Vipin Das

Vipin Das
7 POSTS0 COMMENTS
1993 ഏപ്രിൽ 1ന് പത്തനംതിട്ടയിലെ പന്തളത്ത് ശബരിദാസിന്റെയും സുജാതയുടെയും മകനായി വിപിൻ ദാസ് ജനിച്ചു. വാക്കുകൾ കൂട്ടി വായിക്കാൻ തുടങ്ങിയ പ്രായം മുതൽ വിപിൻ ദാസിന് പത്രവായന ഹരമായിരുന്നു. ഒരു ഏഴാംതര ഓണപ്പരീക്ഷയിലെ ചോദ്യത്തിന് നാലു വരി ഉത്തരം കവിതയായെഴുതിയത് മുതൽ ചെറു കവിതകൾ എഴുതാൻ തുടങ്ങി.
വ്യത്യസ്തമായ ചിത്രങ്ങൾ പകർത്തുന്നതിഷ്ടപ്പെടുന്നു. സംഗീതവും സിനിമയും തന്റെ സ്വഭാവരൂപവത്കരണത്തിൽ വളരെ സ്വാധീനം ചെലുത്തുന്നുവെന്ന് വിപിൻ നിരീക്ഷിക്കുന്നു. ബി.എസ്.സി. ഇലക്ട്രോണിക്സ് ബിരുദധാരിയായ വിപിൻ അനുബന്ധ മേഖലകളിൽ കുറച്ചുകാലം പ്രവർത്തിച്ചു. അതിനുശേഷം എഴുത്തിനോടുള്ള പ്രണയം പരിപോഷിപ്പിക്കാൻ കേരള മീഡിയ അക്കാഡമിയിൽ ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ പഠിക്കാനെത്തി.

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

ചിരി

ചോദിക്കാറുണ്ട് ചിലര്‍ എന്തേ ചിരിക്കാനിത്ര മടിയെനിക്കെന്ന്. ചിരിപ്പിക്കും ഞാൻ ചിരിപ്പിക്കാനായും ചിരിക്കും. പക്ഷേ എനിക്കെന്നേ ചിരിപ്പിക്കണമെങ്കിൽ, എളുപ്പം കഴിയുവതില്ലതിനു ഞാനെന്നേ ജയിക്കണം. അല്ലെങ്കിലെന്നിലെ മറ്റൊരു എന്നേ തോല്പിക്കണം അതു വരെ കാണും ചിരികൾ, കപടമല്ലോ, വെറും മൂടുപടം. പുറമേ കാണും ചിരിക്കാഴ്ച്ചയല്ല, പൊരുളുമാത്മാവുമടങ്ങും ചിരി. ആ ചിരി, ജീവനതുള്ള ചിരി. പൊള്ളയല്ലാതുള്ളിലുളവായിടും കള്ളമില്ലാതുള്ള നേരിൻ ചിരി.  

TIMES WITH “TIMES” EDITOR

‘I saw these men in black, there were a few actually’ -Anuradha Bhasin, the Executive Editor of Kashmir Times recollected her co-passengers in flight to Kochi. It was about Sabarimala devotees. ‘It is the season now’ -I replied and gained some confidence. She might be tired as she was in flight...

വിട

നിശയുടെ ദൂരങ്ങൾക്കപ്പുറം തിരികെ വരും പുലരി പോൽ ഇനിയും വരികയില്ലാ വഴിയിൽ ഞാൻ. ഒരു മണൽത്തരി ഞാൻ. നിൻ തിരയിൽപ്പെട്ടുഴലാ- നില്ലയിനിയും. മറവിയുടെയാഴങ്ങളിൽ വിരഹജലത്തിൽ മുങ്ങിച്ചാകാനൊരിടം തന്നില്ല നീ. നിന്റെയുള്ളിൽ, ഓർമ്മകൾ സ്വപ്നങ്ങളാകാമായിരുന്ന രാത്രികളിൽ ഞാൻ നശിപ്പിച്ച നിദ്രകൾക്ക് മാപ്പ്. നീ നശിപ്പിച്ച സ്വപ്നങ്ങൾക്കും നീ ജനിപ്പിച്ച വരികൾക്കും നന്ദി.

