S D Prins

S D Prins
3 POSTS0 COMMENTS
http://www.prinsights.in%20
1964ല്‍ കൊല്ലം ജില്ലയിലെ ചിതറയിലാണ് എസ്.ഡി.പ്രിൻസ് ജനിച്ചത്. കഴക്കൂട്ടം സൈനിക് സ്കൂള്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കേരള സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ ആൻഡ് ജേർണലിസം വകുപ്പ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം . ഇംഗ്ലീഷ് സാഹിത്യത്തിലും കമ്മ്യൂണിക്കേഷന്‍ ആൻഡ് ജേർണലിസത്തിലും ബിരുദാനന്തരബിരുദം. ജേർണലിസം, ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ് എന്നിവയില്‍ ബിരുദാനന്തര ഡിപ്ലോമ.
1991 മുതല്‍ മാധ്യമ, പബ്ലിക്ക് റിലേഷന്‍സ് രംഗങ്ങളില്‍ പ്രിൻസ് പ്രവര്‍ത്തിക്കുന്നു. ആകാശവാണിയുടെ ബോംബെ, തിരുവനന്തപുരം നിലയങ്ങളില്‍ പ്രോഗ്രാം ഓഫീസര്‍ , കേരള സര്‍വകലാശാല പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍, കെ.എസ്.ഇ.ബി. ഡയറക്ടര്‍ -പബ്ലിക്ക് റിലേഷന്‍സ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരള രാജ് ഭവന്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറാണ്.
പ്രക്ഷേപണത്തില്‍ ദേശീയതലത്തിലും , മാധ്യമനിരൂപണ രംഗത്ത് സംസ്ഥാനതലത്തിലും അംഗീകാരം. കലാകൗമുദിയിൽ വോയ്സ് ഓവര്‍, മാധ്യമത്തിൽ ടെലികാലം, മീഡിയയിൽ ഒരു വാക്ക് തുടങ്ങിയ പംക്തികള്‍ കൈകാര്യം ചെയ്തു.

ഒരു ചെറിയ വലിയ കാര്യം

വില്യം ഷേക്സ്പിയറുടെ ഹാംലറ്റ് എന്ന നാടകത്തിൽ പൊളോണിയസ് എന്ന കഥാപാത്രം ഒരു ചെറിയ വലിയ കാര്യം പറയുന്നുണ്ട് -Brevity is the soul of wit! ചുരുക്കിപ്പറയുന്നതിലാണ് വിവേകം. ചുരുക്കിപ്പറയുന്ന രീതിയാണ് മാധ്യമങ്ങളിൽ പൊതുവെ സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ വാക്കുകൾ കൊണ്ട് ഏറ്റവും ഫലപ്രദമായ രീതിയിൽ ഏറ്റവും എളുപ്പത്തിൽ കാര്യം പറഞ്ഞു പോകുന്ന, അതും ഏറ്റവും കൂടുതൽ കാര്യങ്ങൾ പറഞ്ഞുപോകുന്ന രീതിയാണ് മാധ്യമങ്ങൾക്കു പൊതുവെയുള്ളത്. മാധ്യമങ്ങളിലെ ഭാഷാപ്രയോഗം അവലോകനം ചെയ്യുന്ന...

മാര്‍ക്വേസിന്റെ മാധ്യമപ്രവര്‍ത്തനം

വിശ്വവിഖ്യാത നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ് തന്റെ ചെറുപ്പകാലത്ത് ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. സാധാരണ വാര്‍ത്തകളെ ഫീച്ചറാക്കി, ഫീച്ചറുകളില്‍ നിന്ന് അവയെ നോവലുകളാക്കുന്ന രീതി അദ്ദേഹത്തിന് വശമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മാധ്യമങ്ങളില്‍ എഴുതുന്ന ഓരോ കാര്യത്തെപ്പറ്റിയും അദ്ദേഹത്തിന് വ്യക്തമായ ധാരണയും മാധ്യമത്തിന്റെ ശൈലിയെക്കുറിച്ചുള്ള കൃത്യമായ നിലപാടുകളും ഉണ്ടായിരുന്നു. വസ്തുതകളില്‍ നിന്ന് നാടകീയതയിലേക്കും പിന്നീട് ഭാവനയുടെ സഹായത്തോടെ മറ്റൊരു ലോകത്തിലേക്കും വായനക്കാരെ കൊണ്ടു പോകുന്ന ഒരു ശൈലിയായിരുന്നു മാര്‍ക്വേസിന്റേത്. ലോകത്തെ ഏറ്റവും നല്ല...

രാജഭരണം തിരികെ വന്നോ?

ചില മലയാള പത്രങ്ങളുടെ തലക്കെട്ട് കണ്ടാൽ നാട്ടിൽ രാജഭരണം തിരികെ വന്നുവെന്നു തോന്നിപ്പോകും. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കാര്യം പറയുമ്പോഴും രാജഭരണത്തിലെ കുളിര് വിടുന്നില്ല. ഇത് പോലെ തന്നെ മൊറട്ടോറിയത്തിന് നല്ലൊരു വാക്കു കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല എന്നത് ദുഃഖകരമാണ്. നല്ല ഭാഷ രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. മാധ്യമങ്ങളുടെ ഭാഷാപ്രയോഗത്തിലെ പുതുമയും പിശകുകളും അതിനാൽത്തന്നെ വളരെ പ്രധാനപ്പെട്ടതാണ്. ഈ രംഗത്ത് സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണ്. മാധ്യമങ്ങളിലെ ഭാഷാപ്രയോഗം അവലോകനം ചെയ്യുന്ന...