Reshma Raj

Reshma Raj
4 POSTS0 COMMENTS
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയാണ് രേഷ്മ രാജ്. പട്ടിക്കാട് ഗവ. ഹയര്‍ സെക്രണ്ടറി സ്‌കൂളില്‍ നിന്ന് ഹ്യൂമാനിറ്റിസില്‍ പ്ലസ് ടു പാസായ രേഷ്മ മമ്പാട് എം.ഇ.എസ്. കോളേജില്‍ നിന്ന് മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദം നേടി.
ചെറുപ്പം തൊട്ടേ പ്രകൃതിയോടും ചുറ്റുപാടിനോടും ഉള്ള ഇഷ്ടം വളര്‍ന്നപ്പോള്‍ ക്യാമറയോടും ജേര്‍ണലിസത്തോടുമുള്ള താത്പര്യമായി മാറി. അത് കൊണ്ട് തന്നെ ഡിഗ്രി കാലം മുതല്‍ക്കേ പ്രകൃതിയെ അറിയാനുള്ള യാത്രകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു.
മാധ്യമ പഠനത്തിന്റെ ഭാഗമായി ജയ്ഹിന്ദ്, മീഡിയവണ്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശീലനകാലത്ത് ശ്രദ്ധേയമായ വാര്‍ത്തകള്‍ ചെയ്യാന്‍ രേഷ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഡിഗ്രി പഠനകാലം മുതല്‍ക്ക് ഫ്രണ്ട്സ് ഓഫ് നേച്വര്‍ (FON India) എന്ന പരിസ്ഥിതി സംഘടനയില്‍ സജീവാംഗമാണ്. ഇപ്പോള്‍ പഠനത്തോടൊപ്പം തന്നെ FONന്റെ പബ്ലിക് റിലേഷന്‍ ഓഫീസറും സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററും ആയി പ്രവര്‍ത്തിക്കുന്നു. കൂടാതെ പരിസ്ഥിതി, സിനിമ, സാമൂഹികപ്രവര്‍ത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്യാമ്പുകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുകയും ചിലയിടത്ത് റിസോഴ്സ് പേഴ്‌സണ്‍ ആയി പോകുകയും ചെയ്തുവരുന്നു.
ഇഷ്ട്ടപ്പെട്ട മേഖല Environmental Journalism, Wild Life Photography, Natural Photography, Social -Local Reporting, Natural and Social Works എന്നിവയാണ്. അതോടൊപ്പം യാത്രകളും ഫോട്ടോഗ്രാഫിയും എഴുത്തും വായനയും വരയും സിനിമയും പാട്ടുമെല്ലാം ഇഷ്ടം തന്നെ. ഇപ്പോള്‍ കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി.

ഇവൾക്കായ് ഒപ്പം നിൽക്കൂ

ഒരു കുഞ്ഞു കഥ വായിച്ചപ്പോൾ ഉള്ളിൽ ഒരു വിഷമം തോന്നി... നമ്മുടെ വലിയൊരു സമ്പത്ത് നമ്മൾ തന്നെ നഷ്ടമാക്കുന്നതോർത്തപ്പോൾ വല്ലാത്ത ദേഷ്യവും... കഥ ഇങ്ങനെയാണ് പുതുമഴയിലെ മീൻപിടിത്തം ഒരു ദുരന്ത കഥ! മഴ പെയ്തു വയലും തോടും നിറഞ്ഞു തുടങ്ങിയ ഒരു പുതുമഴക്കാലത്താണ് ഞാൻ ചാലിയാറിലെ ഒരു കടവിൽ കുളിക്കാനിറങ്ങിയത്. ആദ്യ മഴയിൽ തന്നെ പുഴ കലങ്ങിയിരുന്നു. ഒരു തോണിക്കാരൻ എന്റെയരികിലൂടെ തുഴഞ്ഞു പോയപ്പോൾ അവന്റെ തോണിയിലേക്ക് ഒന്ന് എത്തി നോക്കി. നല്ല...

