത ഒന്ന്. ആ ആൽത്തറയ്ക്കും മുത്തശ്ശിക്കും പറയാനുണ്ടാകും ഒരുപാട് കഥകൾ, മാറി മാറി വന്ന തലമുറകളുടെ കഥകൾ. കാണുന്നവരൊക്കെ പുള്ളിക്കാരിയോട് കുശലം...

അമ്മ

തണുത്ത ഒരു പ്രഭാതം. വളരെ സന്തോഷത്തോടെയാണ് ആ ദിവസത്തെ ഞാൻ വരവേറ്റത്‌. ഈ ദിവസത്തിന് ഒരു പ്രത്യേക സൗന്ദര്യം ഉള്ളതായി എനിക്ക് തോന്നി. എന്റെ സ്വപ്നം യാഥാർത്ഥ്യത്തോടടുത്ത ദിവസം. ഒരുപാട്‌ കാലത്തെ പ്രയത്നഫലമയി എന്റെ ആ ആഗ്രഹം സഫലമായി. ഒരു പത്രപ്രവർത്തക, പഠിക്കുന്ന കാലം മുതലേ മനസ്സിൽ താലോലിച്ചുകൊണ്ടിരുന്ന മോഹം. ഓഫീസിലെ ആദ്യ ദിനം. ജോലി നേടി എന്ന അഹങ്കാരത്തോടെയാണ് വീട്ടിൽ നിന്നു ഞാൻ ഇറങ്ങിയത്‌. പതിവിലും വിപരീതമായി ബസ്...