T K Veena

T K Veena
2 POSTS0 COMMENTS
എറണാകുളം ചോറ്റാനിക്കര സ്വദേശിയായ ടി.കെ.വീണ 1998 ഏപ്രിൽ 2ന് കെ.കൊച്ചനിയന്റെയും ശ്രീദേവിയുടെയും മകളായി ജനിച്ചു. ജി.വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര, സെന്റ് മേരീസ് എച്ച്.എസ്.എസ്. തലക്കോട് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദം നേടി.
ഡെൻ എം.ടി.എൻ., 4ടിവി തുടങ്ങിയ വാർത്താചാനലുകളിൽ അവതാരക ആയി പ്രവർത്തിച്ചു. സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ചാനലിലെയും സിനിമയിലെയും പ്രവർത്തനം ദൃശ്യമാധ്യമത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹമുണർത്തി. ഇതിനൊപ്പം എഴുത്തിലുള്ള താല്പര്യം കൂടി ചേർന്ന് കേരള മീഡിയ അക്കാദമിയിലെ ടെലിവിഷൻ ജേർണലിസം വിദ്യാർത്ഥിനിയാക്കി.
ഇൻഫോപാർക്കിൽ സീനിയർ സോഫ്ട്വേർ എൻജിനീയറായ സനു കെ.സോമനാണ് വിണയുടെ ഭർത്താവ്. മീനാക്ഷി മകൾ.

ഒരു ആനക്കഥ

ചോറ്റാനിക്കരക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു സീത. സീത എന്നത് ഒരു ആനയാണ് -ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ആന. സീതയുടെ ജീവിതകഥ സംഭവബഹുലമാണ്. എല്ലാ ആനക്കഥകളും അങ്ങനെയാണല്ലോ! 1966ൽ തിരുവില്വാമല ക്ഷേത്രത്തിനടുത്താണ് സീത എന്ന കുട്ടികുറുമ്പിയായ ആനയെ ആദ്യമായി ജനങ്ങൾ കാണുന്നത്. ഒരുനാൾ സൂര്യൻ ഉദിച്ചുയരുന്ന സമയത്ത് ക്ഷേത്രത്തിനടുത്ത് ഒരു വലിയ കയറിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ കുഞ്ഞിപ്പെണ്ണ്. അച്ഛനും അമ്മയും ആരെന്നോ എവിടെ നിന്നു വന്നുവെന്നോ അറിയാത്ത ഒരു അനാഥപ്പിറവി. 1966ൽ...

ഓണച്ചിന്ത

പ്രളയം സൃഷ്ടിച്ച മുറിവുകൾ ഉണങ്ങിയിട്ടില്ല. വേദനയ്ക്കു മരുന്നും ആശ്വാസവുമൊക്കെ തേടിയലയുകയാണ് മലയാളി. പക്ഷേ, തൽക്കാലത്തേക്കെങ്കിലും മലയാളി വേദന മറന്നുവോ? അങ്ങനെ സംഭവിച്ചുവെങ്കിൽ ഉറപ്പ് -ഓണമെത്തി. പ്രളയത്തിന്റെ വേദന മലയാളി മറന്നിട്ടില്ല. പക്ഷേ, തോൽക്കാൻ മനസ്സില്ലാത്ത മലയാളി വേദനകൾ മറന്നതായി ഭാവിക്കുന്നുണ്ട്. ആഘോഷം വേദനയ്ക്ക് മറുമരുന്നാണ്. നാനാജാതി മതസ്ഥർ ഒരുപോലെ ആഘോഷിക്കുന്ന ഓണത്തെക്കാൾ വലിയ മരുന്ന് നമുക്കില്ല തന്നെ. പ്രളയം അതിജീവിച്ച് ഉയിർത്തെഴുന്നേറ്റു വന്ന മലയാളിയുടെ ഓണം. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷം - ഓണം. അക്ഷരാർത്ഥത്തിൽ ഇന്ന് മലയാളി കാണം വിറ്റ് ഓണം...