K L Mohana Varma

K L Mohana Varma
3 POSTS0 COMMENTS
പ്രശസ്തനായ നോവലിസ്റ്റും ഹാസ സാഹിത്യകാരനുമാണ് കെ.എല്‍.മോഹനവര്‍മ്മ. 1936ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. വളര്‍ന്നതും പഠിച്ചതും ചെന്നിത്തലയിലായിരുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലും കലാലയ വിദ്യാഭ്യാസം. അക്കൗണ്ട്സിലും മാനേജ്മെന്റിലും ബിരുദങ്ങള്‍. പൈക്കോ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്ററായും കുവൈറ്റില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട്സ് മാനേജരായും ജോലിചെയ്തു. രണ്ടു തിരക്കഥകളും കുട്ടികള്‍ക്കായുള്ള ഒരു സിനിമയും ചെയ്തു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള മോഹനവര്‍മ്മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. നിരവധി നോവലുകള്‍ എഴുതിയിട്ടുള്ള മോഹനവര്‍മ്മയുടെ ഓഹരി, ക്രിക്കറ്റ്, സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ നോവലുകള്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. ഓഹരിക്കാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ഒന്നര വര്‍ഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ മുഴുസമയം എഴുത്തിനായി വിനിയോഗിക്കുന്നു. ഇംഗ്ലീഷിലും എഴുതാറുള്ള മോഹനവര്‍മ്മയുടെ താത്പര്യവിഷയങ്ങള്‍ കായികവിനോദങ്ങളും ചരിത്രവുമാണ്.

രാവണപ്രഭു

ശരിയായ ഇഫ്ക്ടീവായ ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനം മീഡിയ ആണെന്ന്, ഇതു കൈകാര്യം ചെയ്യുന്ന പത്രക്കാരു കാരണം ലോകത്തിലെ ഏറ്റവും അധികാരം കൈവശം വച്ചിരുന്ന പണി കൈവിടേണ്ടി വന്ന പണ്ടത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്‍ പോലും സമ്മതിക്കും. നമ്മളിലെല്ലാം രാവണമനസ്സുണ്ട്. പത്തു തലകള്‍. പത്തു കൂട്ടം തലച്ചോറ്. അതിലോരോന്നും വ്യത്യസ്തമാണ്. നല്ലതും ചീത്തയും. ചിലവ പതുങ്ങിക്കിടക്കുന്നു. ചിലത് ഉണര്‍ന്ന് സജീവമാകുന്നു. ദ്യശ്യം സിനിമ കണ്ട് അതുപോലെ ആരും കണ്ടുപിടിക്കാത്തവിധം കൊല നടത്താന്‍...

വാക്കുകളെ ദൃശ്യങ്ങൾ എന്നു തോല്പിക്കും?

മലയാളത്തിലെ ആദ്യത്തെ സിനിമ മലയാളം വാക്ക് ഉച്ചരിക്കാത്ത വിഗതകുമാരനാണോ മാര്‍ത്താണ്ഡവര്‍മ്മയാണോ, അതോ മലയാളം വാക്ക് ഉച്ചരിച്ച ബാലനാണോ എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ നമുക്കു സിനിമാ ചരിത്രകാരന്മാര്‍ക്കു വിടാം. പക്ഷേ, എന്തായാലും മലയാളം സിനിമാ പോപ്പുലര്‍ എന്റര്‍ടെയ്‌നര്‍ ആയി മാറി നാടകത്തെയും കഥാപ്രസംഗത്തെയും മലയാളി ആസ്വാദകരുടെ നമ്പര്‍ വണ്‍ സ്ഥാനത്ത് നിന്ന് ഔട്ടാക്കിയപ്പോള്‍ അതിന്റെ പ്രധാന കാരണം വാക്കുകള്‍ക്ക് ദൃശ്യങ്ങളുമായി സിന്തസൈസ് ചെയ്ത് കൂടുതല്‍ സംവേദനക്ഷമത ലഭിച്ച ഒരു മാധ്യമം ആയതിനാലായിരുന്നു....

അക്ഷരത്തെ വിഴുങ്ങുന്ന അക്കങ്ങൾ

എന്റെ കുട്ടിക്കാലത്ത്, ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അറിയണമെന്ന് ആശ തോന്നിത്തുടങ്ങിയ 1945-50 കാലഘട്ടങ്ങളില്‍ അതിന് ഒരേയൊരു മാര്‍ഗ്ഗം പത്രം വായന ആയിരുന്നു. വീട്ടില്‍ രാവിലെ പത്തുമണിയോടുകൂടി ഒരു പത്രം വരും. കൊല്ലത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളരാജ്യം. സ്വാതന്ത്ര്യസമരവും, രണ്ടാംലോകമഹായുദ്ധവും കാരണം വാര്‍ത്തകള്‍ക്കു പഞ്ഞമില്ലാതിരുന്ന ആ കാലത്ത് നാടന്‍ അപകടങ്ങളുടെയും വഴക്കുകളുടെയും കഥകള്‍ വിരളമായിരുന്നു. ഇന്ന് വര്‍ത്തമാനപ്പത്രം മാറി. അച്ചടിച്ച പത്രത്തെ തത്സമയ വാര്‍ത്തകള്‍ അറിയിക്കാനുള്ള മീഡിയം എന്ന നിലയില്‍ നിന്നും തങ്ങളെ...