P Sujaathan

P Sujaathan
5 POSTS0 COMMENTS
മികവുറ്റ മാധ്യമപ്രവര്‍ത്തകനും കഴിവുറ്റ കാര്‍ട്ടൂണിസ്റ്റുമാണ് പി.സുജാതന്‍. ആനുകാലികങ്ങളില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പ്രവേശിച്ച സുജാതന്‍ ഇടയ്‌ക്കെപ്പോഴോ വരകളെ വഴിയിലുപേക്ഷിച്ച് മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനായി മാറുകയായിരുന്നു. കേരള കൗമുദി പത്രത്തിലും കലാകൗമുദി വാരികയിലും അദ്ദേഹമെഴുതിയ രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്. പിന്നീട് അദ്ദേഹം വീക്ഷണം പത്രത്തിന്റെ പൊളിറ്റിക്കല്‍ എഡിറ്ററായി.
മാധ്യമരംഗത്തെ കുലപതികളെക്കുറിച്ച് സുജാതന്‍ എഴുതിയ 'ചരിത്രസാക്ഷികള്‍' എന്ന പുസ്തകം മാധ്യമ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇനി മാധ്യമ മേഖലയിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു സാക്ഷ്യപത്രമാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആര്‍ജ്ജിച്ച അനുഭവങ്ങളും അന്വേഷണ തൃഷ്ണമായ മനസ്സും സംഗമിച്ചപ്പോഴുണ്ടായ സംഭാവനയാണ് ഈ പുസ്തകം.

പത്രപ്രവര്‍ത്തകനായ സാഹിത്യകാരന്‍

കെ.പി.വിജയന്റെ മരണം പത്രങ്ങളിലെ ചരമവാര്‍ത്താ പേജില്‍ ഒറ്റ കോളത്തില്‍ ഒതുങ്ങി. അദ്ദേഹം ജോലി ചെയ്തിരുന്ന മാതൃഭൂമി ഒഴികെ മറ്റൊരു ദിനപ്പത്രവും ആ വിയോഗവാര്‍ത്തയ്ക്ക് ഒന്നാം പുറത്ത് ഇടം നല്‍കിയില്ല. ദീര്‍ഘകാലം വിജയന്‍ പ്രവര്‍ത്തിച്ച് അന്ത്യം വരെ ജീവിച്ച കൊച്ചിയിലിറങ്ങിയ എഡിഷനുകളില്‍ പോലും പ്രമുഖ പത്രങ്ങള്‍ വിജയന്റെ മരണവൃത്താന്തം 'ചരമ' പേജില്‍ അടക്കം ചെയ്തു. ഇന്നത്തെ വാര്‍ത്താ മൂല്യനിര്‍ണ്ണയ മാനദണ്ഡത്തില്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ.പി.വിജയന്റെ വിയോഗത്തിന് അത്രയും ചെറിയ പ്രാധാന്യമേ...

കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതി

ഇംഗ്ലണ്ടില്‍ പഞ്ച്. അമേരിക്കയില്‍ മാഡ്. റഷ്യയില്‍ ക്രോക്കഡൈല്‍. ഇന്ത്യയില്‍ ശങ്കേഴ്‌സ് വീക്ക്‌ലി . ഫലിത പ്രധാനമായ ആനുകാലിക പ്രസിദ്ധീകരണങ്ങളായിരുന്നു ഇവ. കാര്‍ട്ടൂണ്‍, ചെറുലേഖനങ്ങള്‍, മറ്റു ആക്ഷേപഹാസ്യ രചനകള്‍ എന്നിവകൊണ്ട് സമ്പന്നമായിരുന്ന ഈ പ്രസിദ്ധീകരണങ്ങള്‍ ഓരോന്നും ഓരോ കാലത്ത് നിന്നുപോയി. ഫലിതം ആസ്വദിക്കാന്‍ വായനക്കാര്‍ ഇല്ലാത്തതുകൊണ്ടല്ല. ഒരു തലമുറയ്ക്കു ശേഷം ഈ മഹനീയ പ്രസിദ്ധീകരണങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടായില്ലെന്നതാണ് കാര്യം. മാറിയ രാഷ്ട്രീയ കാലാവസ്ഥയും അഭിരുചിയും ലോകമെങ്ങും ഫലിത പ്രസിദ്ധീകരണങ്ങളുടെ...