പുഴയോരത്തെ പൂക്കാലം

പുഴയെ സംരക്ഷിക്കാൻ പൂക്കൾ! ആദ്യം കേൾക്കുമ്പോൾ ആരും അത്ഭുതപ്പെടും. പക്ഷേ, സംഗതി സത്യമാണ്. വിദേശത്തെ കഥയല്ല പറയുന്നത്. ഇങ്ങ് കേരളത്തിൽ, നമ്മുടെ ചാലിയാറിന്റെ തീരത്ത്. പുഴയുടെ തീരത്തും ചതുപ്പിലുമല്ലാം വളരെ നന്നായി വളരുന്ന പൂവരശ്ശ് ഇനി ചാലിയാർ തീരത്തെ മഞ്ഞപ്പൂക്കളാൽ സമൃദ്ധമാക്കും. ചാലിയാറിലെ ഊർക്കടവ്, കവണകല്ല്‌ പാലത്തിന് താഴെയായി ചുങ്കപ്പള്ളി വരെയുള്ള ഇരുകരകളിലുമായി പൂവരശ് നട്ടുപിടിപ്പിച്ചു. മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ ശാന്തിഗ്രാമത്തിലെ നവോദയ ക്ലബ്ബിലെ ചെറുപ്പക്കാരാണ് തോണിയിൽ സഞ്ചരിച്ച്...

തിരുവാതിരയുടെ ഞാറ്റുവേലക്കാലം

ഒരു തിരുവാതിര ഞാറ്റുവേല കാലം കൂടി വരവായി... ജൂണ്‍ 22ന് തിരുവാതിര ഞാറ്റുവേല തുടങ്ങും. 365 ദിവസങ്ങളെ 14 ദിവസങ്ങള്‍ വീതമായി ഭാഗിച്ചാണ് ഓരോ ഞാറ്റുവേലയും കാണാക്കാക്കുന്നത്. നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ ഞാറ്റുവേലയും. അതില്‍ ഏറ്റവും വിശേഷപ്പെട്ടതാണ് 'തിരുവാതിര' ഞാറ്റുവേല. ഞായറിന്റെ വേളയാണ് ഞാറ്റുവേല. നല്ല സൂര്യപ്രകാശം, പെയ്‌തൊഴിയാത്ത മഴ, ഏതു മരത്തെയും ഉലയ്കുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റ്... എല്ലാം ഒത്തുചേരുന്ന പ്രകൃതിയുടെ വരദാനം. അതാണ് തിരുവാതിര ഞാറ്റുവേലക്കാലം. വീട്ടിലെ പ്രായം ചെന്നവര്‍...

അവനവനെ വായിക്കുക, പ്രകൃതിയെയും

വായന എന്ന് കേട്ടാല്‍ ആദ്യം മനസ്സിലേക്ക് വരുക 'വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ച് വളര്‍ന്നാല്‍ വിളയും. വായിക്കാതെ വളര്‍ന്നാല്‍ വളയും' എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളാണ്. ബാല്യം തൊട്ടേ കേട്ട് വളര്‍ന്നതായതിനാല്‍ നമുക്കൊപ്പം വരികളും വളര്‍ന്നു. ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛനും കുമാരനാശാനും വള്ളത്തോളും ചന്തു മേനോനും അടങ്ങുന്ന സാഹിത്യനായകന്മാരുടെ സൃഷ്ടികളിലൂടെയാണ് മലയാളി, വായനയുടെ ലോകത്തേക്ക് ചുവട് വെച്ചത്. പിന്നീട് ബഷീറും പൊന്‍കുന്നം വര്‍ക്കിയും കാക്കനാടനും മുട്ടത്ത് വര്‍ക്കിയും ഒ.വി.വിജയനും മാധവിക്കുട്ടിയും...