വേനല്‍

എന്നനുരാഗം പറയാന്‍ വൈകി ഞാന്‍ നിന്നനുരാഗം അറിയാന്‍ വൈകി ഞാന്‍. ഇന്നീ വാര്‍ദ്ധക്യമാം വേനലില്‍ ദാഹജലമാകില്ല ഈ പാഴ്വാക്കുകള്‍. മഞ്ഞുപോല്‍ നേര്‍ത്തതാം കൗമാരയൗവ്വനങ്ങള്‍. അന്നതറിഞ്ഞില്ല തീച്ചൂടുള്ള രക്തത്താല്‍. ആ തീയിലെന്‍ അടങ്ങാത്ത പ്രണയവും അതു കൂടുതലാളാതെ കെടാതെ കാത്തു ഞാന്‍. കടപുഴന്നകന്ന രണ്ടു മരങ്ങള്‍ നാം നമ്മുടെ ശാഖകള്‍, വിധിയാല തിരുവഴിയായ്. നീയറിഞ്ഞുവോ എന്‍ സൗഹൃദത്തണലില്‍ വേദന മാത്രം തന്ന പ്രണയമുണ്ടായിരുന്നെന്ന്? അന്നു തളിര്‍ത്തു നിന്നപ്പോഴോര്‍ത്തില്ല, ഇങ്ങനെയെരിയാനൊരു വേനലുണ്ടെന്ന്. എങ്കിലും സന്തോഷമുള്‍ക്കാമ്പിലുള്ള സത്യങ്ങള്‍ നീയറിഞ്ഞുവല്ലോ. ഒരു പുഴയായൊഴുകാന്‍ കൊതിച്ചിരുന്നു വിധിയാപ്പുഴവെട്ടി ഗതിമാറ്റി വിട്ടു. നൂറ്റാണ്ടിനപ്പുറം ഒഴുകിയാപ്പുഴകള്‍. ഇനിയൊരു സംഗമമില്ലതിനു സമയവുമില്ല. ഏതു പുഴയുമൊരു വേനലില്‍ വറ്റും അടുത്ത മഴയ്ക്കു...

പിഴ… വലിയ പിഴ!!

"നിയമം പാലിക്കൂ, നിങ്ങളുടെ പണം ലാഭിക്കൂ" "Police is watching you" പലയിടങ്ങളിലും മുന്നറിയിപ്പ് കാണാനിടയായി. Police is watching you എന്ന വാചകത്തിനൊപ്പം പല പല സ്ക്രീനുകളിൽ നോക്കി ഇരിക്കുന്ന ഒരു പോലിസുദ്യോഗസ്ഥന്റെ ചിത്രവുമുണ്ട്. ട്രാഫിക്ക് നിയമങ്ങൾ പാലിച്ച് സമചിത്തതയോടെ വാഹനമോടിച്ച് ജീവൻ രക്ഷിച്ചു കൊണ്ടു പോകൂ എന്ന് പറയേണ്ടിടത്ത് പണം ലാഭിക്കൂ എന്നായതിന് പുനർനിർണയിച്ച ഗതാഗത ലംഘനങ്ങൾക്കുള്ള 'ഭീമ'പിഴത്തുകകൾ തന്നെയാണല്ലൊ കാരണം. എന്തായാലും ട്രാഫിക്ക് നിയമങ്ങൾ പാലിച്ച് സമചിത്തതയോടെ വാഹനമോടിച്ച്...

കവിതയിൽ

ഈ മഞ്ഞുകാലത്തെ പകൽവെയിലിന് പുലർമഞ്ഞുതേച്ച കാറ്റിന്റെ ആവരണം. ഒറ്റപ്പെടലിന്റെ അഹങ്കാരത്തിന് എന്നും കൂട്ടായ കവിത പോലെ. ഏകാന്തതയുടെ ഏകാഗ്രത നിറഞ്ഞ നിമിഷങ്ങളിൽ നിറഞ്ഞു തുളുമ്പിയ മൗനത്തിൻ പ്രതികരണമായ് ജനിക്കുന്നു കവിത. പ്രണയത്തിന്റെ അളവില്ലാത്ത മായിക പ്രപഞ്ചം ഉള്ളിലൊതുക്കി ചുരുക്കും പോലെ പകരുന്നതു കടലാസിലും കവിതയായ് ചുരുക്കി. അതേ തീവ്രതയോടെ തന്നെ ഉള്ളിൽ കുഴിച്ചുമൂടപ്പെട്ട പകയുടെ ഇടുങ്ങിയ, ഇരുണ്ട ശേഷിപ്പുകളും കടന്നു വരാറുണ്ടു കവിതയിൽ.