N A Umar Farook

N A Umar Farook
3 POSTS0 COMMENTS
1994 ഏപ്രിൽ 26ന്‌ സലീം ഫാറൂഖിയുടെയും ലൈലയുടെയും മകനായി എൻ.എ.ഉമർ ഫാറൂക്ക് ജനിച്ചു. ആ കാലത്ത് ജനിച്ച മിക്കവരെയും പോലെ ഉമറിനെയും വായനയുടെ ലോകത്തിലേക്കെത്തിച്ചത്‌ ബാലപ്രസിദ്ധീകരണങ്ങൾ തന്നെയായിരുന്നു. ഔദ്യോഗിക യാത്രകൾക്ക്‌ ശേഷം വീട്ടിലേക്ക്‌ മടങ്ങുന്ന മുൻ അധ്യാപകനും ദേശീയ വിദ്യാഭ്യാസ ഉപദേശക സമിതി അംഗവുമായിരുന്ന പിതാവ്‌ കൊണ്ട്‌ വരുന്ന പുസ്തകങ്ങളിലൂടെയായിരുന്നു അറിവിന്റെ ലോകത്തിലേക്കെത്തിയത്‌. ചെറുപ്പം മുതലെ വായനയിലും എഴുത്തിലും ഉള്ള അഭിരുചി കാണിച്ചിരുന്ന ഉമർ സ്കൂൾ കാലഘട്ടത്തിൽ വിവിധ കലാമേളകളിലും, വിജ്ഞാന മത്സര പരീക്ഷകളിലും പങ്കെടുത്ത്‌ സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌.
മെക്ക യു.പി സ്കൂൾ, എച്ച്‌.എസ്‌.എസ്‌. വളയൻചിറങ്ങര, ജെ.എച്ച്‌.എസ്‌.എസ്‌. തണ്ടേക്കാട്‌ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യഭാസം പൂർത്തിയാക്കിയ‌‌ ശേഷം കളമശ്ശേരി പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. പക്ഷേ, ഉമറിന്‌ തന്റെ മേഖല ഇതല്ല എന്ന് മനസ്സിലാക്കാൻ അധികം നാളുകൾ വേണ്ടി വന്നില്ല. തുടർന്ന് വീണ്ടും ‌വായനയുടെയും എഴുത്തിന്റെയും ലോകത്തിലെത്തി.
ഫാറൂഖ്‌ കോളേജ്‌ ക്യാമ്പസിൽ നിന്ന് ഫംഗ്ഷണൽ അറബിക്കിൽ ഡിഗ്രി പൂർത്തിയാക്കിയ ഉമർ ‌എഴുത്തിലുള്ള അഭിരുചി മിനുസപ്പെടുത്താനും അത്‌ ജനപക്ഷത്ത്‌ നിന്ന് ഉപയോഗിക്കാനും ഏറ്റവും മികച്ച വഴി പത്രപ്രവർത്തനമാണെന്ന് മനസ്സിലാക്കിയതോടെ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ പഠിക്കാനെത്തി.
യാത്രകളെ സ്നേഹിക്കുന്ന, യാത്രാനുഭവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഇദ്ദേഹം ഭാരതത്തിലെ 15ഓളം സംസ്ഥാനങ്ങളിലൂടെ, വ്യത്യസ്ത സംസ്കാരങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്‌. അതോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്‌. ഉമറിന്റെ രചനകൾ ഓൺലൈൻ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇങ്ങനൊരു യാത്ര ഇനിയില്ല തന്നെ!

ഉറക്കത്തിൽ ചിലർ സ്വപ്നം കാണും. അതിൽ ചിലർ കണ്ട സ്വപ്നങ്ങൾ ആലോചിച്ചിരിക്കും. മറ്റു ചിലരാകട്ടെ സ്വപ്നങ്ങൾ കണ്ട് തീരുന്നിടത്ത് യാത്ര തുടങ്ങും. അതാകട്ടെ ചരിത്രത്തിലേക്കുള്ളവയായി മാറുകയും ചെയ്യും. ഇതിനെല്ലാം ഒരു ഉറക്കം മാത്രം മതി. പഠിത്തവും പരീക്ഷയും കഴിഞ്ഞ് റൂമൊഴിയുന്നതിന് മുമ്പുള്ള "സേവനവാരാചാരണം" തകൃതിയായി നടക്കുമ്പോഴും ഒരു സ്വപ്നത്തിന്റെ തുടക്കമായിരിക്കും ഇതെന്ന് നാൽവർ സംഘം കരുതിയിരുന്നില്ല. യഥാർത്ഥ "അധോലോകമായിരുന്ന" മുറി വൃത്തിയാക്കിയ ശേഷം ബാക്കി വന്ന ആക്രി സാധനങ്ങൾ...

ജീവിതയാത്ര

• വിധി ഒരു സെക്കൻഡ് വൈകിയതു കൊണ്ട്‌ അവസാന ബസ്‌ നഷ്ടപ്പെടുന്ന അവസ്ഥ • തിരക്ക്‌ ആളെ കുത്തി നിറച്ച്‌ വരുന്ന ബസിൽ കേറിപ്പറ്റാനുള്ള കുതിപ്പും വെപ്രാളവും • അസൂയ നല്ല തിരക്കുള്ള ബസിൽ ഇരുന്ന് യാത്ര ചെയ്യുന്നവരോട്‌ നിന്ന് യാത്ര ചെയ്യുന്നവർക്കുണ്ടാകുന്ന മനോഭാവം • ആകാംക്ഷ നിൽക്കാൻ പോലും ഇടമില്ലാത്ത ബസിൽ ഇരിക്കാൻ എവിടെയെങ്കിലും ഒരു സീറ്റ്‌ കിട്ടുമോ എന്ന ചിന്ത • മൽസരം കമ്പിയിൽ തൂങ്ങി നിൽക്കുന്ന സമയത്ത്‌ അടുത്തിരിക്കുന്ന ആളുടെ സ്റ്റോപ്പെത്തുമ്പോൾ ആ സീറ്റിന്‌ വേണ്ടി ഉണ്ടാകുന്ന...

ചവിട്ടിനെ തോല്പിച്ച ചിരി

10 മണിക്ക്‌ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രയിൻ കയറുമ്പോൾ സ്ലീപ്പർ കോച്ചിന്റെ വാതിലിൽ അയാളെ കണ്ടിരുന്നു. മുഷിഞ്ഞ്‌ നാറിയ കീറപ്പുതപ്പും മൂടിച്ചുറ്റി കിടക്കുന്നു. ഒറ്റ നോട്ടത്തിൽ മനസ്സിലാകും കള്ള് കുടിച്ച്‌ ലക്കില്ലാതെ കിടക്കുന്ന ആളാണെന്ന്‌. വെള്ളം കാണാത്തതിനാൽ ചെമ്പിച്ച്‌ ജട പിടിച്ച്‌ അലസമായി കിടക്കുന്ന മുടിയിഴകൾ. കൈയിലും കഴുത്തിലുമായി ചുറ്റിക്കിടക്കുന്ന കുറേയേറെ ചരടുകൾ. ചെവി തുളച്ച്‌ പുറത്ത്‌ വന്ന കടുക്കൻ. നല്ല ഒന്നാന്തരമൊരു ഭ്രാന്തൻ കാഴ്ച തന്നെ. ഇറങ്ങപ്പോകാൻ...