Salu S Tripunithura

Salu S Tripunithura
3 POSTS0 COMMENTS
തൃപ്പുണിത്തുറ സ്വദേശിനിയായ പി.എസ്.ശാലു 1998 ഫെബ്രുവരി 7ന് എ.കെ.ശശിയുടെയും ഗീതയുടെയും മകളായി ജനിച്ചു. സെന്റ് മേരീസ് എൽ.പി.എസ്. തൃപ്പുണിത്തുറ, വി.എച്ച്.എസ്.എസ്. ഇരുമ്പനം, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഉദയംപേരൂർ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൂത്താട്ടുകുളം ടി.എം.ജേക്കബ്ബ് സ്മാരക ഗവൺമെന്റ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.
കൈരളി ടിവിയിൽ അസിസ്റ്റന്റ് പ്രോഗ്രാം പ്രൊഡ്യൂസർ ട്രെയ്നിയായി പഠന കാലത്ത് ജോലി ചെയ്തിരുന്നു. പഠനത്തിനു ശേഷം ദേശാഭിമാനിയിൽ കുറച്ചുകാലം പ്രവർത്തിച്ചു. കുട്ടികളുടെ വിനോദ വിജ്ഞാന പരിപാടികൾ സംപ്രേഷണം ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ വിക്ടേഴ്‌സ് ചാനലിൽ അസ്സിസ്റ്റന്റ് ആയും പ്രവർത്തിച്ചു. അതിനുശേഷം തിരുവനന്തപുര ഒരു വർഷം ചില ഓൺലൈൻ മാധ്യമങ്ങളിൽ ജോലി ചെയ്തു.
സങ്കടങ്ങൾ അക്ഷരങ്ങളാക്കി മാറ്റുന്ന പതിവ് കുട്ടിക്കാലത്ത് തുടങ്ങിയതാണ്. അക്ഷരങ്ങളിലൂടെ സങ്കടത്തെ ഇല്ലാതാക്കാനായിരുന്നു ശ്രമം. അത് എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചു. ടെലിവിഷൻ വാർത്തയോട് കുട്ടിക്കാലത്തു തന്നെ തോന്നിയ പ്രണയം കൂടിയായപ്പോൾ മാധ്യമപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ടി.വി. ജേർണലിസം വിദ്യാർത്ഥിനി.

നനവുള്ള കിനാവ്

ഇപ്പോൾ ഈ വരാന്തയിലിരുന്നു മഴ കാണാൻ എന്തോ ഒരു ഭംഗിതോന്നുന്നു. ഇത്രയും നാൾ കാർമേഘം വന്ന് മൂടിയമനസ്സുമായി ഇവിടെ ഇരുന്നത് കൊണ്ടാകാം ഈ ഭംഗി എനിക്ക് നേരത്തെ ആസ്വദിക്കാൻ കഴിയാതെ പോയത്. എന്നാൽ ഇന്ന് ഇരുണ്ട മേഘങ്ങളെ തുടച്ചുമാറ്റി തെളിഞ്ഞു കിടക്കുന്ന എന്റെ മനസിലേക്കാണ് ഈ മഴ പെയ്തിറങ്ങുന്നത്. മഴയ്ക്കൊപ്പം വീശുന്ന നല്ല തണുത്തകാറ്റ് എന്റെ ശരീരത്തെക്കൂടി ശുദ്ധിയാക്കിയപോലെ. ഇന്ന് ഇരുണ്ട മേഘങ്ങളെ തുടച്ചുമാറ്റി തെളിഞ്ഞു കിടക്കുന്ന എന്റെ മനസിലേക്കാണ്...

കുമിളക്കാഴ്ച

ഒരു ബാലന്റെ കുട്ടിക്കളിയിൽ പിറന്നതാണ് ഈ കുമിള. അവൻ പ്രതീക്ഷിച്ചതിലും വലുതായി അത് പറന്നുയർന്നു. കണ്ടു നിന്ന പെൺകുട്ടി ആ കുമിള കൈയിൽ താങ്ങാൻ ശ്രമിച്ചു. കുമിളയിലൂടെ മറുവശത്ത് തെളിഞ്ഞത് ലെൻസിലൂടെയെന്ന പോലുള്ള ദൃശ്യം. ഒരു നിമിഷാർദ്ധത്തിലെ ക്ലിക്കിൽ പിറന്ന ചാരുത!

മുഖംമൂടി

എന്നും രാവിലെ ഓഫീസിലേക്ക് നടക്കുന്ന വഴി പതിവായി ഞാൻ ഒരു അമ്മയെയും മകനെയും കാണാറുണ്ട്. ഒരു 12 വയസുള്ള കൊച്ചുപയ്യനും അവന്റെ അമ്മയും.. അവൻ ആകെ ഉണങ്ങി വല്ലാതെ ഇരിക്കുവാ, കണ്ടാൽ വളരെ സങ്കടം തോന്നും.. അവന്റെ അമ്മയോ, മുഖത്ത് മുഴുവൻ ദേഷ്യഭാവമാണ് എപ്പോഴും.. നടപ്പാതയിലൂടെ കൂട്ടുകാരുമൊത്ത് രാവിലെ ജോലി കാര്യങ്ങളും മറ്റും ചർച്ച ചെയ്ത് വരുന്ന വഴിയാണ് എന്നും വഴിയരികിൽ ഇവരെ കണ്ടു മുട്ടുന്നത്. കൂടിക്കാഴ്ചകൾ പതിവായപ്പോൾ ഞാൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ ഒരു...