ഒരു കാല്പനികവാദിയുടെ കലഹവും വിശ്വാസവും

മഹാത്മജിയെപ്പോലെ പത്രപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് എടത്തട്ട നാരായണന്‍ വിശ്വസിച്ചു. ഉപ്പുസത്യാഗ്രഹ വേളയില്‍ ഗാന്ധിജിയുടെ യങ് ഇന്ത്യയിലാണ് എടത്തട്ട എഴുതിത്തുടങ്ങിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വം അവസാനിപ്പിക്കേണ്ടത് തന്റെ കൂടി ബാധ്യതയാണെന്ന് അദ്ദേഹം കരുതി. ഒരു കവിളില്‍ അടിച്ചാല്‍ മറുകവിള്‍ കാട്ടിക്കൊടുക്കണമെന്ന സഹന സിദ്ധാന്തത്തോട് എടത്തട്ട യോജിച്ചില്ല. എങ്കിലും ഗാന്ധിജിയെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. നിറതോക്കിനു മുന്നില്‍ നെഞ്ചുവിരിച്ച് ഒരു പോരാളിയെപ്പോലെ ചെന്നു വീഴാതെ തോക്കിനേക്കാള്‍ മാരകപ്രഹരശേഷിയുള്ള വാക്കുകള്‍ കൊണ്ട് എല്ലാത്തരം അടിച്ചമര്‍ത്തലിനെയും എടത്തട്ട...

എഴുതിയെഴുതി മായ്ച്ചുകളഞ്ഞ ഒരാള്‍

ജനങ്ങളുടെ ജീവിതത്തിന്റെ മേന്മ ഉയര്‍ത്താനുള്ള സംഘടിത പ്രവര്‍ത്തനമാണ് രാഷ്ട്രീയം. സാധാരണ ജനങ്ങള്‍ പലവിധത്തില്‍ ചൂഷണ വിധേയരാണ്. അവരെ അതില്‍നിന്ന് രക്ഷിച്ച് സമത്വ ബോധത്തോടും അവസര തുല്യതയോടും കൂടി ജീവിക്കാന്‍ സൗകര്യമൊരുക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. അതിനുവേണ്ടി സമൂഹത്തെ വിപ്ലവസജ്ജമാക്കുകയാണ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പരിപാടി. അതുകൊണ്ട് സി.പി.രാമചന്ദ്രന്‍ ചെറുപ്പത്തില്‍ തന്നെ ഒരു കമ്മ്യൂണിസ്റ്റ് ആകാന്‍ തീരുമാനിച്ചു. വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ കാര്യമായൊന്നും നടക്കുന്നില്ല. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നതും ജാഥകള്‍ നടത്തുന്നതും...

ജീവിതം എന്ന മധുചഷകം

പഞ്ചാബി എഴുത്തുകാരി അമൃതാ പ്രീതം ആത്മകഥയെഴുതാന്‍ തീരുമാനിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഖുശ്വന്ത് സിങ്ങിനെ കണ്ടു. തന്റെ ജീവചരിത്രഗ്രന്ഥത്തിന് ഉചിതമായ ഒരു പേര് നിര്‍ദ്ദേശിക്കാന്‍ അവര്‍ സിങ്ങിനോട് അഭ്യര്‍ത്ഥിച്ചു. ഒരു നിമിഷം വൈകാതെ സര്‍ദാര്‍ജിയുടെ മറുപടി വന്നു: 'നിങ്ങളുടെ ജീവിതകഥയോ? അത് ഒരു റവന്യൂ സ്റ്റാമ്പിന്റെ മറുപുറത്ത് എഴുതാനല്ലേ ഉള്ളൂ.' അമൃതാ പ്രീതം എന്ന വിഖ്യാതയായ സാഹിത്യകാരിക്ക് വലിയ ജീവിതാനുഭവങ്ങള്‍ ഒന്നും ഇല്ലെന്നും ഉള്ളത് ഒരു ചതുരശ്ര സെന്റീമീറ്റര്‍ വലിപ്പമുള്ള...