K P Anju

K P Anju
2 POSTS0 COMMENTS
പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ കെ.പി.അഞ്ജു 1997 മെയ് 25ന് അയ്യപ്പന്റെയും രാധയുടെയും മകളായി ജനിച്ചു. എഴുവന്തല നോര്‍ത്ത് യു.പി. സ്‌കൂള്‍, വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാലക്കാട് കാറല്‍മണ്ണ ചെര്‍പ്പുളശ്ശേരി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ബി.ബി.എ. ഫിനാന്‍സ് ബിരുദം നേടി.
സ്‌കൂള്‍പഠന കാലത്തു തന്നെ അക്ഷരങ്ങളുമായി അഞ്ജു പ്രണയത്തിലായിരുന്നു. വായിച്ചു വളര്‍ന്നത് എഴുത്തിന്റെ ലോകത്തേക്ക്. രചനാമത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ അഞ്ജുവിനെ തേടിയെത്തി. എഴുതിയതില്‍ ചില കഥകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള മനോരമ വാരാന്തപ്പതിപ്പും അടക്കമുള്ളിടങ്ങളില്‍ അച്ചടിമഷി പുരണ്ടു. ഇപ്പോള്‍ കേരള മീഡിയ അക്കാദമിയില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് വിദ്യാര്‍ത്ഥിനി.

മൂന്നാമത്തവൾ

പതിവിലും നേരത്തെയിറങ്ങി ഇന്ന്. വീട്ടിലെത്താനുള്ള അവസാന ബസ് കണ്ടപ്പോള്‍ പിന്നൊന്നും നോക്കിയില്ല. വേഗത്തില്‍ നടക്കാനുള്ള ധൃതിയില്‍ സാരിയൊന്നു പൊക്കിപിടിച്ചപ്പോഴാണ് കടകളിലെ ബള്‍ബിന്റെ പ്രകാശത്തില്‍ തന്റെ കാലുകള്‍ക്ക് ഇത്രേം ഭംഗിയുണ്ടെന്ന് അറിയുന്നത്. ഒരു നീണ്ട മഴയ്ക്കു ശേഷമുള്ള നേരിയ കാറ്റില്‍ സാരിത്തലപ്പുകൊണ്ടും മുടിയിഴകൊണ്ടും താനൊളിപ്പിച്ചവച്ച ഉന്തിയ വയറും മുതുകത്തെ കറുത്ത മറുകും പുറത്തേയെക്കെത്തി നോക്കുന്നതായി തോന്നി. ബസ്സിൽ ആളുകള്‍ കയറിത്തുടങ്ങി. ചുറ്റും ഒരു പകലിന്റെ വിയര്‍പ്പിന്റെയും മദ്യത്തിന്റെയും പുകവലിയുടെയും മനം മടുപ്പിക്കുന്ന...

കരിന്തേള്‍

നേരം വൈകിത്തുടങ്ങി. ഇരുട്ടിന് കനം കൂടിവന്നു.. ഒരുപാട് കാത്തിരുന്ന നിമിഷം.. പക്ഷേ ഈ കാത്തിരിപ്പിന് തന്‍റെ ഉയിരെടുക്കാനുള്ള ശക്തിയുണ്ടെന്ന് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. വരാമെന്നുപറഞ്ഞ സമയവും അതിക്രമിച്ചു. പറഞ്ഞതാണ് പലതവണ. രാത്രിയില്‍ ഇങ്ങനൊരു കണ്ടുമുട്ടല്‍ വേണ്ടെന്ന്. നിര്‍ബന്ധമായിരുന്നു. കണ്ടേ തീരൂ എന്ന വാശി. ആരുടെയെങ്കിലും കണ്ണില്‍പ്പെട്ടാല്‍പ്പിന്നെ പറയണ്ട. കൊന്നുകളയും.. വരാമെന്നുറപ്പു പറഞ്ഞതുകൊണ്ടാണ് വീട്ടിലാരുമറിയാതെ അടുക്കളവാതില്‍ കൊളുത്തിടാതെ ചാരിയത്. അമ്മ ചോദിച്ചപ്പോള്‍ വാതില്‍ ഭദ്രമായി അടച്ചെന്നൊരു നുണയും. ചില നേരത്തെ നുണകള്‍ ഇത്തിരി ക്രൂരമാകുന്നുണ്ടോ...