Amal Prasikumar

Amal Prasikumar
3 POSTS0 COMMENTS
1999 ഏപ്രിൽ 7ന് പ്രസികുമാറിന്റെയും മുംതാസിന്റെയും മകനായി പൊന്നാനിയിലാണ് എം.പി.അമൽ ജനിച്ചത്. സഹോദരൻ എം.പി.മിലൻ. യാതൊരു വിധത്തിലുള്ള ജാതിയുടെയോ മതത്തിന്റെയോ കുരുക്കിൽ പെടുത്താതെ, ജീവിതത്തിന്റെ ചെറിയൊരു ശതമാനം പോലും അനുഷ്ഠാനങ്ങൾക്കു വേണ്ടി മാറ്റി വെയ്ക്കാതെ സാമൂഹികബോധമുള്ളവരാക്കി മാതാപിതാക്കൾ വളർത്തി.
പൊന്നാനി ഏ.വി. ഹൈസ്കൂൾ , പൊന്നാനി എം.ഐ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് കോമേഴ്സിൽ ബിരുദവും നേടി.
എഴുത്തിനോടും വരയോടും ചലച്ചിത്രങ്ങളോടും അഭിനിവേശം. സ്വന്തമായൊരു സിനിമ ചെയ്യണമെന്നത് ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവും. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് വിദ്യാർത്ഥി.

മകനു പകരമാവുമോ റോബോട്ട്?

സയൻസ് ഫിക്ഷനിൽ സ്നേഹവും വൈകാരികതയും ചാലിക്കുമ്പോൾ കിട്ടുന്നത് എന്താണോ അതാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25. കാഴ്ചയിലും ഘടനയിലും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തെപ്പോലെ ലാളിത്യം തോന്നിക്കുമെങ്കിലും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പുതിയ കഥയും പുതിയൊരു അനുഭവവും ആണ്. ഒപ്പം തന്നെ സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ തന്മയത്വത്തോടെയുള്ള പ്രകടനം ഒരിക്കൽക്കൂടി അത്ഭുതപ്പെടുത്തുന്നു. ബോളിവുഡിലടക്കം ഒട്ടേറെ ചിത്രങ്ങളുടെ അണിയറിയിൽ പ്രവർത്തിച്ച പരിചയമുള്ള രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭമാണ്...

സംവിധായകൻ ചുമലിലേറ്റുന്ന സിനിമ

മലയാള സിനിമയിൽ പുതുശൈലീ ചിത്രങ്ങൾ കൊണ്ട് പിടിച്ചിരുത്തിയ സംവിധായകനിരയിൽ ഒന്നാം പേരുകാരനാണ് ലിജോ ജോസ് പെല്ലിശേരി. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ ലിജോയുടേതായി വലിയൊരു ആരാധകവൃന്ദം തന്നെ രൂപപ്പെട്ടിട്ടുണ്ട്. സംവിധായകന്റെ പേര് നോക്കി സിനിമയെ കാത്തിരിക്കുന്ന ചുരുക്കം പ്രതിഭാസങ്ങളിൽ ലിജോയുമുണ്ട്. ആമേനും അങ്കമാലി ഡയറീസും ഈ.മ.യൗവും സാധാരണ പ്രേക്ഷകരിലടക്കം ഉണ്ടാക്കിയെടുത്ത കാത്തിരിപ്പിന് നടുവിലേക്കാണ് ജല്ലിക്കട്ട് എത്തുന്നത്. ഇത്തവണയും തനിക്ക് മാത്രം ചെയ്യാവുന്നത് എന്ന് തോന്നിപ്പിക്കും വിധം മിഴിച്ചിരുത്തുന്നുണ്ട് ലിജോ...

തണ്ണീർ മധുരമുള്ള ജീവിതക്കാഴ്ചകൾ

മലയാളത്തിൽ ഇടക്കാലത്ത് വന്ന ഷോർട്ട് ഫിലിം കുത്തൊഴുക്കിൽ വേറിട്ട് ഒഴുകിയ ചിത്രമായിരുന്നു വിശുദ്ധ അംബ്രോസ്. പ്രമേയത്താലും പിടിച്ചിരുത്തും വിധമുള്ള പരിചരണം കൊണ്ടും രസിപ്പിച്ച ഹ്രസ്വ ചിത്രമായിരുന്നു സംവിധായകൻ ഗിരീഷ് എ.ഡിയും തിരക്കഥാകൃത്ത് ഡിനോയ്‌ പൗലോസും ഒരുക്കിയത്. ഇന്ന് അതേ ടീമിൽ നിന്നെത്തുന്ന തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയും കാഴ്ചക്കാരന് അണുവിട മടുപ്പിക്കാത്ത അനുഭവം നൽകുന്നുണ്ട്. ആദ്യാവസാനം നിറഞ്ഞ ചിരിയോടെ കണ്ടിരിക്കാവുന്ന ചിത്രത്തിന് വ്യക്തമായ ആഖ്യാന ഘടനയുണ്ട്. സ്കൂളിൽ തുടങ്ങി...